Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേനൽക്കാല ടൂറിസം;...

വേനൽക്കാല ടൂറിസം; സഞ്ചാരികളെ സ്വീകരിക്കാൻ 120-ലധികം പാർക്കുകളുമായി ത്വാഇഫ് ഒരുങ്ങി

text_fields
bookmark_border
വേനൽക്കാല ടൂറിസം; സഞ്ചാരികളെ സ്വീകരിക്കാൻ 120-ലധികം പാർക്കുകളുമായി ത്വാഇഫ് ഒരുങ്ങി
cancel
camera_alt

സന്ദർശകർക്കായി ത്വാഇഫിൽ ഒരുങ്ങിയ പാർക്കുകളും വിനോദകേന്ദ്രങ്ങളും

ത്വാഇഫ്: കടുത്ത വേനൽച്ചൂടിൽനിന്ന് ആശ്വാസം തേടിയെത്തുന്ന ആഭ്യന്തര-അന്തർദേശീയ സന്ദർശകരെ സ്വീകരിക്കാൻ സൗദി അറേബ്യയിലെ പ്രമുഖ വിനോദസഞ്ചാര നഗരമായ ത്വാഇഫ് പൂർണ സജ്ജമായി. വേനൽക്കാല ടൂറിസം സീസണിന് തുടക്കമായതോടെ, ത്വാഇഫ് നഗരസഭയുടെ കീഴിൽ 120-ലധികം പാർക്കുകളും വിനോദസഞ്ചാര കേന്ദ്രങ്ങളുമാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.

രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള സ്വദേശികൾക്കും വിദേശികൾക്കും പുറമെ, ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളും, ചരിത്ര-വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ താൽപ്പര്യപ്പെടുന്ന ഉംറ തീർഥാടകരും ഈ സീസണിൽ വൻതോതിൽ ത്വാഇഫിലേക്ക് ഒഴുകിയെത്താറുണ്ട്. ഇത് മുന്നിൽക്കണ്ട് വിപുലമായ തയ്യാറെടുപ്പുകളാണ് നഗരസഭ പൂർത്തിയാക്കിയിരിക്കുന്നത്.

ത്വാഇഫിെൻറ വിവിധ ഭാഗങ്ങളിലും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന പാർക്കുകൾ, മുനിസിപ്പൽ സ്ക്വയറുകൾ, നടപ്പാതകൾ, മറ്റ് വിനോദകേന്ദ്രങ്ങൾ എന്നിവയാണ് സന്ദർശകർക്കായി ഒരുങ്ങിയിരിക്കുന്നത്. ഇവിടെയെത്തുന്നവർക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതിനായി എല്ലാവിധ ആധുനിക സൗകര്യങ്ങളും സേവനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. വിശാലമായ ഹരിത പ്രദേശങ്ങൾ (പുൽത്തകിടികൾ), കുടുംബങ്ങൾക്കുള്ള പ്രത്യേക ഇരിപ്പിടങ്ങൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, വാക്കിങ് ട്രാക്കുകൾ, ഓപൺ സ്പോർട്സ് കോർട്ടുകൾ എന്നിവ ഇതിെൻറ ഭാഗമായി സജ്ജീകരിച്ചിരിക്കുന്നു.

കൂടാതെ, ആവശ്യത്തിന് പാർക്കിങ് സൗകര്യങ്ങളും പൊതു ശൗചാലയങ്ങളും നഗരഭംഗി കൂട്ടുന്ന തരത്തിലുള്ള അലങ്കാരങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ പാർക്കുകളിലും വിനോദകേന്ദ്രങ്ങളിലും കൃത്യമായ ഫീൽഡ് പരിശോധനകൾ നടത്തുന്നുണ്ട്.

കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണികൾ ഉറപ്പാക്കുന്നതിനൊപ്പം, എന്തെങ്കിലും പോരായ്മകൾ ശ്രദ്ധയിൽപ്പെട്ടാൽ അവ ഉടൻ പരിഹരിക്കാനും പ്രത്യേക സംവിധാനമുണ്ട്. യുവാക്കളുടെ കായിക-വിനോദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി മുനിസിപ്പൽ പൊതു മൈതാനങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ നഗരസഭ ഏർപ്പെടുത്തിയിട്ടുണ്ട്. ഫുട്ബാൾ, വോളിബാൾ, ബാസ്കറ്റ്ബാൾ എന്നിവക്കുള്ള കോർട്ടുകൾ, നടത്തത്തിനും ജോഗിങ്ങിനുമായി പ്രത്യേകം സജ്ജീകരിച്ച ട്രാക്കുകൾ, ഗാലറികൾ എന്നിവയും ഇതിെൻറ ഭാഗമായി ലഭ്യമാക്കി.

നഗരത്തെ കൂടുതൽ ജനസൗഹൃദമാക്കുന്നതിനും ഭംഗി കൂട്ടുന്നതിനുമായി കൃത്രിമ പുൽത്തകിടികളും ഉയർന്ന ഗുണനിലവാരമുള്ള റബ്ബർ തറകളും സ്ഥാപിച്ചുകൊണ്ട് ഈ പൊതു സ്ക്വയറുകളുടെ നിലവാരം ഉയർത്തിയിട്ടുണ്ട്. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് വ്യക്തിഗത കായിക വിനോദങ്ങളിലും കൂട്ടായ കായിക ഇനങ്ങളിലും ഏർപ്പെടാൻ തക്കവണ്ണമാണ് ഈ മൈതാനങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taiftouristsparksSummer tourism
News Summary - Summer tourism; Taif ready with more than 120 parks to welcome tourists
Next Story