Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചെറുകിട സൗരോർജ...

ചെറുകിട സൗരോർജ പദ്ധതി; പ്രഖ്യാപനത്തിനു പിന്നാലെ സത്വര നടപടികൾ

text_fields
bookmark_border
ചെറുകിട സൗരോർജ പദ്ധതി; പ്രഖ്യാപനത്തിനു പിന്നാലെ സത്വര നടപടികൾ
cancel

ദമ്മാം: ചെറുകിട സൗരോർജ പദ്ധതിക്കായുള്ള പരിശീലന കോഴ്‌സുകൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നു. ദിവസങ്ങൾക്കു മുമ്പാണ് ഗാർഹിക-വാണിജ്യ ആവശ്യങ്ങൾ മുൻനിർത്തി ചെറുകിട സൗരോർജ പദ്ധതി ദേശീയതലത്തിൽ സൗദി പ്രഖ്യാപിച്ചത്. കിങ് അബ്‌ദുല്ല സിറ്റി ഫോർ അറ്റോമിക് ആൻഡ് റിന്യൂവബ്ൾ എനർജിയുടെ നേതൃത്വത്തിലാണ് പരിശീലന കോഴ്‌സ് സംഘടിപ്പിക്കുന്നത്. സൗരോർജ പാനൽ സ്ഥാപിക്കൽ, ഉപകരണങ്ങളുടെ പ്രവർത്തനരീതി, വൈദ്യുതി ഉൽപാദനം, കേടുപാടുകൾ തീർക്കൽ തുടങ്ങി ഇതുസംബന്ധിച്ച വിശദമായ പഠനരീതിയാണ് കോഴ്‌സിലുള്ളത്.

അഞ്ചു ദിവസം നീളുന്ന പരിശീലനങ്ങൾക്ക് റിയാദ്, യാംബു, ദമ്മാം, ബെയ്ഷ്, ജുഅയ്‌മ എന്നിവിടങ്ങളിൽ സെൻററുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടങ്ങളിൽനിന്ന് പരിശീലനം പൂർത്തിയാക്കിയിറങ്ങുന്ന സാങ്കേതിക വിദഗ്ധരെ രാജ്യത്തിെൻറ വിവിധയിടങ്ങളിൽ വിന്യസിച്ച് പദ്ധതി ത്വരിതഗതിയിൽ നടപ്പാക്കും. വിവിധാർഥത്തിലുള്ള എണ്ണയിതര ഊർജ സ്രോതസ്സുകളുടെ വികാസവും ഉപഭോഗവും വാണിജ്യ സാധ്യതകളും ഏറെ പ്രാധാന്യത്തോടെയാണ് മന്ത്രാലയം നോക്കിക്കാണുന്നത്. ഊർജകാര്യ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ വൈദ്യുതി-ജല അതോറിറ്റി, പ്രവിശ്യതല മുനിസിപ്പാലിറ്റി തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപിപ്പിച്ച സമിതിയുടെ സഹകരണത്തോടെയാണ് പദ്ധതി സാക്ഷാത്കരിക്കപ്പെടുക.

സൗരോർജ ഉൽപാദന രംഗത്ത് പ്രാഗല്ഭ്യമുള്ള സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളാണ് കരാർ അടിസ്ഥാനത്തിൽ സോളാർ പ്ലാൻറുകൾ സ്ഥാപിക്കുക. പദ്ധതി നടപ്പാവുന്നതോടെ വീടുകളിലും വില്ലകളിലും ചെറുകിട വാണിജ്യ സ്ഥാപനങ്ങളിലും സ്വതന്ത്രമായി സോളാർ പ്ലാൻറുകൾ വഴി ആവശ്യമായ അളവിൽ വൈദ്യുതി ഉൽപാദിപ്പിക്കാനാവും. സുസ്ഥിരവും പുനരുൽപാദിപ്പിക്കാവുന്നതുമായ പദ്ധതിയെന്ന നിലയിൽ ഊർജ, സാമ്പത്തിക, വാണിജ്യ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് കാരണമാവുമിതെന്നാണ് വിലയിരുത്തൽ.

വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ച സൗരോർജ പ്ലാൻറുകൾ ഉൽപാദിപ്പിച്ച വൈദ്യുതി, നിലവിലുള്ള ട്രാൻസ്‌ഫോർമറുകൾ വഴി വിതരണം ചെയ്യുന്ന വിധമാണ് ആസൂത്രണം. അന്താരാഷ്‌ട്ര നിലവാരമുള്ള സൗരോർജ പ്ലാൻറുകളുടെ വിവരങ്ങൾ, ഉൽപാദന -വിതരണ രീതി, സ്ഥാപിക്കുന്നതിനുള്ള ചെലവ്, അറ്റകുറ്റപ്പണിക്കുള്ള ചെലവ് തുടങ്ങി ഉപഭോക്താക്കൾക്ക് വേണ്ട നിർദേശങ്ങളും നടപടിക്രമങ്ങളും ഉൾക്കൊള്ളിച്ച് 'ശംസി' എന്ന ശീർഷകത്തിൽ വെബ്‌ പോർട്ടൽ ഉടൻ വികസിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Small solar project
Next Story