Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2020 1:30 AM GMT Updated On
date_range 26 March 2020 1:30 AM GMTസൗദിയിലെ പുതിയ നിയന്ത്രണങ്ങൾ
text_fieldsbookmark_border
1. രാജ്യത്തെ 13 പ്രവിശ്യകളിലെ പ്രദേശവാസികളുടെ സഞ്ചാരത്തിന് വിലക്ക്. ഒരു പ്രവിശ്യയി ൽനിന്ന് മറ്റൊരു പ്രവിശ്യയിലേക്ക് യാത്രചെയ്യാൻ പാടില്ല.
2. റിയാദ്, മക്ക, മദീന എന്നീ പട്ടണങ്ങളിലേക്ക് പുറത്തുനിന്ന് ആളുകൾ പ്രവേശിക്കുന്നതിനും അവിടെയുള്ളവർ പുറത്തേക്കു പോകുന്നതിനും വിലക്ക്.
3. പുതിയ തീരുമാനങ്ങൾ വ്യാഴാഴ്ച മുതൽ മുമ്പ് പ്രഖ്യാപിച്ച കർഫ്യൂ കാലയളവ് അവസാനിക്കുന്നതുവരെ പ്രാബല്യത്തിലുണ്ടാകും.
4. ഭക്ഷ്യം, ആരോഗ്യം, അടിയന്തര ചരക്കുനീക്കം, ആശയവിനിമയം, മാധ്യമം, ജലവിതരണം തുടങ്ങിയ മേഖലകൾക്ക് പുതിയ തീരുമാനം ബാധകമാവില്ല. കർഫ്യൂവിൽനിന്ന് ഒഴിവാക്കിക്കൊണ്ടുള്ള നടപടികൾ ബന്ധപ്പെട്ട അതോറിറ്റി നിശ്ചയിട്ടുള്ള നടപടിക്രമങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായായിരിക്കും.
5. റിയാദ്, മക്ക, മദീന നഗരങ്ങളിൽ കർഫ്യൂ ഉച്ചക്കുശേഷം മൂന്നു മണിക്ക് ആരംഭിക്കും. ആരോഗ്യ മന്ത്രാലയത്തിൽനിന്നുണ്ടാകുന്ന നിർദേശാനുസരണം റിയാദ്, മക്ക, മദീന നഗരങ്ങളിലോ മറ്റു പട്ടണങ്ങളിലും ഗവർണറേറ്റുകളിലും പ്രവിശ്യകളിലും കർഫ്യൂ സമയം ഇനിയും കൂട്ടുകയോ മുഴുസമയമാക്കുകയോ ചെയ്തേക്കാമെന്നും ബുധനാഴ്ച സൽമാൻ രാജാവ് പ്രഖ്യാപിച്ച ഉത്തരവിൽ പറയുന്നു.
2. റിയാദ്, മക്ക, മദീന എന്നീ പട്ടണങ്ങളിലേക്ക് പുറത്തുനിന്ന് ആളുകൾ പ്രവേശിക്കുന്നതിനും അവിടെയുള്ളവർ പുറത്തേക്കു പോകുന്നതിനും വിലക്ക്.
3. പുതിയ തീരുമാനങ്ങൾ വ്യാഴാഴ്ച മുതൽ മുമ്പ് പ്രഖ്യാപിച്ച കർഫ്യൂ കാലയളവ് അവസാനിക്കുന്നതുവരെ പ്രാബല്യത്തിലുണ്ടാകും.
4. ഭക്ഷ്യം, ആരോഗ്യം, അടിയന്തര ചരക്കുനീക്കം, ആശയവിനിമയം, മാധ്യമം, ജലവിതരണം തുടങ്ങിയ മേഖലകൾക്ക് പുതിയ തീരുമാനം ബാധകമാവില്ല. കർഫ്യൂവിൽനിന്ന് ഒഴിവാക്കിക്കൊണ്ടുള്ള നടപടികൾ ബന്ധപ്പെട്ട അതോറിറ്റി നിശ്ചയിട്ടുള്ള നടപടിക്രമങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായായിരിക്കും.
5. റിയാദ്, മക്ക, മദീന നഗരങ്ങളിൽ കർഫ്യൂ ഉച്ചക്കുശേഷം മൂന്നു മണിക്ക് ആരംഭിക്കും. ആരോഗ്യ മന്ത്രാലയത്തിൽനിന്നുണ്ടാകുന്ന നിർദേശാനുസരണം റിയാദ്, മക്ക, മദീന നഗരങ്ങളിലോ മറ്റു പട്ടണങ്ങളിലും ഗവർണറേറ്റുകളിലും പ്രവിശ്യകളിലും കർഫ്യൂ സമയം ഇനിയും കൂട്ടുകയോ മുഴുസമയമാക്കുകയോ ചെയ്തേക്കാമെന്നും ബുധനാഴ്ച സൽമാൻ രാജാവ് പ്രഖ്യാപിച്ച ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story