49 ഭക്ഷണവിൽപന കേന്ദ്രങ്ങൾ അടച്ചുപൂട്ടി
text_fieldsജുബൈൽ: ഒരു മാസത്തിനുള്ളിൽ വിവിധ മേഖലകളിൽ നടത്തിയ പരിശോധനകളിൽ 49 ഭക്ഷണവിൽപന കേന്ദ്രങ്ങൾ അടച്ചുപൂട്ടി. മാർച്ചിൽ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ) ഉദ ്യോഗസ്ഥർ നടത്തിയ 15,302 റെയ്ഡുകളിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ഫാർമസ്യൂട്ടിക്കൽ, കോസ്മെറ്റിക് ഉൽപന്നങ്ങളുടെ 270 ലക്ഷത്തിലധികം പാക്കേജുകൾ പിടിച്ചെടുത്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
കമ്പനികൾ, കടകൾ, ഭക്ഷണം, മരുന്ന് എന്നിവ കൈകാര്യം ചെയ്യുന്ന ഇടങ്ങൾ, മെഡിക്കൽ, സൗന്ദര്യവർധക ഉപകരണങ്ങൾ, കീടനാശിനികൾ, കാലിത്തീറ്റ എന്നിവ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയിൽ 2,049 നിയമലംഘനങ്ങൾ എസ്.എഫ്.ഡി.എ ഇൻസ്പെക്ടർമാർ കണ്ടെത്തി. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള 63 സ്ഥാപനങ്ങളും കണ്ടെത്തി. ഒമ്പത് ഉൽപാദന യൂനിറ്റുകൾ നിർത്തിവെപ്പിച്ചു.
റെയ്ഡിനിടെ 5,48,811 കിലോ ഭക്ഷണം, 407 ലിറ്റർ വെള്ളം, 16,067, 281 മെഡിക്കൽ ഉൽപന്നങ്ങൾ, 2,534,963 ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ, 8,664,704 പാക്ക് സൗന്ദര്യവർധക ഉൽപന്നങ്ങൾ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. അതിർത്തി ചെക്പോസ്റ്റുകൾ വഴി രാജ്യത്തേക്ക് ഇറക്കുമതിചെയ്ത മൊത്തം 28,670 ചരക്കുകളിൽ 108 എണ്ണം ചരക്കുകൾ സംഘം പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.