സൗദിയിൽ ഒരു മരണം കൂടി: പുതുതായി 99 പേർക്ക് രോഗം
text_fieldsറിയാദ്: സൗദി അറേബ്യയിൽ ശനിയാഴ്ച ഒരു മരണംകൂടി. റിയാദിൽ സൗദി പൗരനാണ് കോവിഡ്-19 രേ ാഗത്തെ തുടർന്ന് മരിച്ചത്. മറ്റ് അസുഖങ്ങളാൽ സ്ഥിരം ബുദ്ധിമുട്ടിയിരുന്ന ഇയാളെ കോവ ിഡ് പിടികൂടുകയായിരുന്നു.
ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണ ം നാലായി. രണ്ട് വിദേശികൾ മദീനയിലും ഒരു വിദേശി മക്കയിലുമാണ് നേരത്തേ മരിച്ചത്. ശനിയാഴ്ച പുതുതായി 99 പേർക്ക് രോഗമുണ്ടെന്ന് കണ്ടെത്തി. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1203 ആയി ഉയർന്നെന്ന് സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ശനിയാഴ്ച രണ്ടുപേർകൂടി സുഖം പ്രാപിച്ചിട്ടുണ്ട്. മൊത്തം രോഗമുക്തരുടെ എണ്ണം 37 ആയി. പുതിയ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത് റിയാദിലാണ്, 41. ജിദ്ദയിൽ 18ഉം മക്കയിലും ഖത്വീഫിലും 12 വീതവും മദീനയിൽ ആറും തബൂഖ്, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിൽ മൂന്നു വീതവും, അബഹ, ഹുഫൂഫ്, അൽഖോബാർ, സൈഹാത്ത് എന്നിവിടങ്ങളിൽ ഒാരോന്നുവീതവുമാണ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതിൽ കിഴക്കൻ പ്രവിശ്യയിലെ സൈഹാത്തിൽ ആദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.
പുതിയ കേസുകളിൽ 10 പേർ കോവിഡ് ബാധിത രാജ്യങ്ങളിൽനിന്ന് സൗദിയിൽ തിരിച്ചെത്തിയവരാണ്. ബാക്കി 89 പേർക്ക് രാജ്യത്ത് നേരത്തേ രോഗം സ്ഥിരീകരിച്ചവരിൽനിന്ന് പകർന്നതാണ്. രോഗികളുടെ എണ്ണത്തിൽ തലസ്ഥാനമായ റിയാദ്തന്നെയാണ് ഇപ്പോഴും മുന്നിൽ. ഇതുവരെ 491 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതിനിടെ ശനിയാഴ്ച മുതൽ മദീനയിൽ ഹറം ഉൾപ്പെടെ ആറ് മേഖലകളിൽ 14 ദിവസത്തേക്ക് 24 മണിക്കൂർ പ്രേത്യക കർഫ്യൂ നിലവിൽ വന്നു. നിലവിലുള്ള നിരോധനാജ്ഞക്ക് പുറമെയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.