Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോക്ഡൗൺ നീക്കൽ...

ലോക്ഡൗൺ നീക്കൽ ആഗോള പ്രതിസന്ധിയെ നേരിടാനുള്ള പുതിയ ചുവട് –സൗദി ധനമന്ത്രി

text_fields
bookmark_border
ലോക്ഡൗൺ നീക്കൽ ആഗോള പ്രതിസന്ധിയെ നേരിടാനുള്ള പുതിയ ചുവട് –സൗദി ധനമന്ത്രി
cancel
camera_alt????? ?????????? ??????????????????????? ???????? ???????????? ?????????

ജിദ്ദ: ലോക്ഡൗണിലായ സാമ്പത്തിക മേഖലകൾ ക്രമേണ തുറക്കാനുള്ള തീരുമാനം കോവിഡ് മൂലമുണ്ടായ ആഗോള പ്രതിസന്ധിയെ നേരിടുന്നതിനുള്ള പുതിയൊരു കാൽവെപ്പാണെന്ന് സൗദി ധനകാര്യ സാമ്പത്തികാസൂത്രണ മന്ത്രി മുഹമ്മദ് ജദ്ആൻ പറഞ്ഞു. ഇതോടെ രാജ്യത്തെ സാമ്പത്തിക മേഖലകൾ ക്രമേണ സാധാരണനിലയിലേക്ക് മടങ്ങിവരും. ആരോഗ്യ മന്ത്രാലയവും ബന്ധപ്പെട്ട അധികാരികളും ഏകോപിച്ചാണ് പുതിയ തീരുമാനങ്ങൾ എടുത്തത്. സാമ്പത്തിക മേഖലകൾക്കും ആരോഗ്യ സാമൂഹിക മേഖലകളുടെ സ്ഥിരത കാത്തുസൂക്ഷിക്കുന്നതിനുമിടയിൽ സന്തുലിതത്വം കാത്തുസൂക്ഷിച്ചു കൊണ്ടുള്ളതാണ് പുതിയ തീരുമാനം. സാമ്പത്തിക പ്രകടനം ക്രമേണ മെച്ചപ്പെടുത്താൻ ഇതു സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

ആരോഗ്യം, സുരക്ഷ, ഉൗർജം, സാമ്പത്തികം, ധനകാര്യം, മാനവ വിഭവശേഷി, വ്യാപാരം, ഇതര മേഖലകൾ എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധരടങ്ങിയ സംഘടങ്ങളുടെ ശ്രമങ്ങൾ ഗവൺമെൻറ് തലത്തിൽ തുടരുകയാണ്. ആരോഗ്യ-സാമൂഹിക-സാമ്പത്തിക മേഖലകൾ വിലയിരുത്തുന്നുണ്ട്. സാമ്പത്തിക വളർച്ചയെ പിന്തുണച്ചും സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിച്ചും പൊതു ബജറ്റ്, വികസന ഫണ്ടുകൾ, പൊതു നിക്ഷേപ ഫണ്ട് എന്നിവയിലൂടെയെല്ലാം വികസന പദ്ധതികൾ നടപ്പാക്കുന്നത് ഗവൺമെൻറ് തുടരുകയാണ്. സാമ്പത്തിക മേഖലകളുടെ തിരിച്ചുവരവിന് ആക്കം കൂട്ടാനും ഇനിയും വാണിജ്യ സാമ്പത്തിക സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നത് ഒഴിവാക്കാനും എല്ലാവരും സമൂഹ അകലം പാലിക്കുന്നതുൾപ്പെടെ ആരോഗ്യ മുൻകരുതൽ പാലിക്കണം. മുഴുവൻ സ്ഥാപനങ്ങളും വ്യക്തികളും ആരോഗ്യ മാർഗനിർദേശങ്ങൾ പാലിച്ചിരിക്കണം. 

