കോവിഡ്ബാധിതരുടെ എണ്ണം കുറയുന്നു
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറയുന്നു. വ്യാഴാഴ്ച പുതുതായി രോഗം കണ്ടെത്തിയത് 1644 പേരിൽ മാത്രമാണ്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. അേതസമയം, രോഗമുക്തരുടെ എണ്ണം ഉയരുന്നുണ്ട്. വ്യാഴാഴ്ച ഇത് റെക്കോഡിലെത്തി. 24 മണിക്കൂറിനിടെ 3531 ആളുകളാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതുവരെ രോഗംബാധിച്ചവരുടെ ആകെ എണ്ണം 80185 ആയെങ്കിലും അതിൽ 54553 പേർ സുഖംപ്രാപിച്ചു.
25,191 ആളുകൾ മാത്രമേ ആശുപത്രികളിൽ ചികിത്സയിലുള്ളൂ. എന്നാൽ, 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് 16 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 441 ആയി.
മക്ക (5), ജിദ്ദ (4), മദീന (2), റിയാദ് (2), ദമ്മാം (1), ഖോബാർ (1), ഹാഇൽ (1) എന്നിവിടങ്ങളിലാണ് മരണം. രാജ്യത്താകെ ഇതുവരെ 770,696 കോവിഡ് പരിശോധനകൾ നടന്നു. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 39ാം ദിവസത്തിലെത്തി. വീടുകളിലും മറ്റു താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിെൻറ പരിശോധനക്കുപുറമെ മൂന്നാംഘട്ടമായി ജൂൺ ഒന്നുമുതൽ മൊബൈൽ ലാബുകളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും പരിശോധനകൾ നടത്തും. മക്കയിൽ വ്യാഴാഴ്ച അഞ്ചും ജിദ്ദയിൽ നാലും പേരാണ് മരിച്ചത്. ഇതോടെ മക്കയിൽ 199ഉം ജിദ്ദയിൽ 126ഉം ആയി മരണസംഖ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.