ശക്തമായ മുൻകരുതൽ
text_fieldsജിദ്ദ: എല്ലാ അന്താരാഷ്ട്ര വിമാന സർവിസുകളും താൽക്കാലികമായി ഒരാഴ്ചത്തേക്ക് നിർത്തലാക്കും. അസാധാരണ കേസുകളുമായി ബന്ധപ്പെട്ട വിമാന സർവിസുകൾ മാത്രം അനുവദിക്കും. അതോടൊപ്പം നിലവിൽ സൗദിയിലുള്ള വിദേശ
വിമാനങ്ങൾക്ക് പോകാൻ അനുവാദമുണ്ടാകും. ഇൗ തീരുമാനം വീണ്ടും ഒരാഴ്ചത്തേക്കുവരെ നീട്ടാം.കര, നാവിക, വ്യോമമാർഗങ്ങളിലൂടെ രാജ്യത്തേക്കുള്ള പ്രവേശനം ഒരാഴ്ചത്തേക്കും വിലക്കും. ഇതും വീണ്ടും ഒരാഴ്ചകൂടി നീട്ടിയേക്കാം. ഡിസംബർ എട്ടു മുതൽ ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽനിന്നോ, പകർച്ചവ്യാധി പ്രത്യക്ഷപ്പെട്ട ഏതെങ്കിലും രാജ്യത്തുനിന്നോ സൗദിയിലെത്തിയവർ താഴെ പറയുന്ന കാര്യങ്ങൾ പാലിക്കണം.
•രാജ്യത്തേക്കു പ്രവേശിച്ച തീയതി മുതൽ രണ്ടാഴ്ചത്തേക്ക് ഹോം ക്വാറൻറീനിൽ കഴിയണം.
•ക്വാറൻറീൻ കാലയളവിൽ കോവിഡ് പരിശോധന നടത്തണം. ഒാരോ അഞ്ചു ദിവസത്തിലും പരിശോധന ആവർത്തിക്കണം.
•കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ ഏതെങ്കിലും യൂറോപ്യൻ രാജ്യത്തുനിന്ന് മടങ്ങിയെത്തിയവർ അല്ലെങ്കിൽ പകർച്ചവ്യാധി പ്രത്യക്ഷപ്പെട്ട ഏതെങ്കിലും രാജ്യങ്ങളിലൂടെ കടന്നുപോയവർ കോവിഡ് പരിശോധന നടത്തണം.
ഗതാഗത മന്ത്രാലയവുമായി ആരോഗ്യമന്ത്രി നടത്തിയ ആലോചനയെ തുടർന്ന് പുതിയ വൈറസ് ബാധ റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളിൽനിന്നുള്ള ചരക്കുഗതാഗതത്തെ വിലക്കിൽനിന്ന് ഒഴിവാക്കി. പുതിയ വൈറസിെൻറ സ്വഭാവം വ്യക്തമാകുന്നതുവരെയും പൊതുജനാരോഗ്യ സുരക്ഷ കണക്കിലെടുത്തുമാണ് വിലക്കിനുള്ള തീരുമാനമെന്നും കോവിഡുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ തീരുമാനം പുനഃപരിശോധിക്കുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

