Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയമൻ പ്രതിസന്ധി: ...

യമൻ പ്രതിസന്ധി:  യു.എൻ നിർദേശങ്ങൾ പിന്തുണക്കും –സൗദി വിദേശകാര്യ മന്ത്രി

text_fields
bookmark_border
യമൻ പ്രതിസന്ധി:  യു.എൻ നിർദേശങ്ങൾ പിന്തുണക്കും –സൗദി വിദേശകാര്യ മന്ത്രി
cancel
camera_alt????? ?????????????? ???????????????? ?????????????? ??????? ?????? ??????????? ????????? ?????? ?????????? ???????????

ജിദ്ദ: കോവിഡിനെ പ്രതിരോധിക്കാൻ യമൻ ജനതക്ക് 500 ദശലക്ഷം ഡോളർ സഹായം നൽകുമെന്ന് സൗദി അറേബ്യ. സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശപ്രകാരം വെർച്വലായി നടന്ന ‘യമൻ ഉന്നതതല മാനവിക സഹായ പ്രതിജ്ഞ പരിപാടി’യിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാനുഷികതയോടുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയും സഹോദര രാജ്യമായ യമനിലെ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കാൻ നടത്തിവരുന്ന ശ്രമങ്ങളും അധ്യക്ഷ പ്രസംഗത്തിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വിവരിച്ചു.

ലോകമെമ്പാടുമുള്ള യു.എൻ ഏജൻസികൾ യമനിൽ നടത്തിവരുന്ന മാനുഷിക പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. കോവിഡ് കാരണം അസാധാരണ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഘട്ടത്തിലും വെർച്വൽ യോഗത്തിന് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞതിൽ സൗദി അറേബ്യക്ക് അതിയായ സന്തോഷമുണ്ട്. അതിൽ പെങ്കടുക്കുന്ന മുഴുവൻ പ്രതിനിധികളെയും സന്തോഷം അറിയിക്കുകയാണ്. യമനിലെ മാനുഷിക പ്രതിസന്ധിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അവിടത്തെ മാനുഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും സാമ്പത്തിക പ്രതിജ്ഞ പ്രഖ്യാപിക്കാനുള്ള ഇൗ സമ്മേളനം പ്രാധാന്യമർഹിക്കുന്നതാണ്. യമനിലെ നിയമാനുസൃത നേതൃത്വത്തെ അട്ടിമറിക്കാൻ ഇറാൻ പിന്തുണയുള്ള ഹൂതികൾ നടത്തിയ അട്ടിമറിയാണ് ഇങ്ങനെയൊരു സമ്മേളനത്തിന് കാരണമായതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

ഹൂതികൾ നടത്തുന്ന മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളെ തുടർന്ന് മാനവിക, സൈനിക, സുരക്ഷ, സാമ്പത്തിക, വികസന വെല്ലുവിളികൾ നേരിടാൻ സഹായിക്കുന്ന തീരുമാനത്തിന് യമൻ ജനത ഉറ്റുനോക്കുകയാണ്. യമൻ പ്രതിസന്ധിക്ക് സുസ്ഥിരമായ പരിഹാരം കണ്ടെത്താൻ യു.എൻ നടത്തിയ എല്ലാ ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണച്ചിട്ടുണ്ട്. ഇനിയും അതുണ്ടാകുമെന്ന് ആവർത്തിക്കുന്നു. യമെൻറ പുനർനിർമാണത്തിന് കോടികളുടെ സഹായം നൽകിയിട്ടുണ്ട്. ഇതുവരെ നൽകിയ സഹായം 16 ശതകോടി ഡോളർ കവിഞ്ഞിട്ടുണ്ട്. എല്ലാ രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും യമനിലേക്കുള്ള സാമ്പത്തിക പ്രതിജ്ഞകൾ നിറവേറ്റണമെന്ന് ആവശ്യപ്പെടുന്നു. യമനിൽ സമഗ്ര രാഷ്ട്രീയ ഒത്തുതീർപ്പിലെത്താൻ രാജ്യം എല്ലായ്പ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും യു.എൻ സെക്രട്ടറി ജനറലിെൻറ യമൻ പ്രതിനിധി മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ പിന്തുണക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് ആണ് യോഗം ഉദ്ഘാടനം ചെയ്തത്. യമനിൽ 24 ദശലക്ഷം ആളുകൾ സഹായത്തിന് ആവശ്യമുള്ളവരാണെന്നും യമനിനുള്ളിൽ പലായനം ചെയ്തവരുടെ എണ്ണം നാല് ദശലക്ഷമെത്തുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ യു.എൻ സെക്രട്ടറി ജനറൽ പറഞ്ഞു. സമാധാനത്തിന് അടിയന്തര ആവശ്യമുള്ളവരായി യമൻ ജനത മാറിയിട്ടുണ്ട്. യമനിലെ മാനുഷിക പ്രതിസന്ധി നേരിടാൻ എല്ലാവരും ധനസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

െഎക്യരാഷ്ട്ര സഭയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ കിങ് സൽമാൻ റിലീഫ് സെൻറർ ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅ്, വിദേശകാര്യ മന്ത്രാലയ അന്താരാഷ്ട്ര അണ്ടർ സെക്രട്ടറി ഡോ. അബ്ദുറഹ്മാൻ ബിൻ ഇബ്രാഹിം, യമനിലെ സൗദി അംബാസഡർ മുഹമ്മദ് ബിൻ അൽജബർ എന്നിവർക്ക് പുറമെ 66 രാജ്യങ്ങൾ, 15 യു.എൻ ഏജൻസികൾ, മൂന്ന് അന്താരാഷ്ട്ര സംഘടനകൾ, 39 ലധികം ഗവൺമെൻറിതര സംഘടനകൾ, 126 ലധികം സ്ഥാപനങ്ങൾ, ഇസ്ലാമിക് െഡവലപ്മെൻറ് ബാങ്ക്, റെഡ്ക്രോസ്, റെഡ്ക്രസൻറ് എന്നിവയുടെ പ്രതിനിധികളും പെങ്കടുത്തു. യോഗത്തിൽ ബ്രിട്ടൻ, നോർവേ, ഹോളണ്ട്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story