Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

വൈദ്യുതാഘാതമേറ്റ് കൈകാലുകൾ നഷ്ടപ്പെട്ടു; താങ്ങറ്റ് രേണുകുമാറിെൻറ ജീവിതം

text_fields
bookmark_border
വൈദ്യുതാഘാതമേറ്റ് കൈകാലുകൾ നഷ്ടപ്പെട്ടു; താങ്ങറ്റ് രേണുകുമാറിെൻറ ജീവിതം
cancel
camera_alt?????????????

ബുറൈദ: വൈദ്യുതാഘാതമേറ്റ് കൈകാലുകൾ അറ്റുപോയപ്പോൾ താങ്ങു നഷ്ടപ്പെട്ട് ഇന്ത്യ ൻ പ്രവാസിയുടെ ജീവിതം. ജോലിക്കിടെ ഉയർന്ന വോൾേട്ടജ് പ്രവഹിക്കുന്ന വൈദ്യുതിലൈനി െൻറ രൂപത്തിലാണ് ദുർവിധി ഉത്തർപ്രദേശുകാരനായ രേണുകുമാർ എന്ന ഈ യുവാവിെൻറ ജീവിത ത്തിലേക്കെത്തിയത്. വൈദ്യുതാഘാതമേറ്റ് എരിഞ്ഞ ശരീരഭാഗങ്ങൾ മുറിച്ചുമാറ്റേണ്ടിവന്നപ്പോൾ ഇൗ യുവാവിന് നഷ്ടമായത് കൈകാലുകളാണ്. ഖസീം പ്രവിശ്യയിലെ ഉനൈസയിൽ ചെറിയ മുറിയിൽ വലിയ ദുരന്തത്തിെൻറ വേദനിക്കുന്ന ബാക്കിപത്രമായി അദ്ദേഹം നാളുകൾ തള്ളിനീക്കുന്നു. ഉത്തർപ്രദേശിലെ മുസഫർനഗർ സ്വദേശിയാണ് അവിവാഹിതനായ രേണുകുമാർ (21). ബീർസിങ്, മോർക്കലി ദമ്പതികളുടെ മൂത്തമകൻ. മൂന്നു സഹോദരന്മാരും ഒരു സഹോദരിയുമാണ് കുടുംബത്തിലുള്ളത്. സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന കുടുംബമാണ്.

ഉന്തുവണ്ടിയിൽ പച്ചക്കറി വിൽപനയായിരുന്നു രേണുകുമാറിനും രോഗിയായ പിതാവ് ബീർസിങ്ങിനും. അച്ഛെൻറ മരുന്നിനും വീട്ടിലെ ദൈനംദിന കാര്യങ്ങൾക്കുംതന്നെ ആ വരുമാനം തികയാത്ത അവസ്ഥയിലാണ് മാതാവ് മോർക്കലി അർബുദത്തിന് കീഴ്പ്പെടുന്നത്. ചികിത്സക്ക് വേണ്ടി പല സ്ഥലത്തുനിന്നും പണം കടം വാങ്ങി. പറക്കമുറ്റാത്ത സഹോദരങ്ങളുടെ സംരക്ഷണവും അമ്മയുടെ ചികിത്സയും ഉന്തുവണ്ടി  ഉന്തി രക്ഷപ്പെടുത്താനാവില്ലെന്ന് മനസ്സിലായപ്പോഴാണ് ചില സുഹൃത്തുക്കൾ ശ്രമഫലമായി യു.പിയിലെ ഒരു ട്രാവൽ ഏജൻറ് വഴി സൗദിയിലെ പ്രമുഖ കോൺട്രാക്ടിങ് കമ്പനിയിൽ ജോലി ശരിപ്പെടുത്തുന്നത്. 1000 റിയാലായിരുന്നു ശമ്പളം. ഖസിം പ്രവിശ്യയിലെ ഉനൈസയിൽ ആറുമാസം മുമ്പാണ് എത്തിയത്. മൂന്നു മാസത്തോളം ജോലിചെയ്തു, ശമ്പളവും കൃത്യമായി കിട്ടിയിരുന്നു. ഒരുദിവസം ഉച്ചയോടടുത്ത സമയത്താണ് ജീവിതം കീഴ്മേൽ മറിഞ്ഞ ആ ദുരന്തമുണ്ടാകുന്നത്.

