Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉമ്മയുടെ കണ്ണീരുറഞ്ഞ...

ഉമ്മയുടെ കണ്ണീരുറഞ്ഞ കാത്തിരിപ്പിന് അറുതി; ശരീഫ് ചാരത്തണഞ്ഞു

text_fields
bookmark_border
ഉമ്മയുടെ കണ്ണീരുറഞ്ഞ കാത്തിരിപ്പിന് അറുതി; ശരീഫ് ചാരത്തണഞ്ഞു
cancel
camera_alt

നാട്ടിലേക്ക് മടങ്ങാനെത്തിയ ശരീഫ് സാമൂഹിക പ്രവർത്തകരായ ചാൻസ അബ്ദുറഹ്മാനും ശിഹാബ് കൊട്ടുകാടിനുമൊപ്പം റിയാദ് വിമാനത്താവളത്തിൽ

Listen to this Article

റിയാദ്: ആ ഉമ്മയുടെ 22 വർഷത്തെ കാത്തിരിപ്പിന് അറുതിയായി. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാത്ത പിടിച്ചിലുമായുള്ള കണ്ണീരുറഞ്ഞ കാത്തിരി​പ്പിനൊടുവിൽ പ്രിയമകൻ അവരുടെ ചാരത്തണഞ്ഞു. പാലക്കാട്‌ പട്ടാമ്പി വല്ലപ്പുഴ സ്വദേശി ശരീഫാണ് സൗദിയിൽ നിന്ന് തന്റെ ഉമ്മ ഫാത്തിമ്മയുടെയും ഭാര്യയും മകളുമടങ്ങുന്ന കുടുംബത്തിന്റെയും അടുത്തെത്തിയത്. 22 വർഷം മുമ്പ് സൗദിയിൽ എത്തി ഒരിക്കൽപോലും നാട്ടിൽ പോകാൻ കഴിയാതെ നിയമക്കുരുക്കിൽ അകപ്പെട്ട് കഴിയുകയായിരുന്നു ശരീഫ്. സുമനസുകളുടെ ഇടപെടലാണ് തുണയായത്.

ശരീഫിന്റെ പ്രവാസം സിനിമാകഥകളെ വെല്ലുന്നതാണ്. ഹാഇലിലെ മുഖക്ക് എന്ന പട്ടണത്തിലാണ് ശരിഫ് എത്തിച്ചേർന്നത്. ആടിനെ മേയ്ക്കലും കൃഷിസ്ഥലം നനക്കലുമായിരുന്നു ആദ്യം ജോലി. പിന്നീട് ടാക്സി ഓടിക്കലും വർക്ക്ഷോപ്പ് നടത്തലുമൊക്കെയായി. ജീവിതം പച്ചപിടിച്ചപ്പോൾ മലയാളികൾ ഉൾപ്പടെ അനേകം സുഹൃത്തുക്കളുണ്ടായി. പലരും ഉദാര മനസ്കനായ ശരീഫിൽ നിന്നും പണം പലപ്പോഴായി കടം വാങ്ങി. വാങ്ങിയർ പലരും പറ്റിച്ച് നാട് കടന്നു. ചിലർ തിരികെ കൊടുക്കാതെ വർഷങ്ങൾ കഴിച്ചു. ഇതിനിടയിൽ ഇഖാമ നഷ്ടപ്പെട്ടു സ്പോൺസർ ശരീഫിനെ ഒളിച്ചോടിയെന്ന കേസിൽപ്പെടുത്തി 'ഹുറുബാ'ക്കി.

