സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 11 ആയി
text_fieldsറിയാദ്: കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ മരിച്ചവരിൽ ഒരു ഇന്ത്യൻ പൗരൻ കൂടി ഉൾപ്പെ ട്ടതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഇൗമാസം 18ന് ദമ്മാമിൽ മഹാരാഷ്ട്ര സ്വദേശി 49 വയസ ്സുള്ള ശൈഖ് ഉബൈദുല്ല ആണ് മരിച്ചത്. അഞ്ച് ദിവസത്തിന് ശേഷമാണ് സൗദി ആരോഗ്യമന്ത്രാ ലയത്തിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ ഇന്ത്യൻ എംബസി മരണം ഒൗദ്യോഗിക മായി സ്ഥിരീകരിച്ചത്. ഇതോടെ, കോവിഡ് ബാധയിൽ സൗദിയിൽ മരിച്ച ഇന്ത്യൻ പൗരന്മാരുടെ എണ ്ണം 11 ആയതായും എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.
മരിച്ചവരിൽ രണ്ടുപേർ മലയാളികളാണ്. കണ്ണൂർ പാനൂർ സ്വദേശി ഷബ്നാസ് (29) മദീനയിലും മലപ്പുറം ചെമ്മാട് സ്വദേശി നടമേൽ സഫ്വാൻ (41) റിയാദിലും ഇൗമാസം നാലിനാണ് മരിച്ചത്. രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ച ഇന്ത്യൻ മരണങ്ങളും ഇവരുടേതാണ്. ഇൗ മാസം ഏഴിന് ഉത്തർപ്രദേശ് സ്വദേശി ബദർ ആലം (41) ജിദ്ദയിലും 15ന് മഹാരാഷ്ട്ര സ്വദേശി സുലൈമാൻ സയ്യിദ് (59) മദീനയിലും 16ന് തെലങ്കാന സ്വദേശി അസ്മത്തുല്ല ഖാൻ (65) മക്കയിലും മഹാരാഷ്ട്ര സ്വദേശി ബർക്കത്ത് അലി അബ്ദുല്ലത്തീഫ് ഫഖീർ (63) മദീനയിലും 18ന് തെലങ്കാന സ്വദേശി മുഹമ്മദ് സാദിഖ് (63) ജിദ്ദയിലും ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് അസ്ലം ഖാൻ (61) മക്കയിലും മഹാരാഷ്ട്ര സ്വദേശി തൗസിഫ് ബാൽബലെ (40) മദീനയിലും 19ന് ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഫഖീർ ആലം (61) മക്കയിലും മരിച്ചു.
അതിനിടെ സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്തകളും വിദ്വേഷജനകമായ പോസ്റ്റുകളും പ്രചരിപ്പിക്കുന്നതിനെതിരെ ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ് സഇൗദ് ശക്തമായ മുന്നറിയിപ്പ് നൽകി. സാമൂഹികാന്തരീക്ഷം കലുഷിതമാക്കുന്ന രീതിയിൽ വിദ്വേഷം ഉണ്ടാക്കുന്ന പോസ്റ്റുകൾ ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടിവരുമെന്നും അറിയിപ്പിൽ പറയുന്നു. ജാതി, മതം, വർണം, വർഗം, ഭാഷ, രാജ്യാതിർത്തികൾ എന്നിവയൊന്നും നോക്കിയല്ല കോവിഡ് 19 എന്ന മഹാമാരി പടരുന്നതെന്നും സാഹോദര്യം നിലനിർത്തുന്നതാകണം നമ്മുടെ പെരുമാറ്റങ്ങളെന്നുമുള്ള പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ പ്രസ്താവന എടുത്തുപറഞ്ഞാണ് വിദ്വേഷ പ്രചാരകരെ അംബാസഡർ താക്കീത് ചെയ്തത്. രാജ്യത്തെ കോവിഡ് -19 വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ഇന്ത്യൻ എംബസി സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ഇന്ത്യൻ പൗരന്മാരുടെ രക്ഷയ്ക്കും ക്ഷേമത്തിനും ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചുവരുകയാണെന്നും വാർത്താകുറിപ്പിൽ പറഞ്ഞു.
ഇൗമാസം 14ന് രാജ്യത്തെ പ്രധാന നഗരങ്ങളിൽനിന്നുള്ള ഇന്ത്യൻ സാമൂഹികപ്രവർത്തകരുമായി നടത്തിയത് പോലെ 22ന് ചെറുപട്ടണങ്ങളിലെയും ഉൾനാടൻ പ്രദേശങ്ങളിലെയും സാമൂഹികപ്രവർത്തകരുമായും അംബാസഡർ ഡോ. ഒൗസാഫ് സഇൗദ് ഒാൺലൈൻ ചർച്ചനടത്തി. ഇതിലൂടെ ഒാരോ പ്രദേശങ്ങളിലെയും പ്രവാസികളുടെ വിഷയങ്ങളും വിഷമതകളും പ്രശ്നങ്ങളും മനസ്സിലാക്കുകയും അതനുസരിച്ചുള്ള പരിഹാര മാർഗങ്ങൾ അവലംബിക്കുകയും ചെയ്തു. പ്രധാനപ്പെട്ട ഇന്ത്യൻ പ്രവാസി സംഘടനകളുടെ സഹകരണത്തോടെ വിവിധ ഭാഗങ്ങളിൽ ആവശ്യക്കാർക്ക് മരുന്നും ഭക്ഷണവും മറ്റ് അടിയന്തര സഹായങ്ങളും എത്തിക്കുന്നുണ്ട്.
ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവിസ് നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ സൗദിയിൽനിന്നുള്ള ഇന്ത്യക്കാരെ നാട്ടിലയക്കാൻ എംബസി തീരുമാനമെടുത്തിട്ടില്ലെന്നും ഇതുസംബന്ധിച്ച് എന്തു പുതിയ തീരുമാനമുണ്ടായാലും അത് എംബസിയുടെ ട്വിറ്ററിലെയും ഫേസ് ബുക്കിലെയും ഒൗദ്യോഗിക അക്കൗണ്ടുകളിലൂടെയും വെബ്സൈറ്റിലൂടെയും അറിയിക്കുമെന്നും വാർത്താകുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.