പഴയ വഴിവിളക്കുകൾ അഴിച്ചുമാറ്റി പുതിയത് സ്ഥാപിക്കുന്നതായിരുന്നു അന്നത്തെ ജോലി. ക്രെയിനിെൻറ ബക്കറ്റിൽനിന്ന് ജോലി ചെയ്യുന്നതിനിടയിൽ ക്രെയിൻ ഒാപേററ്ററുടെ അശ്രദ്ധമൂലം അതിെൻറ ഇരുമ്പ് ഭാഗങ്ങൾ ഉയർന്ന വോൾേട്ടജ് പ്രവഹിക്കുന്ന വൈദ്യുതിലൈനിൽ തട്ടി. നിമിഷങ്ങൾക്കകം ഉയർന്ന വൈദ്യുതി രേണുകുമാറിനെ എടുത്തുനിലത്തടിച്ചു. ഇരു കൈകാലുകളും ചിതറിപ്പോയി. തനിക്കെന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാൻ കഴിഞ്ഞത് തന്നെ ദിവസങ്ങൾക്ക് ശേഷമാണ്. ജീവൻതന്നെ കിട്ടിയത് അത്ഭുതമെന്നാണ് സഹജോലിക്കാർ പറഞ്ഞത്. കൈകളിൽ സേഫ്റ്റിഗ്ലൗസ് അണിഞ്ഞിരുന്നില്ല. മെറ്റൽഹീൽ സേഫ്റ്റിഷൂ ആയിരുന്നു. വൈദ്യുതി കൈകാലുകളെ വികൃതമാക്കി കളഞ്ഞു. മിദ്നബ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒമ്പത് ദിവസത്തിന് ശേഷം ബുറൈദ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി.

ചികിത്സക്കിടയിൽ ഇരു കൈകാലുകളും മുട്ടിനു താഴെ മുറിച്ചുമാറ്റേണ്ടിവന്നു. രണ്ട് മാസത്തെ ചികിത്സക്ക് ആശുപത്രിയിൽനിന്ന് വിട്ടയച്ചു. ഇപ്പോൾ കമ്പനി വക താമസസ്ഥലത്ത് കിടന്നും ഇരുന്നും സമയം തള്ളിനീക്കുന്നു. കമ്പനി ചുമതലപ്പെടുത്തിയതിനാൽ സഹപ്രവർത്തകൻ രാജസ്ഥാൻ സ്വദേശി വിഷാൽ പ്രാഥമിക കർമങ്ങളിലടക്കം സഹായത്തിന് ഒപ്പമുണ്ട്. ആശുപത്രിയിൽ മലയാളി നഴ്സുമാരുടെയും മറ്റ് പാരാമെഡിക്കൽ ജീവനക്കാരുടെയും പരിചരണമാണ് ഇത്രയെങ്കിലും തെൻറ ജീവിതം ബാക്കി കിട്ടിയതെന്ന് രേണുകുമാർ പറയുന്നു. കൈകാലുകൾ മുറിഞ്ഞുപോയതിനെക്കാൾ വേദന നാട്ടിലെ കുടുംബത്തിെൻറ അവസ്ഥയെ കുറിച്ചോർത്താണെന്നും യുവാവ് പറയുന്നു. അമ്മയുടെ ചികിത്സയും കുടുംബത്തിെൻറ നിത്യജീവിതവും.

അപകടത്തിന് ശേഷം ഒരുമാസം കമ്പനി ശമ്പളം നൽകി. രണ്ടു മാസമായി അതും നിലച്ചു. ഉനൈസയിലെ മലയാളി വാട്സ്ആപ്പ് കുടുംബ കൂട്ടായ്മ ചെറിയ സാമ്പത്തികസഹായം നൽകാൻ തയാറെടുക്കുകയാണ്. നിയമപ്രകാരമുള്ള നഷ്ടപരിഹാരം അടക്കം നേടിയെടുക്കാൻ രേണുകുമാറിനെ സഹായിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ എംബസി വളൻറിയറും കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയർമാനുമായ ഫൈസൽ ആലത്തൂർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story