Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതാനൂർ കുംഭമേള;...

താനൂർ കുംഭമേള; നിയമം തടയുമ്പോൾ സമുദായത്തെ പ്രതിക്കൂട്ടിലാക്കുന്നത് എന്തിന്?

text_fields
bookmark_border
താനൂർ കുംഭമേള; നിയമം തടയുമ്പോൾ സമുദായത്തെ പ്രതിക്കൂട്ടിലാക്കുന്നത് എന്തിന്?
cancel
camera_alt

ഫിറോസ് കൊയിലാണ്ടി

താനൂർ കടപ്പുറത്ത് സംഘടിപ്പിക്കപ്പെട്ട ‘കുംഭമേള’ എന്ന പരിപാടിയെ കേന്ദ്രീകരിച്ചുയരുന്ന വിവാദങ്ങൾ കേരളത്തിെൻറ സാമൂഹികാന്തരീക്ഷത്തിൽ കടുത്ത ആശങ്ക സൃഷ്ടിക്കുകയാണ്. ആത്മീയമായ ഒരു കൂട്ടായ്മ എന്നതിനപ്പുറം, ബോധപൂർവമായ വർഗീയ ചേരിതിരിവിനുള്ള ശ്രമങ്ങൾ ഈ നീക്കത്തിന് പിന്നിലുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. പ്രത്യേകിച്ച്, നിയമപരമായ തടസ്സങ്ങളെ ഒരു പ്രത്യേക സമുദായത്തിെൻറ തലയിൽ കെട്ടിവെക്കാനുള്ള ശ്രമം നാടിെൻറ ഐക്യത്തിന് വലിയ ഭീഷണിയാകുന്നു.

നദീതട സംരക്ഷണ നിയമപ്രകാരമുള്ള കർശനമായ നിബന്ധനകൾ പാലിക്കാത്തതിനാലാണ് ബന്ധപ്പെട്ട സർക്കാർ അധികാരികൾ പരിപാടിക്ക് അനുമതി നിഷേധിച്ചത്. തികച്ചും സാങ്കേതികവും നിയമപരവുമായ ഈ നടപടിയെ മുസ്ലിം സമുദായം ആചാരങ്ങൾ തടയുന്നതായി വ്യാഖ്യാനിക്കുന്നത് അപകടകരമാണ്. സന്യാസി പ്രമുഖർ അടക്കമുള്ള സംഘാടകർ വസ്തുതകൾ മറച്ചുവെച്ച് വിദ്വേഷ പ്രചാരണം നടത്തുന്നത് ജനാധിപത്യപരമായ കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമാണ്. നിയമവ്യവസ്ഥയും ഒരു സമുദായവും തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയാത്ത വിധത്തിലുള്ള ഈ പ്രസ്താവനകൾ അപലപനീയമാണ്.

സർക്കാർ പദ്ധതികളും ആനുകൂല്യങ്ങളും മുസ്ലിം സമുദായം വഴിവിട്ട് സ്വന്തമാക്കുന്നു എന്ന രീതിയിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഈ അടുത്ത കാലത്തായി ശക്തിപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ വസ്തുതകൾ നിരത്തി പൊതുജനങ്ങളെ ബോധ്യപ്പെടുത്തേണ്ട സർക്കാർ പുലർത്തുന്ന മൗനം ഈ ആരോപണങ്ങൾ തുടർക്കഥയാക്കാൻ സഹായിക്കുന്നു. ഭരണകൂടം മറുപടി പറയേണ്ട ഇടങ്ങളിൽ പോലും മുസ്ലിം സമുദായം പ്രതിക്കൂട്ടിലാക്കപ്പെടുന്നത് ഒരു വിരോധാഭാസമാണ്. സത്യം ജനങ്ങളിലെത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നത് സാമൂഹികമായ അകലം വർധിപ്പിക്കാൻ കാരണമാകുന്നു.

മാതൃകയാവുന്ന സൗഹാർദം

വിഭജനത്തിന് ചിലർ ശ്രമിക്കുമ്പോഴും കേരളത്തിന്റെ യഥാർഥ മുഖം മതസൗഹാർദത്തിന്റെതാണ്. കർണാടകയിൽ നിന്നുമെത്തിയ അയ്യപ്പഭക്തർക്ക് കൊയിലാണ്ടിയിലെ മസ്ജിദ് ഭാരവാഹികൾ തണലൊരുക്കിയതും അവർക്ക് വിശ്രമ സൗകര്യങ്ങൾ നൽകിയതും കഴിഞ്ഞ ദിവസമാണ് നാം കണ്ടത്. ഈ സ്നേഹവും പാരസ്പര്യവുമാണ് കേരളത്തിെൻറ കരുത്ത്. ഈ കരുത്തിനെയാണ് ആസൂത്രിതമായ അധിക്ഷേപങ്ങളിലൂടെ തകർക്കാൻ ശ്രമിക്കുന്നത്.

അപരവത്കരണ ശ്രമങ്ങളും കടന്നാക്രമണങ്ങളും നടക്കുമ്പോഴും മുസ്ലിം സമുദായം പുലർത്തുന്ന സമചിത്തതയും പക്വതയും പ്രശംസനീയമാണ്. പ്രകോപനങ്ങളെ ജനാധിപത്യപരമായി നേരിടുന്ന അവരുടെ നിലപാടാണ് നാടിെൻറ സമാധാനം നിലനിർത്തുന്നത്. തങ്ങളെ ലക്ഷ്യംവെച്ചുള്ള പ്രചാരണങ്ങൾക്കിടയിലും നാടിെൻറ സ്വാസ്ഥ്യം തകരാതെ അവർ കാണിക്കുന്ന മാതൃക വിലമതിക്കപ്പെട്ടതാണ്.

വിശ്വാസം ഓരോരുത്തരുടെയും അവകാശമാണ്, എന്നാൽ അതിനെ ഒരു ജനതയെ അപരവത്കരിക്കാനുള്ള ആയുധമാക്കുന്നത് അനുവദിക്കാനാവില്ല.

ഭരണകൂടം ഇനിയെങ്കിലും നിശ്ശബ്ദത വെടിഞ്ഞ് നിജഃസ്ഥിതി വ്യക്തമാക്കാൻ തയാറാകണം. നാടിെൻറ സമാധാനം തകർക്കുന്ന വർഗീയ പ്രചാരകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം, ഈ മൗനം വലിയൊരു സാമൂഹിക വിപത്തിന് വളമിടുകയാകും ചെയ്യുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tanurKumbh Melacommunityviolated
News Summary - Tanur Kumbh Mela; Why is the community being put in a cage when the law is being violated?
Next Story