സൗദി വ്യാപാരമിച്ചം 3,000 കോടിയായി കുറഞ്ഞു
text_fieldsസൗദി വ്യാപാരമിച്ചം 3,000 കോടിയായി കുറഞ്ഞുയാംബു: സൗദിയുടെ വിദേശ വ്യാപാരം ഈ വർഷം ഫെബ്രുവരിയിൽ 3,600 കോടി റിയാലായി കുറഞ്ഞു. ജനുവരിയിൽ വ്യാപാരമിച്ചം 2,110 കോടി റിയാലായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിമാസം 44.6 ശതമാനം വളർച്ച കൈവരിച്ചു 900 കോടി റിയാലിലെത്തി. കഴിഞ്ഞ വർഷം മേയ് മുതൽ 3,010 കോടി റിയാലായിരുന്നു. ഒമ്പത് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
സൗദി അറേബ്യയുടെ ഇന്റർനാഷനൽ ട്രേഡ് ബുള്ളറ്റിനിൽ പുറത്തുവിട്ട പ്രാഥമിക ഡേറ്റ പ്രകാരം 2025 ഫെബ്രുവരിയിൽ അന്താരാഷ്ട്ര വ്യാപാരത്തിന്റെ ആകെ അളവ് ഏകദേശം 156.9 ശതകോടി റിയാലായിരുന്നു. വാർഷിക വളർച്ച നാല് ശതമാനമായിരുന്നു. 2024 ഫെബ്രുവരിയിൽ ഇത് 29.4 ശതകോടി റിയാലായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
സൗദിയുടെ ചരക്ക് കയറ്റുമതി ഏകദേശം 93.7 ശതകോടി റിയാലും ചരക്ക് ഇറക്കുമതിയുടെ മൂല്യം 63.2 ശതകോടി റിയാലുമായിരുന്നു രേഖപ്പെടുത്തിയത്. എണ്ണയിതര ദേശീയ കയറ്റുമതി ഏകദേശം 16.1 ശതകോടി റിയാലാണ്. ഇത് മൊത്തം കയറ്റുമതിയുടെ 17.1 ശതമാനമാണ്. അതേസമയം എണ്ണ കയറ്റുമതി ഏകദേശം 67.6 ശതകോടി റിയാലാണ്. ഇത് മൊത്തം കയറ്റുമതിയുടെ 72.1 ശതമാനമാണ്.
അതേസമയം പുനർ കയറ്റുമതിയുടെ മൂല്യം ഏകദേശം 10 ശതകോടി റിയാലാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്. ഇത് മൊത്തം കയറ്റുമതിയുടെ 10.7 ശതമാനമാണ്. സൗദി കയറ്റുമതിയുടെ പട്ടികയിൽ ഏഷ്യൻ രാജ്യങ്ങളിൽ ഒന്നാമതെത്തി. രാജ്യത്തിന്റെ മൊത്തം ചരക്ക് കയറ്റുമതിയുടെ മൂല്യം 69 ശതകോടി റിയാലിൽ കൂടുതലാണ്. ഇത് 73.7 ശതമാനം വളർച്ചയുടെ മികവാണ് സൂചിപ്പിക്കുന്നത്. സൗദിയുടെ കൂടുതൽ കയറ്റുമതി ചൈനയിലേക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
