മക്കയിൽ രണ്ടു ഘട്ടങ്ങളായി കർഫ്യൂവിൽ ഇളവ്
text_fieldsജിദ്ദ: മക്കയിൽ കർഫ്യൂവിന് ഇളവ് പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായാണ് ഇളവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആദ്യഘട്ടം േമയ് 31 മുതൽ ജൂൺ 20 വരെയാണ്. ഈ ദിവസങ്ങളിൽ രാവിലെ ആറു മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ പുറത്തിറങ്ങാൻ അനുവാദം ഉണ്ടായിരിക്കും. ഈ സമയത്ത് മക്ക നഗരത്തിലേക്കും പുറത്തേക്കും യാത്രചെയ്യാനും അനുമതിയുണ്ട്. അതത് ഡിസ്ട്രിക്ടുകൾക്കുള്ളിൽ വ്യായാമ നടത്തത്തിനുള്ള അനുവാദവുമുണ്ടാകും. എന്നാൽ, പൂർണമായും അടച്ചിട്ട ഡിസ്ട്രിക്റ്റുകളിൽ നിലവിലുള്ള മുൻകരുതൽ നടപടികൾ അതേപടി തുടരും. രണ്ടാംഘട്ടം ജൂൺ 21ന് ആരംഭിക്കും. രാവിലെ ആറുമുതൽ രാത്രി എട്ടുവരെ കർഫ്യൂവിൽ ഭാഗികമായ ഇളവുണ്ടാകും. ഈ സമയത്ത് ആളുകൾക്ക് പുറത്തിറങ്ങാനാകും. ആരോഗ്യ മുൻകരുതൽ പാലിച്ച് മക്കയിലെ പള്ളികളിൽ ജുമുഅ, ജമാഅത്ത് നമസ്കാരങ്ങൾ നടത്താനും അനുവാദമുണ്ടാകും.
എന്നാൽ, ആരോഗ്യ സുരക്ഷ മുൻകരുതലുകൾ പാലിച്ച് മസ്ജിദുൽ ഹറാമിൽ ജുമുഅ, ജമാഅത്ത് നമസ്കാരങ്ങൾ നിലവിലെ രീതിയിൽതന്നെ തുടരും. റസ്റ്റാറൻറുകളും ബൂഫിയകളും അടക്കമുള്ള വ്യാപാരസ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. എല്ലാ സമയങ്ങളിലും പൊതുഇടങ്ങളിൽ സമൂഹ അകലം പാലിച്ചിരിക്കണം. സാമൂഹിക ആവശ്യങ്ങൾക്കായി 50ൽ അധികമാളുകൾ ഒത്തുചേരുന്നതിന് വിലക്കുണ്ട്.
രണ്ടാംഘട്ടത്തിലും മുഴുവൻ ഡിസ്ട്രിക്ടുകളിലും വ്യായാമ നടത്തത്തിനുള്ള അനുവാദമുണ്ടാകും. പൂർണമായും അടച്ചിട്ട ഡിസ്ട്രിക്ടുകളിൽ ഈ ഘട്ടത്തിലും നേരേത്ത ഉള്ളതുപോലെ മുൻകരുതൽ നടപടികൾ തുടരും. അതോടൊപ്പം, ബാർബർ േഷാപ്പുകൾ, ബ്യൂട്ടി പാർലറുകൾ, സിനിമഹാളുകൾ, ഹെൽത്ത് സ്പോർട്സ് ക്ലബുകൾ തുടങ്ങിയ സമൂഹ അകലം പാലിക്കാൻ കഴിയത്ത മേഖലകൾക്കുള്ള നിരോധനം തുടരുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.