Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅഞ്ചു...

അഞ്ചു പ്രവിശ്യകളിൽ സ്വദേശിവത്കരണ തോത് ഉയർത്തുന്നു

text_fields
bookmark_border
അഞ്ചു പ്രവിശ്യകളിൽ  സ്വദേശിവത്കരണ തോത് ഉയർത്തുന്നു
cancel

റിയാദ്: സൗദി അറേബ്യയിലെ അഞ്ചു പ്രവിശ്യകളിൽ പ്രത്യേക തോതിൽ സ്വദേശിവത്കരണം നടപ്പാ ക്കാൻ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിെൻറ നീക്കം. ഇഖ്തിസാദിയ ഉൾപ്പെടെയുള്ള പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. റിയാദ്, മക്ക, തബൂക്ക്, അൽജൗഫ് എന്നീ പ്രവിശ്യകളിലും ദമ്മാം ഉൾപ്പെട്ട കിഴക്കൻ പ്രവിശ്യയിലുമാണ് ഏഴു തൊഴിലുകളിൽ സ്വദേശിവത്കരണ തോത് രാജ്യത്തെ മറ്റു പ്രവിശ്യകളെ അപേക്ഷിച്ച് ഉയർത്തുന്നത്.

ട്രാവൽ ഏജൻസി, ട്രിപ് ഓർഗനൈസേഷൻ, ജനറൽ സർവിസ്, റിക്രൂട്ടിങ് ഓഫിസ്, റിയൽ എസ്റ്റേറ്റ്, പരസ്യ കമ്പനി, റോഡിലും മറ്റും കേടായി കിടക്കുന്ന വാഹനങ്ങൾ നീക്കുന്ന വിഞ്ച് സേവനം എന്നീ രംഗങ്ങളിലാണ് മറ്റു പ്രവിശ്യകളിലുള്ളതിനെക്കാൾ ഉയർന്ന തോതിൽ സ്വദേശിവത്കരണത്തിന് തീരുമാനം. 50 മുതൽ 100 ശതമാനം വരെ സ്വദേശിവത്കരണം നടപ്പാക്കാനാണ് നീക്കം. ഓരോ പ്രവിശ്യകളുടെയും തദ്ദേശ ഭരണസഭകളുമായി ആലോചിച്ച് സ്വദേശികളുടെ ഇൗ തസ്തികകളിലെ ലഭ്യത, വിദ്യാഭാസ യോഗ്യത, തൊഴിലില്ലായ്‌മയുടെ ശതമാനം എന്നിവ പരിഗണിച്ചാണ് സ്വദേശിവത്കരണ തോത് നിശ്ചയിക്കുക. ഇതു നിശ്ചയിക്കാനുള്ള പ്രത്യേക സമിതിയും രൂപവത്കരിക്കും. അതിൽ സ്വകാര്യ കമ്പനികളുടെ പ്രതിനിധികളും ഉൾപ്പെടും.

ഷോപ്പിങ് മാളുകൾ, ഫുഡ് ട്രക്ക്, ചാരിറ്റി സ്ഥാപനങ്ങൾ എന്നവിടങ്ങളിലെ വിവിധ തസ്തികകളിലും കാഷ്യർ ജോലിയിലും 100 ശതമാനം നടപ്പാക്കുമെന്നാണ് സൂചന. ഹാഇൽ പോലുള്ള ചില പ്രവിശ്യകളിൽ നേരത്തേ തന്നെ പ്രത്യേക തോതിലുള്ള സ്വദേശിവത്കരണം നടപ്പാക്കിയിരുന്നു. എന്നാൽ, അന്ന് മൂന്നു വൻ നഗരങ്ങൾ ഉൾപ്പെടുന്ന ഈ പ്രവിശ്യകളിൽ ഇൗ രീതിയിൽ സ്വദേശിവത്കരണ തോത് ഉയർത്തിയിരുന്നില്ല. ഇതാണ് പുതിയ നീക്കത്തിന് കാരണം. അതേസമയം, രണ്ടാം ഘട്ടത്തിൽ മൂന്നു പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചും സമാന നടപടിയുണ്ടായേക്കും എന്നും പറയപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story