Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജുബൈലിൽ അണുനാശിനി പ്രയോഗം കാര്യക്ഷമമാക്കി
cancel
camera_alt???? ?????????????????????? ???? ??????? ?????? ????????????? ???????????????????

ജുബൈൽ: കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന് ജുബൈലിൽ അണുനാശിനി പുക വമിപ്പിക്കുന് ന പ്രക്രിയ കാര്യക്ഷമമാക്കി. കോവിഡ് സംബന്ധിച്ച് ബോധവത്കരണവും സാമൂഹിക സുരക്ഷിതത്വ വും ഉറപ്പിക്കുന്നതിനൊപ്പം അന്തരീക്ഷത്തിലെ അണുക്കളെ ഇല്ലായ്മ ചെയ്യുന്നതിനാണ് രാസപദാർഥം അടങ്ങിയ പുക മോട്ടോർ ഘടിപ്പിച്ച വാഹനങ്ങളിൽ നിന്നും അന്തരീക്ഷത്തിൽ തള്ളുന്നത്. നേരത്തെ പ്രത്യേക ഇടവേളകളിലായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. കോവിഡ് പരന്നതോടെ മുഴുവൻ ആരോഗ്യ പരിപാലന സമ്പ്രദായങ്ങളും കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്.

വ്യവസായ മേഖലയിലും നടപടികൾ ശക്തമാണ്. കമ്പനിക്കുള്ളിലേക്ക് പ്രവേശിക്കുന്നവരുടെയും സൈറ്റുകളിൽ പണിയെടുക്കുന്നവരുടെയും ശരീരോഷ്മാവ് പരിശോധിക്കുന്ന നടപടി തുടരുന്നു. തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ പുതിയ ഭക്ഷണ വിതരണം ആരംഭിച്ചിട്ടുണ്ട്. അരാംകൊ മെസ് ക്യാമ്പിലേക്ക് പ്രവേശിക്കുന്നിടത്ത് ഭക്ഷണം കഴിക്കാൻ എത്തുന്ന ആളുകൾക്ക് ഹാൻഡ് സാനിറ്റൈസറും ഗ്ലൗസും നൽകും. ഉള്ളിൽ നിശ്ചിത അകലത്തിൽ വേണം വരിയായി നിൽക്കാൻ. ഒരു മേശയുടെ രണ്ടു വശങ്ങളിലായി രണ്ടുപേർക്ക് ഇരിക്കാൻ കഴിയുന്ന വിധമാണ് ഇരിപ്പിടം സജ്ജീകരിച്ചിരിക്കുന്നത്.

റോയൽ കമീഷെൻറ നേതൃത്വത്തിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കുള്ള തൊഴിലാളി ക്യാമ്പുകളിൽ ഭക്ഷണം കിറ്റുകളാക്കി വിതരണം ചെയ്യുകയാണ്. തൊഴിലാളികൾ അവരവർ താമസിക്കുന്ന ഇടങ്ങളിൽ പോയി കഴിക്കാനാണ് നിർദേശം. ജോലിസ്ഥലത്തേക്ക് പോകുന്ന ബസുകളിൽ ഒരു സീറ്റിൽ ഒരാൾ എന്ന നിലക്കാണ് ജീവനക്കാരെ ഇപ്പോൾ കൊണ്ടുപോകുന്നത്. അൽ-റവാബി, ജൽഹാമി കമ്പനികൾ ഇതിനകം പദ്ധതി ആരംഭിച്ചുകഴിഞ്ഞു. കൂടാതെ പലതവണ പോകുന്നത് ഒഴിവാക്കാൻ ജോലി ഒറ്റ ഷിഫ്റ്റ് ആക്കിയിട്ടുണ്ട്. രാവിലെ ഏഴുമുതൽ ഒമ്പതുവരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ആശുപത്രി ജീവനക്കാർ താമസിക്കുന്ന കേന്ദ്രങ്ങളിൽ ജോലി കഴിഞ്ഞു മടങ്ങിവരുന്നവരുടെ ശരീരോഷ്മാവ് അളന്നു രേഖപ്പെടുത്താൻ നടപടികൾ തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story