സൗദിയിൽ 468 പേർ െഎസൊലേഷനിൽ; 2032 പേർ നിരീക്ഷണത്തിൽ
text_fieldsറിയാദ്: സൗദി അറേബ്യയിൽ ചൊവ്വാഴ്ച പുതിയ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ല െന്ന് ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാത്രി വരെ രോഗം സ്ഥിരീകരി ച്ചത് 20 പേർക്കാണ്. ഇതിൽ 19 പേരുടെയും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആരോഗ്യ മന് ത്രാലയ വക്താവ് മുഹമ്മദ് അല്‍ അബ്ദുല്ലൈലി റിയാദിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്ത് ആകെ 468 പേരാണ് െഎസൊലേഷൻ വാർഡിൽ കഴിയുന്നത്. 2032 പേർ നിരീക്ഷണത്തിലുമാണ്. റിയാദില്‍ കോവിഡ്-19 സ്ഥിരീകരിച്ച അമേരിക്കൻ പൗരെൻറ നിലയില്‍ കാര്യമായ പുരോഗതിയില്ല.
ഇതിൽ 18 കേസുകളും റിപ്പോര്‍ട്ട് ചെയ്ത സൗദി കിഴക്കന്‍ പ്രവിശ്യ കനത്ത ജാഗ്രതയിലാണ്. രോഗം സ്ഥിരീകരിച്ച ഒരാൾ മക്കയിലാണ്. ഇൗജിപ്ഷ്യൻ പൗരനാണ് രോഗം. ഇയാളുടെ സ്ഥിതിയും ഭേദമാണ്. മക്കയില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. രോഗബാധിതരിൽ 10 പേര് പുറത്തുനിന്നെത്തിയതാണ്. എല്ലാവരും 40 വയസ്സിനു മുകളിലുള്ളവരാണ്. െഎസൊലേഷനിൽ ഉള്ളവരിൽ പരിശോധനഫലം വന്നവരുടെ എല്ലാം നെഗറ്റിവാണെങ്കിലും സംശയകരമായ സാഹചര്യത്തിലുള്ളവരുടെ നിരീക്ഷണം തുടരും.
മക്കയില്‍ രോഗം സ്ഥിരീകരിച്ച ഈജിപ്ഷ്യന്‍ പൗരനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും നിരീക്ഷണത്തിലുണ്ട്. മക്കയിലും റിയാദിലുമായി 800 പേരുടെ സാമ്പ്ള്‍ എടുത്തിട്ടുണ്ട്. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ് ഇവരെല്ലാം. ലോകത്തെ കണക്കുമായി നോക്കുമ്പോള്‍ താരതമ്യേന സൗദിയില്‍ കോവിഡ് കേസുകള്‍ കുറവാണ്. എങ്കിലും ജാഗ്രത കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.