ചെയ്ത ജോലികൾ പലതും തകർന്നു സാമ്പത്തിക തകർച്ച നേരിട്ടപ്പോൾ കടം കൊടുത്തവരെ സമിപിച്ചു. അവരിൽ പലരും പണം തിരികെ നൽകാതെ ചതിച്ചു. ഇതിനിടയിൽ നാട്ടിലേക്ക് പോകാൻ ശ്രമിച്ചപ്പോഴാണ് സ്പോൺസറിൽ നിന്നും പാസ്പ്പോർട്ട് നഷ്ടപ്പെട്ട കാര്യം അറിയുന്നത്. ഇത് ശരീഫിനെ മാനസികമായി തളർത്തി. താമസരേഖ ഇല്ലാത്ത ശരീഫ് അതോടെ വലിയ നിയമകുരുക്കുകളിലായി. നാട്ടിൽ പോകാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ശരീഫിന്റെ വിഷയത്തിൽ ഇടപെടണമെന്ന് കെ.എം.സി.സി ഭാരവാഹി അഷറഫ് അഞ്ചരകണ്ടി ഹാഇലിലെ ഒ.ഐ.സി.സി പ്രവർത്തകനായ ചാൻസ അബ്ദുറഹ്മാനെ സമീപിക്കുകയായിരുന്നു. എട്ട് മാസം നീണ്ട പ്രയത്നത്തിന് ഒടുവിലാണ് എല്ലാ നിയമ തടസ്സങ്ങളും ഒഴിവാക്കി നാടണയാൻ വഴിതെളിഞ്ഞത്. ഇന്ത്യൻ എംമ്പസിയുമായും നാട്ടിലെ കുടുംബങ്ങളുമായും ചാൻസ അബ്ദുറഹ്മാൻ നിരന്തരം ഇടപ്പെട്ടുകൊണ്ടിരുന്നു.

കലക്ടറേറ്റിൽ നിന്നും ഇന്ത്യൻ പൗതത്വം തെളിയിക്കുന്ന രേഖകൾ ശരിയാക്കാനും പുതിയ പാസ്പോർട്ട് ഉണ്ടാക്കാനും യാത്രാരേഖകൾ തയാറാക്കാനും വലിയ ശ്രമങ്ങൾ വേണ്ടിവന്നു. കടം വാങ്ങിയവരുടെ പണം തിരികെ വാങ്ങി നാട്ടിലെത്തിക്കാൻ ഹാഇലിലെ ഹബീബ് മെഡിക്കൽ സെന്റർ മാനേജർ നിസാമിനെ ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസം ഹാഇൽ എയർപോർട്ടിൽനിന്നും ചാൻസ അബ്ദുറഹ്മാനും മറ്റ് രണ്ട് യാത്രക്കാരും ശരീഫിന് ഒപ്പം റിയാദ് എയർപോർട്ടിലേക്ക് യാത്ര തിരിച്ചു. റിയാദിലെ എമിഗ്രഷൻ കൗണ്ടറിൽ ശരീഫ് തടയപ്പെട്ടു. വിരലടയാളത്തിന്റെയും യാത്രാരേഖകളിലെ ചില പ്രശ്നങ്ങളുടെയും പേരിൽ യാത്ര മുടങ്ങുമെന്നായി.

സാമുഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന്റെ സഹായം ലഭിച്ചത് തുണയായി. എമിഗ്രഷൻ ഉദ്യോഗസ്ഥരുമായി ശിഹാബ് ബന്ധപ്പെട്ട് രണ്ട് മണിക്കുറിലേറെ നടത്തിയ ചർച്ചയുടെ ഫലമായി എമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ചു. അതോടെ തടസങ്ങൾ മാറി ശരീഫിന് നാട്ടിലേക്ക് പറക്കാനായി. മകൻ ഒരിക്കലും തിരിച്ചുവരില്ലെന്ന് കരുതിയ ഉമ്മ ഫാത്തിമയുടെയും രണ്ട് പതിറ്റാണ്ട് പിടയ്ക്കുന്ന ഹൃദയവുമായി പ്രിയതമനെ കാത്തിരുന്ന ഭാര്യ റംല ബിഗത്തിന്റെയും ഉപ്പയെ കാണാൻ കൊതിച്ചിരുന്ന മകളുടെയും അടുത്തേക്ക്, പിറന്ന നാട്ടിലേക്ക് ഒടുവിൽ ശരീഫ് എത്തി. ഇത്രയും നീണ്ടകാലത്തെ പ്രവാസത്തിന്റെ ദുഃഖഭാരങ്ങളുടെ മാറാപ്പും പേറി രോഗിയായാണ് ശരീഫിന്റെ മടക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia
News Summary - Sharif reached home after 22 years
Next Story