Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ...

സൗദിയിൽ ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് ലെവി ഇളവ് ലഭിച്ചുതുടങ്ങി

text_fields
bookmark_border
സൗദിയിൽ ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് ലെവി ഇളവ് ലഭിച്ചുതുടങ്ങി
cancel

റിയാദ്: സൗദി അറേബ്യയിലെ ചെറുകിട-ഇടത്തരം വാണിജ്യ മേഖലക്ക് പ്രഖ്യാപിച്ച മൂന്നുവർഷത്തേക്കുള്ള ലെവി ഇളവ് സ്ഥാപനങ്ങൾക്ക് ലഭിച്ചുതുടങ്ങി. കോവിഡ് പ്രതിസന്ധി നേരിട്ട് ബാധിച്ച ചെറുകിട-ഇടത്തരം മേഖലയിലെ സ്ഥാപനങ്ങൾക്കാണ് ഇളവ്. സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച ശമ്പള ആനൂകൂല്യവും ലഭിച്ചുതുടങ്ങി. പ്രവാസികൾക്കും ആശ്വാസം പകരുന്നതാണ് സർക്കാർ ആനുകൂല്യങ്ങൾ. കോവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ സ്വകാര്യ മേഖലയെ സഹായിക്കുന്നതിനായി സൗദി സർക്കാർ വിവിധ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ചെറുകിട -ഇടത്തരം സ്ഥാപനങ്ങള്‍ക്ക് മൂന്നുവര്‍ഷത്തേക്ക് ലെവി ഇളവ് അനുവദിച്ചതാണ് ഇതിൽ പ്രധാനം. സ്വദേശിയായ സ്ഥാപന ഉടമയടക്കം ഒമ്പതോ അതില്‍ കുറവോ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്കാണ് നിബന്ധനകൾക്ക് വിധേയമായി ലെവി ഇളവ് ലഭിക്കുക. 

സ്ഥാപന ഉടമ ഗോസിയില്‍ രജിസ്റ്റര്‍ ചെയ്ത ആളാണെങ്കില്‍ ആ സ്ഥാപനത്തിലെ രണ്ട് വിദേശികളുടെ ലെവിയില്‍ മൂന്ന് വര്‍ഷത്തേക്ക് ഇളവ് ലഭിക്കും. 
സോഷ്യല്‍ ഇൻഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത സ്പോൺസറും ഒരു സ്വദേശി ജീവനക്കാരനും സ്ഥാപനത്തിലുണ്ടെങ്കിൽ നാലു വിദേശികള്‍ക്കും ലെവി അടക്കേണ്ടതില്ല. നിരവധി സ്ഥാപനങ്ങൾക്ക് ഇതിനകം ഈ ഇളവ് ലഭിച്ചു. അതിെൻറ ഭാഗമായി ഈ വർഷത്തെ ലെവി പൂർണമായും ഒഴിവാക്കി ചെറിയ ഫീസ് മാത്രമാണ് ഈടാക്കിയത്. നേരത്തെ സാഗിയയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കും ഈ ആനൂകൂല്യം ലഭിച്ചു. കൂടാതെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി ജീവനക്കാരുടെ വേതനത്തിെൻറ 60 ശതമാനം സർക്കാർ വഹിക്കുമെന്ന് നേരത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഈ ആനൂകൂല്യവും നിലവിൽ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ശമ്പളത്തോടൊപ്പം സ്വദേശി ജീവനക്കാർക്ക് ലഭിച്ചു തുടങ്ങി. ഇതും സ്ഥാപനങ്ങൾക്കും പ്രവാസികൾക്കും ഗുണം ചെയ്യുന്നതാണ്. സൗദിയിൽ നിലവിലുള്ള ലെവിയിൽ ഇളവ് വരുത്തണമെന്ന് ചേംബർ ഓഫ് കോമേഴ്സ് അംഗങ്ങൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story