സൂഖ് ഉക്കാദ് മേള: ഉത്സവലഹരിയിലലിയാൻ ജനമൊഴുകുന്നു
text_fieldsത്വാഇഫ്: ചരിത്രത്തിെൻറ പുനരാവിഷ്കാരമായ സൂഖ് ഉക്കാദ് മേള കാണാൻ ജനമൊഴുക്ക്. സ ീസൺ ത്വാഇഫിനോടനുബന്ധിച്ച് പനിനീർ നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന വൈവിധ്യമാർന്ന കലാസാംസ്കാരിക വിനോദ പരിപാടികളും പ്രദർശനങ്ങളോടൊപ്പം ഉക്കാദ ് മേളയും കാണാൻ സ്വദേശികളും വിദേശികളുമായി നൂറുകണക്കിനാളുകളാണ് ദിവസവും ത്വാഇഫിലെത്തുന്നത്.
വാരാന്ത്യ അവധിദിവസങ്ങളിലാണ് തിരക്ക്. പരിസര പ്രദേശങ്ങളിൽനിന്നുള്ള മലയാളികളടക്കമുള്ളവർ സംഘത്തിലുണ്ട്. മുൻവർഷങ്ങളിൽനിന്ന് ഏറെ വ്യത്യസ്തമായി പുതുമയാർന്ന പരിപാടികളൊരുക്കിയതും വേനലവധിയായതുമെല്ലാം മേള കാണാനെത്തുന്നവരുടെ എണ്ണം കൂടാൻ കാരണമായി. മേളയിൽ അരങ്ങേറുന്ന പരമ്പരാഗത കലാപരിപാടികളും ചരിത്രാവിഷ്കാരങ്ങളും നൃത്തങ്ങളും കവിസദസ്സും കഥപറച്ചിലും സംഗീതാവിഷ്കാരങ്ങളുമെല്ലാം മികവാർന്നതും ആകർഷകവുമാണ്. ഒാപൺ സ്റ്റേജുകളിലാണ് മിക്ക പരിപാടികളും അരങ്ങേറുന്നത്. സംഗീത പ്രേമികൾക്ക് പാട്ടുപാടാനും സംഗീതം അഭ്യസിക്കാനും ഉപകരണങ്ങൾ പരിശീലിപ്പിക്കാനുമുള്ള അവസരം ഇത്തവണ ഒരുക്കിയിട്ടുണ്ട്. 200 സ്റ്റാളുകളാണ് മേളയിലുള്ളത്.
വിവിധ ഗൾഫ് രാജ്യങ്ങളുടെ സാംസ്കാരിക, പൈതൃക പ്രദർശനത്തിന് പ്രത്യേക പവലിയനുകളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. 10 അറബ് രാജ്യങ്ങൾ മേളയിൽ പെങ്കടുക്കുന്നുണ്ട്. ‘ഹയ്യ് അറബ്’ എന്നു പേരിട്ട പ്രത്യേക സ്ഥലത്താണ് അറബ് രാജ്യങ്ങളുടെ പവലിയനുകൾ. പൈതൃക വസ്തുക്കളോടൊപ്പം മുപ്പതോളം കുടുംബ ഉൽപന്നങ്ങളാണ് യു.എ.ഇ സ്റ്റാളുകളിലുള്ളത്. കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, സുഗന്ധദ്രവ്യ ഉൽപന്നങ്ങൾ, ഭക്ഷ്യവ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.