ഊർജ രംഗത്ത് വൻ കുതിപ്പിന് ഒരുങ്ങി ‘സ്പാർക്ക്’
text_fieldsദമ്മാം: സ്പാർക്ക് പദ്ധതിയിലൂടെ ഊർജ സാങ്കേതിക രംഗത്ത് വൻ കുതിപ്പിന് ഒരുങ്ങുകയാണ് സൗദി അറേബ്യ. ദമ്മാമിനും അൽ- അഹ്സക്കുമിടയിൽ തുടങ്ങാനിരിക്കുന്ന കിംഗ് സൽമാൻ എനർജി പാർക്ക് (സ്പാർക്ക്) ഊർജ വ്യവസായ സംരഭകരുടെ ശ്രദ്ധാകേന്ദ്ര മായി മാറും. സൗദി അറാംകോയാണ് പുതിയ എനർജി സിറ്റി വികസിപ്പിക്കുന്നത്. സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആൻറ ് ടെക്നോളജിയുമായി (മൊഡോൺ ) യോജിച്ചായിരിക്കും ഇതിെൻറ പ്രവർത്തനം.
ഒരു ലക്ഷത്തോളം തൊഴിൽ സാധ്യതകളാണ് പദ്ധതി നൽകുക. ലോകത്തിലെ തന്നെ വലിയ എനർജി പാർക്കായി ഇത് മാറും. കിഴക്കൻ പ്രവിശ്യയിലെ ദമ്മാം അൽ-അഹ്സ ക്കുമിടയിൽ മൂന്ന് ഘട്ടമായാണ് ഇതിെൻറ നിർമാണം. ആദ്യഘട്ടം 2021 ലും അവസാന ഘട്ടം 2035 ലും കഴിയും. ആദ്യ ഘട്ടത്തിൽ 1.6 ബില്യൺ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 50 സ്ക്വയർ കിലോമീറ്റർ ചുറ്റളവിൽ നടക്കുന്ന പദ്ധതി ആഭ്യന്തര വിദേശ നിക്ഷേപങ്ങളെ ആകർഷിക്കും.
കിംഗ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾച്ചർ (ഇത്റ) യിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞ ദിവസം എനർജി പാർക്ക് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഊർജ്ജ മന്ത്രിയും ചെയർമാനുമായ ഖാലിദ് അൽ ഫലിഹ് സ്പാർക്ക് സംരംഭകർക്ക് നേട്ടം കിട്ടുന്ന വിധത്തിൽ പ്രത്യേക സാമ്പത്തിക മേഖലയായി (സെസ്) പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ സ്വദേശ വിദേശ കമ്പനികളെ ക്ഷണിച്ചു കഴിഞ്ഞു. ജലം, ഊർജം, പെട്രോ കെമിക്കൽ തുടങ്ങിയ മേഖലകളിൽ നിക്ഷേപകരെ ആകർഷിക്കുന്നതാണ് പദ്ധതി. റിയൽ എസ്റ്റേറ്റ് മേഖല പോലുള്ള ചെറുകിട സംരഭകർക്കും ധാരാളം സാധ്യത ഇതിലൂടെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.