സാധനങ്ങളുടെ പൂഴ്ത്തിവെപ്പ് ശിക്ഷാർഹം
text_fieldsയാംബു: രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്നും അവശ്യസാധനങ്ങളുടെ വൻശേഖരമുണ്ടെന ്നും സൗദി വാണിജ്യ മന്ത്രാലയം. കോവിഡ്-19 പ്രതിരോധത്തിെൻറ ഭാഗമായി കടകേമ്പാളങ്ങൾക്ക് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ഒരുതരത്തിലുമുള്ള ഭീതി വേെണ്ടന്നും അധികൃതർ വ്യക്തമാക്കി. വ്യാപാരസ്ഥാപനങ്ങൾ അടച്ചിടാനുള്ള നിർദേശം നടപ്പായതോടെ ജനങ്ങൾ ഭക്ഷ്യവസ്തുക്കൾ വാങ്ങിക്കൂട്ടാൻ സൂപ്പർമാർക്കറ്റുകളിലും മറ്റും കൂട്ടമായെത്തുന്ന സാഹചര്യത്തിലാണ് അധികൃതർ ഭക്ഷ്യവിതരണകാര്യത്തിൽ ആശങ്ക വേെണ്ടന്ന് അറിയിച്ചത്. വാണിജ്യമന്ത്രാലയത്തിെൻറ കീഴിലുള്ള സംഘങ്ങൾ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും സദാ നിരീക്ഷണം നടത്തുന്നുണ്ടെന്നും സാധനങ്ങളുടെ പൂഴ്ത്തിവെപ്പും വിലകൂട്ടി വിൽക്കലും തടയുന്നതിനുള്ള കണിശ നടപടികൾ സ്വീകരിക്കുകയാണെന്നും ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. കഴിഞ്ഞ 10 ദിവസത്തിനിടെ രാജ്യത്ത് 10,000ത്തിലേറെ പരിശോധനകൾ വാണിജ്യമന്ത്രാലയം നടത്തി. അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ വിതരണംചെയ്യുന്ന ചില്ലറ, മൊത്തവിതരണ കേന്ദ്രങ്ങളും ഹൈപ്പർമാർക്കറ്റുകളും മെഡിക്കൽ ഉൽപന്നങ്ങൾ വിൽപന നടത്തുന്നസ്ഥാപനങ്ങളും പ്രത്യേകം പരിശോധന നടത്തി. സാധനങ്ങൾ ഉപഭോക്താക്കൾക്ക് നിലവിലുള്ള വിലകളിൽതന്നെ വിൽക്കാനും സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനും വ്യാപാരികളെ അധികൃതർ അറിയിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തെയും മുനിസിപ്പാലിറ്റി അധികൃതരുമായി സഹകരിച്ച് വാണിജ്യമന്ത്രാലയം നിരീക്ഷണ കാമ്പയിൻ തുടരുമെന്നും കോവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ഏറെ സഹകരണത്തോടെ ജാഗ്രത്താവണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. വ്യാപാരരംഗത്തെ നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 1900 എന്ന ഫോൺനമ്പറിൽ അറിയിക്കാൻ ഉപഭോക്താക്കളോട് മന്ത്രാലയം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.