Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത്വാഇഫിൽ വാഹനാപകടം:...

ത്വാഇഫിൽ വാഹനാപകടം: മൂന്ന് ഇന്ത്യക്കാരടക്കം അഞ്ച് പേര്‍ മരിച്ചു

text_fields
bookmark_border
ത്വാഇഫിൽ വാഹനാപകടം: മൂന്ന് ഇന്ത്യക്കാരടക്കം അഞ്ച് പേര്‍ മരിച്ചു
cancel

ത്വാഇഫ്: ത്വാഇഫ് മേഖലയിലുണ്ടായ മൂന്ന് വാഹനാപകടങ്ങളില്‍ മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു. ത്വാഇഫ്- റിയാദ് അതിവേഗപാതയില്‍ ദലമിന് സമീപം ഇന്ത്യന്‍ കുടുംബങ്ങള്‍ യാത്ര ചെയ്ത വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിക്കുകയും കൈകുഞ്ഞടക്കം നാല് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. തെലുങ്കാന ഔറങ്കല്‍ സ്വദേശികളായ ഗോസ് മുഹ്‌യിദ്ദീെൻറ ഭാര്യ രശ്മ (38) ഇവരുടെ ബന്ധു അലി(36), അലിയുടെ ഒമ്പത് വയസുള്ള മകന്‍ അമീനുദ്ദീന്‍ എന്നിവരാണ് മരിച്ചത്. മുഹ്‌യിദ്ദീെൻറ മകന്‍ സിയാന്‍ (8), മരിച്ച അലിയുടെ ഭാര്യ റിഹാന ഇവരുടെ ഒരു വയസ്സ് പ്രായമുള്ള മകള്‍ എന്നിവർക്ക് അപകടത്തില്‍ പരിക്കേറ്റു. 

റിഹാന ത്വായിഫ് കിംങ് ഫൈസല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മറ്റുള്ളവരുടെ പരിക്ക് നിസാരമാണ്. മൃതദേഹങ്ങള്‍ ദലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് പോകുേമ്പാള്‍ ഇവര്‍ സഞ്ചരിച്ച വാഹനം ബുധനാഴ്ച പുലർച്ചെ ദലമിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മൂന്ന് പേരും സംഭവ സഥലത്ത് മരിച്ചു. വാഹനം കൂട്ടിയിടിച്ച് മറിഞ്ഞ് സ്ത്രീ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. ത്വാഇഫിന് തെക്ക് ബനീ സഅദ് റോഡിലുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു. എട്ട് പേർക്ക് പരിക്കുണ്ട്. പരിക്കേറ്റവരിൽ ആറ് പേർ ഒരു കുടുംബത്തിലുള്ളവരാണ്. ഗുരുതരമായ പരിക്കേറ്റ സ്ത്രീയാണ് മരിച്ചത്.  പരിക്കേറ്റവരെ കിങ് ഫൈസൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റെഡ്ക്രസൻറ് വക്താവ് പറഞ്ഞു.

ത്വാഇഫ് മീസാന് സമീപം രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു പരിക്കേറ്റവരെ മീസാന്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi taif accident
News Summary - saudi taif accident
Next Story