ആശങ്കക്കിടയിൽ ആശ്വാസം: സൗദിയിൽ ഒരാൾ സുഖം പ്രാപിച്ചു
text_fieldsദമ്മാം: കോവിഡ്-19നെ പ്രതിരോധിക്കാൻ സൗദി അറേബ്യ കർശന സുരക്ഷാ ക്രമീകരണങ്ങളും നടപ ടികളുമായി മുന്നോട്ടുപോകുേമ്പാൾ ആശ്വാസമായി സൗദിയിലെ കോവിഡ് ബാധിതരിൽ ഒരാൾ സു ഖം പ്രാപിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ പ്രത്യേക നിരീ ക്ഷണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇയാൾ. പഴുതടച്ച സുരക്ഷ ക്രമീകരണങ്ങളും പരിചരണവുമാണ് ഇവിടെ സൗദി ആരോഗ്ര്യ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. രണ്ടാഴ്ചയോളം നിരീക്ഷണത്തിന് വിധേയമാക്കിയ ശേഷം ലബോറട്ടറി പരിശോധന നടത്തിയെന്നും രോഗി ഇപ്പോൾ വൈറസ് മുക്തനാണെന്നും ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിടാൻ ഒരുങ്ങുകയാെണന്നും സൗദി ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
ഇറാൻ സന്ദർശിച്ച് മടങ്ങിയെത്തിയതിനു ശേഷമാണ് ഇയാൾ കോവിഡ്-19 ബാധിതനാെണന്ന് കണ്ടെത്തിയത്. സൗദിയിൽ 45 പേർ നിലവിൽ കോവിഡ്-19 ബാധയുള്ളവരാണന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. പുതുതായി കണ്ടെത്തിയവരിൽ ഖത്വീഫിൽതന്നെയുള്ള, ഇറാഖിൽനിന്നും മടങ്ങിയെത്തിയ സ്വദേശിയും സ്വദേശി വനിതയും ഉണ്ട്. നേരത്തേ രോഗം സ്ഥിരീകരിച്ച ആളുമായി ഇടപഴകിയ 12 വയസ്സുള്ള പേരക്കുട്ടിക്കും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പുതുതായി രോഗം സ്ഥിരീകരിച്ച 21 പേർ മക്കയിലാണ്.
ഇവിടെ നേരത്തേ രോഗം സ്ഥിരീകരിച്ച ഈജിപ്ഷ്യൻ പൗരനുമായി സമ്പർക്കം പുലർത്തിയ അയാളുടെ നാട്ടുകാരാണ് പുതിയ വൈറസ് ബാധിതർ. ശക്തമായ പ്രതിരോധ നടപടികളുമായി സൗദി അറേബ്യ മുന്നോട്ടുപോവുകയാണ്. ഖത്വീഫ് പൂർണമായും പൊലീസ് നിയന്ത്രണത്തിൽ നിരീക്ഷണത്തിലാണ്. ഇവിടെയുള്ളവരെ പുറത്തേക്ക് പോകാൻ അനുവദിക്കുന്നില്ല. പനിയോ, ചുമയോ, മറ്റ് ശാരീരിക അസ്വസ്ഥതകളോ ഉള്ളവർ പള്ളികളിൽ സംഘടിത നമസ്കാരത്തിന് എത്തേണ്ടതില്ലെന്ന് സൗദി പണ്ഡിതസഭ അറിയിച്ചിരുന്നു. അങ്ങനെയുള്ളവർ പൊതുതാൽപര്യം മാനിച്ച് വീടുകളിൽതന്നെ നമസ്കാരം നിർവഹിക്കുന്നതാണ് ഉത്തമമെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.