Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറഷ്യൻ കോവിഡ്...

റഷ്യൻ കോവിഡ് വാക്സിൻ സൗദിയിലും പരീക്ഷിക്കും

text_fields
bookmark_border
റഷ്യൻ കോവിഡ് വാക്സിൻ സൗദിയിലും പരീക്ഷിക്കും
cancel

റിയാദ്: കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്‌സിന്‍ സൗദി അറേബ്യയിലും പരീക്ഷിക്കും. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ ആഗസ്റ്റിൽ ആരംഭിക്കും. കഴിഞ്ഞ ദിവസമാണ് പുതിയ വാക്‌സിന്‍ മനുഷ്യരില്‍ വിജയകരമായി പരീക്ഷിച്ചതായി റഷ്യ അവകാശപ്പെട്ടത്. കോവിഡിന് എതിരായ വാക്‌സിെൻറ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ മനുഷ്യരില്‍ വിജയകരമായി പൂര്‍ത്തീകരിച്ചതായാണ് റഷ്യ അവകാശപ്പെട്ടത്. ഇതിന് പിറകെയാണ് ഇപ്പോള്‍ സൗദിയിലും റഷ്യന്‍ വാക്‌സിന്‍ പരീക്ഷിക്കുമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെൻറ് ഫണ്ട് (ആര്‍.ഡി.ഐ.എഫ്) സി.ഇ.ഒ വ്യക്തമാക്കുന്നത്. വിവിധ ഘട്ടങ്ങളിലായി പരീക്ഷണം പൂര്‍ത്തിയാക്കിയതിന് ശേഷം കഴിഞ്ഞ മാസം 18ന് മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷിച്ചു. ഇത് ആദ്യമായാണ് ലോകത്ത് വൈറസിനെതിരെയുള്ള വാക്‌സിന്‍ മനുഷ്യരില്‍ വിജയകരമായത്. 

ഒന്നാം ഘട്ടത്തില്‍ 38 ആളുകളിലാണ് പരീക്ഷണം നടത്തിയത്. രണ്ടാംഘട്ടത്തില്‍ 100 പേരില്‍ ഇപ്പോള്‍ പരീക്ഷണം നടന്നുവരുകയാണ്. പരീക്ഷണത്തിെൻറ മൂന്നാംഘട്ടത്തിലാണ് സൗദിയും ഭാഗമാകുക. മൂന്നാം ഘട്ടത്തില്‍ ആയിരക്കണക്കിനാളുകളില്‍ വാക്‌സിന്‍ പരീക്ഷിക്കും. അടുത്തമാസം തന്നെ ഇതു സംബന്ധിച്ച നടപടികള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്  ആര്‍.ഡി.ഐ.എഫ് സി.ഇ.ഒ പറഞ്ഞു. റഷ്യന്‍ വാക്‌സിന്‍ സൗദിയില്‍ തന്നെ നിർമിക്കുന്നതിനെക്കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi-saudi news-gulf news
News Summary - saudi-saudi news-gulf news
Next Story