Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്...

കോവിഡ് പ്രതിസന്ധി:  ബഹുമുഖ സഹായപദ്ധതികളുമായി  റിയാദ് കെ.എം.സി.സി

text_fields
bookmark_border
കോവിഡ് പ്രതിസന്ധി:  ബഹുമുഖ സഹായപദ്ധതികളുമായി  റിയാദ് കെ.എം.സി.സി
cancel
camera_alt??.???.???.??? ????????? ?????????? ??????????? ?????????? ???????????????????????????????????

റിയാദ്: കോവിഡ് പ്രതിസന്ധിയിൽപെട്ട ആളുകളെ സഹായിക്കാൻ ബഹുമുഖ പദ്ധതികളും പ്രവർത്തനങ്ങളുമായി കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി.  രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അധികൃതർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് ജോലി നഷ്ടപ്പെട്ടവരും വരുമാനം നിലച്ചവരുമായ പ്രവാസികൾക്ക്  ഭക്ഷണവും മരുന്നുമടക്കമുള്ള വിവിധ സേവനങ്ങളാണ്‌ അവരുടെ താമസസ്ഥലങ്ങളിൽ എത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.  

രോഗഭീഷണിയും തൊഴിൽരംഗത്തെ അനിശ്ചിതത്വവും നൽകിയ ആഘാതത്തിനിടയിൽ തളർന്നുപോയവർക്ക് കരുതലിലൂടെ ആത്മവിശ്വാസം പകരാനും ഒറ്റക്കല്ലെന്നും  കൂടെയുണ്ടെന്നും ബോധ്യപ്പെടുത്താനും കഴിഞ്ഞു. ഏപ്രിൽ ആദ്യയാഴ്ചയിൽ തുടങ്ങിയ കോവിഡ് കാല റിലീഫ് ഇതിനകം പതിനായിരത്തിലധികമാളുകൾക്ക്  ആശ്വാസമായി മാറി. ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് 20 ദിവസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്ന റിലീഫ് വിങ്, കോവിഡ് ബാധിച്ചു മരിച്ച  മലയാളി സഫ്‌വാനുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താൻ രൂപവത്കരിച്ച കോവിഡ് ട്രാക്കിങ് ഫോം, കോവിഡ് -19 ബാധിച്ചവരെയും രോഗലക്ഷണങ്ങളുള്ളവരെയും സഹായിക്കാൻ രൂപവത്കരിച്ച ടെലി കെയർ തുടങ്ങി നിരവധി ഉപസമിതികളിലൂടെയാണ് പ്രവർത്തനം നടത്തുന്നത്.

കോവിഡ് ട്രാക്കിങ്  ഫോമിലൂടെ 30ഒാളം ആളുകളെയാണ് സമ്പർക്ക പട്ടികയിലുള്ളവരായി കണ്ടെത്തിയത്. വിവിധ അസുഖങ്ങൾക്ക് മരുന്നുകൾ ഉപയോഗിക്കുന്ന, പ്രയാസമനുഭവിക്കുന്ന  പ്രവാസികൾക്ക് മരുന്നുകൾ അവരുടെ താമസസ്ഥലത്ത് എത്തിച്ചുനൽകാൻ വേണ്ടി രൂപവത്കരിച്ച സമിതിയാണ് മെഡിസിൻ വിങ്. ഇത് നാല് ഗ്രൂപ്പുകളായി തിരിച്ചാണ്  പ്രവർത്തനം നടത്തുന്നത്. നാട്ടിൽനിന്ന് കൊണ്ടുവന്ന മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് അതേ ഘടകങ്ങൾ അടങ്ങിയ സമാനമായ മരുന്നുകൾ സൗദിയിൽനിന്ന്  ഫാർമസിസ്റ്റുകളുടെ സഹായത്തോടെ കണ്ടെത്തിയാണ് നൽകുന്നത്.

പണമില്ലാത്തവർക്ക് സൗജന്യമായും മരുന്നുകൾ എത്തിക്കുന്നു. കൊറിയർ വഴി നാട്ടിൽനിന്നും  മരുന്നെത്തിച്ചു കൊടുക്കാനും ശ്രമിക്കുന്നു. നാട്ടിലേക്ക് മടങ്ങാൻ പ്രയാസം അനുഭവിക്കുന്നവർക്ക് അതിനാവശ്യമായ നിർദേശങ്ങളും സഹായങ്ങളും നൽകുന്ന സമിതിയാണ്  ലീഗൽ സെൽ. സൗദി ജവാസത്തിന് കീഴിൽ ഔദ രജിസ്ട്രേഷനും ജവാസത്ത് സംശയങ്ങൾ ദൂരീകരിക്കാനുമുള്ള ഹെൽപ് ഡെസ്ക്, ഇന്ത്യൻ എംബസി രജിസ്ട്രേഷൻ,  നോർക്ക രജിസ്ട്രേഷൻ, റീ എൻട്രിയിലും എക്സിറ്റിലും പോകുന്നവർക്കാവശ്യമായ ആനുകൂല്യങ്ങൾ, തൊഴിൽ പ്രശ്നങ്ങൾ എംബസിയിൽ രജിസ്റ്റർ ചെയ്യൽ എന്നിവയും  മറ്റ് നിയമോപദേശങ്ങളുമാണ് ലീഗൽ സെൽ ചെയ്യുന്നത്. റിയാദിലെ വിവിധ ആശുപത്രി മോർച്ചറികളിലുള്ള 50ഓളം മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതിനാവശ്യമായ  നടപടികൾ ചെയ്യുന്നതിനുവേണ്ടി ദാറുസ്സലാം എന്ന പേരിലുമൊരു വിങ്‌ രൂപവത്കരിച്ചു. 

കോവിഡ് കാലത്തു ബ്ലഡ് ബാങ്കിലെ ലഭ്യത ഉറപ്പുവരുത്താൻ രക്തദാന  ക്യാമ്പുകളും സംഘടിപ്പിക്കുന്നു. രാഷ്ട്രീയ നേതാക്കന്മാർ, പരിശീലകർ എന്നിവരുമായി റിയാദിലെ പൊതുസമൂഹത്തിന് ഒാൺലൈനിൽ സംവദിക്കാൻ വേദികൾ  സംഘടിപ്പിക്കുന്നു. ഫിത്ർ സകാത്ത് വിതരണം സംഘടിതമായി നടത്താനും പ്രവാസികളിൽ പ്രയാസമനുഭവിക്കുന്നവർക്ക് വിമാന ടിക്കറ്റ് നൽകാനും   തീരുമാനിച്ചതായും ഭാരവാഹികൾ പറഞ്ഞു.  
കൂടാതെ വിമാനയാത്രക്കാർക്ക് സുരക്ഷാ കിറ്റുകളും വിതരണം ചെയ്തുവരുന്നു . പ്രവാസികളിൽ പ്രയാസമനുഭവിക്കുന്നവർക്ക് വിമാന ടിക്കറ്റ് നൽകാനും   തീരുമാനിച്ചതായും ഭാരവാഹികൾ പറഞ്ഞു.  കൂടാതെ വിമാനയാത്രക്കാർക്ക് സുരക്ഷാ കിറ്റുകളും വിതരണം ചെയ്തുവരുന്നു. ഒാൺലൈനായി നടന്ന  വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് സി.പി. മുസ്തഫ, ആക്ടിങ് സെക്രട്ടറി സുബൈർ അരിമ്പ്ര, ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ, മുജീബ് ഉപ്പട, ഷാഹിദ് മാസ്റ്റർ,  സിദ്ദീഖ് തുവ്വൂർ എന്നിവർ പെങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story