കിഴക്കൻ തീരത്തെ നിർദിഷ്ട കപ്പൽ നിർമാണശാലക്ക് തലവനായി
text_fieldsറിയാദ്: വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് കിഴക്കൻ തീരത്ത് സൗദി അരാംകോ നിർമിക്കാനുദ്ദേശിക്കുന്ന കപ്പൽ നിർമാണശാലക്ക് സി.ഇ.ഒയെ നിയമിച്ചു. അരാംകോയിൽ ദീർഘകാലമായി ഉയർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്ന ഫാത്തി കെ. അൽസലീമാണ് നിയമിതനായത്. ഇൻറർനാഷനൽ മാരിടൈം ഇൻഡസ്ട്രീസ് (െഎ.എം.െഎ), നാഷനൽ ഷിപ്പിങ് കമ്പനി ഒാഫ് സൗദി അറേബ്യ (ബഹ്രി), എൻജിനീയറിങ് സ്ഥാപനമായ ലാംപ്രെൽ, കൊറിയൻ കമ്പനിയായ ഹ്യൂണ്ടായി ഹെവി ഇൻഡസ്ട്രീസ് എന്നിവയാണ് പദ്ധതിയിൽ സഹകരിക്കുന്ന സ്ഥാപനങ്ങൾ.
കഴിഞ്ഞ മേയിലാണ് അരാംകോ ഇൗ ബൃഹദ് സംയുക്ത സംരംഭത്തിന് കരാെറാപ്പിട്ടത്. 2,000 കോടിയിേലറെ റിയാൽ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി ഗൾഫ് മേഖലയിലെ ഏറ്റവും വലിയ കപ്പൽശാലയാകുമെന്നാണ് കരുതപ്പെടുന്നത്. കിഴക്കൻ തീരത്ത് റാസൽഖൈറിന് സമീപം 12 ദശലക്ഷം ചതുരശ്ര മീറ്ററിലാണ് പദ്ധതി. പ്രതിവർഷം നാലു ഒാഫ് ഷോർ റിഗ്ഗുകൾ, 40 ചരക്കുകപ്പലുകൾ, മൂന്നു വൻകിട ക്രൂഡ് കാരിയറുകൾ എന്നിവ ഇവിടെ നിർമിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം 260 സമുദ്രയാനങ്ങളുടെ അറ്റകുറ്റപ്പണിയും നടത്താനാകും. 2019 ൽ ആദ്യഘട്ടം പണി പൂർത്തിയാക്കി 2022 ഒാടെ പൂർണതോതിൽ പ്രവർത്തന സജ്ജമാക്കാനാണ് ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.