കാര്യങ്ങൾ മുമ്പത്തെനിലയിലേക്ക് തിരിച്ചുവരൽ തീരുമാനങ്ങൾ നടപ്പാക്കുന്നതിലുള്ള എല്ലാവരുടെയും പ്രതിബദ്ധതയെ ആശ്രയിച്ചിരിക്കും. ആഗോളതലത്തിൽ പകർച്ചവ്യാധി നേരിടുന്നതിനോടൊപ്പമാണ് ഇങ്ങനെയൊരു ഘട്ടം നാം നേരിടുന്നതെന്ന് മനസ്സിലാക്കണം. സാമ്പത്തിക മേഖലകളെ തിരിച്ചുകൊണ്ടുവരാൻ വിവിധ രാജ്യങ്ങൾ ക്രമേണ തയാറെടുത്തുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച്  കോവിഡിെൻറ വ്യാപനം എത്രത്തോളമുണ്ടാകുമെന്ന മുൻകൂട്ടി അറിയാനുള്ള പ്രയാസ ഘട്ടത്തിത്തിലാണിതെന്ന ബോധമുണ്ടാകണം. അതിനാൽ സ്ഥാപനങ്ങളും വ്യക്തികളും മാർഗനിർദേശങ്ങൾ പ്രധാന്യപൂർവം പാലിക്കണമെന്നും ധനമന്ത്രി ഉൗന്നിപ്പറഞ്ഞു. 

വരുമാനം കുറയുന്നതിെൻറ അടിസ്ഥാനത്തിൽ അടിയന്തരാവശ്യങ്ങൾക്ക് ചെലവഴിക്കുകയും മറ്റ് ആവശ്യങ്ങൾക്കുള്ള ചെലവുകൾ ചുരുക്കുകയും ചെയ്യുക. കോവിഡ് പ്രതിസന്ധിയെ നേരിടാൻ അടിയന്തരവും ആവശ്യമായതുമായ കാര്യങ്ങൾക്ക്  ഗവൺമെൻറ് ചെലവ് വർധിപ്പിച്ച കാര്യം മന്ത്രി സൂചിപ്പിച്ചു. ആരോഗ്യ അനുബന്ധ സേവന മേഖലയിൽ ധാരാളം ചെലവഴിച്ചു. സ്വകാര്യമേഖലയിൽ ഉണ്ടാകുന്ന ആഘാതങ്ങൾ ലഘൂകരിക്കാൻ അടിയന്തര സഹായപദ്ധതികൾ പ്രഖ്യാപിച്ചു. സമ്പദ് വ്യവസ്ഥയെ പിന്തുണക്കുന്നതിനും പൗരന്മാരുടെ ജോലി നിലനിർത്തുന്നതും വിവിധ സംരംഭങ്ങൾ ആരംഭിക്കുകയുണ്ടായി. പ്രതിസന്ധിയുണ്ടായ ഇൗ വർഷം എണ്ണ, എണ്ണയിതര വരുമാനം കുത്തനെ കുറഞ്ഞു. ഇതിെൻറ അടിസ്ഥാനത്തിൽ ബജറ്റിൽ  അംഗീകരിച്ച അതേ അളവിൽ വിവിധ പദ്ധതിക്കായുള്ള ചെലവുകൾ കുറച്ചതായും മന്ത്രി പറഞ്ഞു.

വികസന പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനും ചെലവിെൻറ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഗവൺമെൻറ് നടപടികൾ തുടരുകയാണ്. ആരോഗ്യ മേഖലയുടെ പ്രവർത്തന ശേഷി ഉയർത്തിയും കർശനമായ ആരോഗ്യ മുൻകരുതൽ നടപ്പാക്കിയും പൗരന്മാരിലും വിദേശി സമൂഹത്തിലും ഉയർന്ന ആരോഗ്യ സുരക്ഷ അവബോധമുണ്ടാക്കിയും ഇൗ മഹാമാരിയെ നേരിടുന്നതിൽ ഗവൺമെൻറ് വിജയിച്ചിരിക്കുന്നു. എന്നാൽ, ഇൗ മുൻകരുതൽ ആഭ്യന്തരമായി സാമ്പത്തിക മുന്നേറ്റത്തിൽ ഗണ്യമായ മാന്ദ്യത്തിലേക്ക് നയിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തിലും ഇടിവുണ്ടാക്കി. ഇൗ ഘട്ടത്തിൽ സാമ്പത്തിക മേഖലയുടെ സ്ഥിരത നിലനിർത്താൻ നിരവധി പദ്ധതികൾ ഗവൺമെൻറ് ആസൂത്രണം ചെയ്യുകയുണ്ടായി. ഇപ്പോൾ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുെന്നന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story