Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅഴിമതി വിരുദ്ധ...

അഴിമതി വിരുദ്ധ അതോറിറ്റി 374 പേർക്കെതിരെ നടപടി സ്വീകരിച്ചു

text_fields
bookmark_border

ജിദ്ദ: അഴിമതിവിരുദ്ധ അതോറിറ്റി സ്വദേശികളും വിദേശികളുമടക്കം 374 അഴിമതിക്കാർക്കെതിരെ നടപടി സ്വീകരിച്ചതായി ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇവരെ പിടികൂടി ചോദ്യംചെയ്യുകയും അനന്തര നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തതിലൂടെ 277 ക്രിമിനൽ കേസുകൾ കൈകാര്യംചെയ്തതായി അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി.

കുറ്റക്കാരെന്ന് തെളിയിക്കപ്പെട്ടവരെ ജുഡീഷ്വറിക്ക് കൈമാറുകയും കോടതികളിൽ അവർക്കെതിരെ കേസ് നടപടികൾ തുടരുകയുമാണ്. അവയിൽ പ്രധാനപ്പെട്ട കേസുകളും ഉൾപ്പെടും. അതിലൊന്ന് റിയാദ് പ്രവിശ്യയിലെ ഒരു ഗവർണറേറ്റിന് കീഴിലുള്ള ഏതാനും ബലദിയ ജീവനക്കാർക്കെതിരായ അഴിമതി കേസാണ്. ഇവരുടെ അഴിമതിസംബന്ധിച്ച് സംശയമുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് പിടികൂടി ചോദ്യംചെയ്തത്. ഇതിെൻറ അടിസ്ഥാനത്തിൽ അഞ്ച് ജീവനക്കാരെ സംബന്ധിച്ച വിവരങ്ങളും അവരുടെ ബാങ്കുകൾ പരിശോധിച്ചു. ജീവനക്കാർ ഉയർന്ന തസ്തികയിലുള്ളവരാണ്. വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തി. ശേഷം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് പ്രോസിക്യൂഷനിൽനിന്ന് അവരെ പിടികൂടാനും അവരുടെ വീടുകൾ പരിശോധിക്കാനും കൽപന പുറപ്പെടുവിച്ചു.

പരിശോധനയിൽ 45,960,900 റിയാൽ, 3,60,000 വിദേശ കറൻസികൾ, 2,500,000 റിയാലിെൻറ ഭക്ഷ്യ സ്റ്റോർ ഷോപ്പിങ് പ്രീപെയ്ഡ് കാർഡുകൾ, 1,49,225 റിയാലിെൻറ ഇന്ധന പ്രീപെയ്ഡ് കാർഡുകൾ, അഞ്ച് ഗോൾഡ് ബാറുകൾ, ആറ് തോക്കുകൾ എന്നിവ കണ്ടെടുത്തതായും അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി.

കൈക്കൂലി, വ്യാജരേഖ, നിയമവിരുദ്ധ വരുമാനം ലക്ഷ്യമിട്ട് പൊതുകാര്യാലയം സ്വാധീനം ഉപയോഗപ്പെടുത്തുക, സ്വകാര്യ താൽപര്യങ്ങൾക്കായി സർക്കാർ കരാറുകൾ ചൂഷണം ചെയ്യുക, പൊതുജനങ്ങളുടെ പണം തട്ടിയെടുക്കൽ, മുനിസിപ്പൽ വിഭവങ്ങൾ വ്യക്തിതാൽപര്യത്തിനും കള്ളപ്പണം വെളുപ്പിക്കലിനും ഉപയോഗിക്കുക എന്നീ കുറ്റങ്ങൾ പ്രതികൾ നടത്തിയതായി കണ്ടെത്തുകയും അംഗീകരിക്കുകയും ചെയ്തതായി ഒൗദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anti-Corruption
Next Story