Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസികൾക്ക്...

പ്രവാസികൾക്ക് പ്രത്യേക നന്ദി രേഖപ്പെടുത്തി ഉമ തോമസ്

text_fields
bookmark_border
പ്രവാസികൾക്ക് പ്രത്യേക നന്ദി രേഖപ്പെടുത്തി ഉമ തോമസ്
cancel
camera_alt

തൃക്കാക്കരയിൽ ചരിത്രവിജയം നേടിയ ഉമ തോമസിനെ പ്രവാസികൾക്കുവേണ്ടി ജിദ്ദ ഒ.ഐ.സി.സി പ്രസിഡന്റ് കെ.ടി.എ. മുനീർ ബൊക്കെ നൽകി അഭിനന്ദിക്കുന്നു

ജിദ്ദ: തൃക്കാക്കരയിൽ മിന്നുംവിജയത്തിലെത്തിച്ചതിൽ പ്രവാസികൾക്ക് പ്രത്യേക നന്ദിപറയുന്നതായും ജിദ്ദ ഒ.ഐ.സി.സി അടക്കം വിദേശത്തെ നിരവധി പ്രവാസ യു.ഡി.എഫ് അനുകൂല സംഘടനകൾ സമാനതകളില്ലാത്ത പ്രവർത്തനമാണ് കാഴ്ചവെച്ചതെന്നും ഉമ തോമസ് പറഞ്ഞു. ചരിത്രവിജയം നേടിയ ഉമ തോമസിനെ സന്ദർശിച്ച് ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ അഭിനന്ദനമർപ്പിച്ച് നൽകിയ ബൊക്കെ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അവർ.

പ്രവാസികളോട് വഞ്ചനാത്മകമായ നിലപാടുകൾ സ്വീകരിച്ച പിണറായി സർക്കാറിനുള്ള ശക്തമായ താക്കീതുകൂടിയാണ് ഈ വിജയമെന്നും അഹങ്കാരത്തിനും ധാർഷ്ട്യത്തിനും അറുതിവരുത്തി ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്കു പ്രാമുഖ്യം നൽകണമെന്നും കെ.ടി.എ. മുനീർ പറഞ്ഞു. ഉപതെരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തങ്ങളിൽ ജിദ്ദ ഒ.ഐ.സി.സിയുടെ 20ഓളം പ്രവർത്തകരാണ് തൃക്കാക്കരയിൽ ഗൃഹസന്ദർശനവും മറ്റു പരിപാടികളും സംഘടിപ്പിച്ചത്. സൗദിയിലെ പ്രവാസി കുടുംബങ്ങളുടെ വീടുകളിൽ പ്രത്യേക സന്ദർശനം നടത്തി അവിടെയുള്ളവരുമായി ടെലിഫോണിൽ ബന്ധപ്പെടുത്തിയും കുടുംബ യോഗങ്ങളിൽ പങ്കെടുത്തു വാട്സ്ആപ് ഗ്രൂപ്പുകൾ രൂപവത്കരിച്ചും പ്രവർത്തനം നടത്തിയതായി മുനീർ പറഞ്ഞു. മുസ്തഫ മമ്പാട്, സിറാജ് കൊച്ചിൻ, മുഹമ്മദ് നിസാർ കറുകപ്പാടത്ത്, ജിംഷാദ് വണ്ടൂർ, സി.ടി. ഗഫൂർ, നിസാർ അമ്പലപ്പുഴ, സലിം കൂട്ടേരി, പാനങ്ങാടൻ കുഞ്ഞാൻ, നിസാം എന്നിവർ ഉമ തോമസിനെ അഭിനന്ദിക്കാൻ അവരുടെ വീട്ടിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uma Thomas
News Summary - Special thanks to the expatriates by Uma Thomas
Next Story