Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒമ്പത് പുതിയ...

ഒമ്പത് പുതിയ കേസുകൾ; ഖഫ്ജി കൂടുതൽ ജാഗ്രതയിലേക്ക്

text_fields
bookmark_border
ഒമ്പത് പുതിയ കേസുകൾ;  ഖഫ്ജി കൂടുതൽ ജാഗ്രതയിലേക്ക്
cancel
camera_alt????????????? ??????????????????????? ???????? ??????

അൽഖഫ്ജി: കുവൈത്തിനോട് ചേർന്നുള്ള സൗദി അതിർത്തി പട്ടണമായ ഖഫ്ജിയിൽ വ്യാഴാഴ്ച പ ുതുതായി ഒമ്പത് കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അൽഖഫ്ജി ജോയൻറ് ഓപറേഷ നിലെ കരാർ തൊഴിലാളികളായ ഒമ്പത് വിദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യ കോവിഡ് രോ ഗിയെ കണ്ടെത്തിയത് മുതൽ നിരീക്ഷണത്തിൽ കഴിഞ്ഞവരാണ് ഇവർ. നിരീക്ഷണത്തിൽ ഇവരോടൊപ്പം ഉണ്ടായിരുന്ന മൂന്നുപേരുടെ പരിശോധന ഫലം നെഗറ്റിവ് ആണ്. മാർച്ച് 26, 31 തീയതികളിലെ ഓരോ കേസുകൾ ഉൾപ്പെടെ ഇപ്പോൾ മൊത്തം 11 കോവിഡ് ബാധിതരായി ഖഫ്ജിയിൽ‌. നേരത്തെയുള്ള രണ്ടുപേർ ദമ്മാമിലും പുതിയ ഒമ്പതുപേർ ഖഫ്ജിയിലും ഐസൊലേഷനിലാണ്.

ഇവരേയും ദമ്മാമിലേക്ക് മാറ്റുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇതോടെ സർക്കാർ വകുപ്പുകൾ ജാഗ്രത നിർദേശങ്ങൾ കർക്കശമാക്കി. നിലവിൽ രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള എല്ലാവരോടും സമ്പർക്ക വിലക്കിൽ പ്രവേശിക്കാൻ നിർദേശിച്ചു. ഇത്തരക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരോഗ്യ പ്രവർത്തകർ ഊർജിതമായി നടത്തുന്നു. രോഗികളുമായി അടുത്ത് ഇടപഴകിയവരെ ഉയർന്ന അപകട സാധ്യതാപട്ടികയിൽപെടുത്തി അവരെ നിരീക്ഷിക്കാനും അവരുടെ സ്രവം പരിശോധനക്ക് അയക്കാനുമുള്ള ശ്രമം തുടങ്ങി. കൂടുതൽ പേരിൽ രോഗം നിർണയിച്ചതോടെ അൽഖഫ്ജി ജോയൻറ് ഓപറേഷനിൽ നടപടികൾ ശക്തമാക്കി.

അടിയന്തര പ്രാധാന്യമുള്ള ഓപറേഷൻ ജോലികൾ ഒഴികെ മറ്റെല്ലാ വിഭാഗത്തിലെയും തൊഴിലാളികളെ എത്രയും വേഗം പിൻവലിക്കാൻ കോൺട്രാക്ടർമാരോട് കമ്പനി നിർദേശിച്ചു. ഷിഫ്റ്റ് തൊഴിലാളികൾ ഒഴികെയുള്ളവർക്ക് കമ്പനിക്കുള്ളിലെ കാറ്ററിങ് സേവനം താൽകാലികമായി നിർത്തിവെക്കും. നേരത്തെ രോഗം സ്ഥിരീകരിച്ച രണ്ട് കരാർ കമ്പനികളിലെ മുഴുവൻ തൊഴിലാളികൾ നിലവിൽ ജോലിക്ക് വരേണ്ടതില്ല എന്ന നിർദേശത്തിലായിരുന്നു. സന്ദർശക പാസിലെത്തുന്നവർക്കും നിലവിൽ നിയന്ത്രണങ്ങളുണ്ട്. എല്ലാദിവസവും പ്രധാന കവാടങ്ങളിൽ എല്ലായിടത്തും ശരീരോഷ്മാവ് പരിശോധനയും വ്യക്തിവിവര അന്വേഷണവും നടന്നുവരുന്നു.

ഖഫ്ജി ഗവ. ആശുപത്രിയിൽ സ്ഥിര ചികിത്സയിലുള്ളവർ ബന്ധപ്പെടുന്നതിനനുസരിച്ച് രോഗികൾ ആശുപത്രിയിൽ എത്താതെതന്നെ മരുന്നുകൾ വിതരണം ചെയ്യുന്ന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സൂപ്പർമാർക്കറ്റുകളിലും മാളുകളിലും എത്തുന്ന ഉപഭോക്താക്കളെ അതീവ ജാഗ്രതയിലും പരിശോധനയിലുമാണ് കടത്തിവിടുന്നത്. രോഗികളുടെ എണ്ണം വർധിച്ചതോടെ ഖഫ്ജിയിലെ പ്രവാസികൾ ഉൾപ്പെടെയുള്ള പൊതുസമൂഹം ആശങ്കയിലാണ്. കടകളിൽ ജോലി ചെയ്യുന്ന മലയാളി തൊഴിലാളികൾ കാര്യമായ ശ്രദ്ധയിലാണ്. പുതിയ രോഗികൾ, ഇവിടുത്തെ മലയാളികൾ ഉൾപ്പെടെയുള്ള പൊതുസമൂഹവുമായി ഇടപഴകിയിട്ടുണ്ടാകാനുള്ള സാധ്യത കാരണം പ്രവാസികൾ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story