Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി-20...

ജി-20 രാജ്യങ്ങളുടെ വിർച്വൽ ഉച്ചകോടി ഇന്ന്; സൽമാൻ രാജാവ് അധ്യക്ഷത വഹിക്കും

text_fields
bookmark_border
ജി-20 രാജ്യങ്ങളുടെ വിർച്വൽ ഉച്ചകോടി ഇന്ന്;  സൽമാൻ രാജാവ് അധ്യക്ഷത വഹിക്കും
cancel
camera_alt???????? ????????

റിയാദ്: കോവിഡ് സാഹചര്യം ചർച്ച ചെയ്യാൻ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുട െ കൂട്ടായ്മയായ ജി-20യിലെ അംഗ രാജ്യങ്ങളുടെ വിർച്വൽ ഉച്ചകോടി സൗദി ഭരണാധികാരി സൽമാ ൻ രാജാവിെൻറ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേരും. വ്യാപനം തടയുന്നതിനും ആഗോള സാമ്പത്തിക മേ ഖലയിൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും കൂടുതൽ ശക്തമായ നടപടികളെ കുറിച്ച് ആലോചിക്കാനാണ് യോഗം വിർച്വൽ പ്ലാറ്റ്ഫോമിൽ ചേരുന്നത്. ജോർഡൻ, സ്പെയിൻ, സി ംഗപ്പുർ, സ്വിറ്റ്സർലൻഡ്, യു.എ.ഇ എന്നീ രാജ്യങ്ങളുടെ തലവന്മാരും ജി.സി.സി പ്രസിഡൻറും ഒാൺലൈൻ യോഗത്തിൽ പങ്കെടുക്കും.

സൗദി അറേബ്യയുടെ മുൻകൈയിൽ വിഡിയോ കോൺഫറൻസ് വഴി സംഘടിപ്പിച്ച അംഗരാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗത്തിലായിരുന്നു ജി-20 വിർച്വൽ ഉച്ചകോടി ചേരാൻ തീരുമാനമെടുത്തത്. ഇൗ യോഗം സൗദി ധനമന്ത്രി മുഹമ്മദ് അൽജദ് ആൻ ഉദ്ഘാടനം ചെയ്തു. ലോക ജനതക്കും ബിസിനസ് മേഖലക്കും പിന്തുണ നൽകുന്നതിനും ആഗോള സമ്പദ് വ്യവസ്ഥയുടെയും ലോക ഓഹരി വിപണികളുടെയും സ്ഥിരത കാത്തുസൂക്ഷിക്കുന്നതിനും വിശ്വാസം വീണ്ടെടുക്കുന്നതിനും അഗാധവും ദീർഘകാലം നിലനിൽക്കുന്നതുമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ സംഭവിക്കാതെ നോക്കുന്നതിനും പരസ്പര യോജിപ്പോടെ ശക്തമായ തീരുമാനങ്ങളെടുക്കണമെന്നും ഇക്കാര്യത്തിൽ സംയുക്ത ശ്രമങ്ങൾ കൂടുതൽ ഊർജിതമാക്കണമെന്നും ധനമന്ത്രി പറഞ്ഞു.

കഴിഞ്ഞ മാസം ജി-20 ധനമന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവർണർമാരും യോഗം ചേർന്ന ശേഷം ആഗോള സാമ്പത്തിക വളർച്ച സാധ്യത കുത്തനെ ഇടിഞ്ഞു. കോവിഡ് വ്യാപനം സാമ്പത്തിക മേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിയതായും സൗദി ധനമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം ചെറുക്കുന്നതിന് ജി-20 രാജ്യങ്ങൾ പരസ്പര സഹകരണം കൂടുതൽ ശക്തമാക്കണം. ഈ ലോക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന പുതിയ സംഭവവികാസങ്ങൾ നേരിടുന്നതിനും ആഗോള സമ്പദ് വ്യവസ്ഥയുടെ വളർച്ചക്ക് ഉത്തേജനം നൽകുന്നതിന് സ്വീകരിക്കേണ്ട നടപടികൾ നിർണയിക്കുന്ന കാഴ്ചപ്പാട് രൂപവത്കരിക്കുന്നതിനും ജി-20 രാജ്യങ്ങൾ ഒരുക്കം നടത്തണമെന്നും മുഹമ്മദ് അൽജദ്ആൻ ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും ഓഹരി വിപണികളിലും ലോക രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥകളിലും കോവിഡ് വ്യാപനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുന്നതിന് ധനമന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരും യോഗത്തിൽ ധാരണയിലെത്തി. ആഗോള സമ്പദ്വ്യവസ്ഥക്ക് കരുത്തു പകരുന്നതിന് അധിക നടപടികൾ സ്വീകരിക്കാനും കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് സംയുക്ത കർമ പദ്ധതി തയാറാക്കാനും യോഗം ധാരണയിലെത്തി. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ദരിദ്ര രാജ്യങ്ങൾ നേരിടുന്ന വായ്പ സുസ്ഥിരത റിസ്കിന് പരിഹാരം കാണുന്നതിന് ഉഭയകക്ഷി, മൾട്ടിനാഷനൽ ലെൻഡർമാർ നടത്തുന്ന ശ്രമങ്ങൾ ഊർജിതമാക്കുന്നതിന് സ്വീകരിക്കാവുന്ന മാർഗങ്ങളും യോഗം വിശകലനം ചെയ്തു.

വികസ്വര രാജ്യങ്ങളിൽ ധനസ്ഥിരതക്ക് പിന്തുണ നൽകുന്നതിന് സ്വീകരിക്കേണ്ട അധിക നടപടികൾ സ്വീകരിക്കുന്നതിലും ലഭ്യമായ വിഭവങ്ങൾ പ്രയോജനപ്പെടുത്തുന്നതിലും ലോക ബാങ്കും മറ്റു അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളും ഐ.എം.എഫും ശക്തമായി സഹകരിക്കുന്നതിനെ കുറിച്ചും യോഗം വിശകലനം ചെയ്തു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെടുന്ന ആഗോള വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനെ കുറിച്ച് വിശകലനം ചെയ്യുന്നതിന് ജി-20 ധനമന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവർണർമാരും ഇനിയും ഒാൺലൈനിൽ യോഗങ്ങൾ ചേരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story