സുരക്ഷാരംഗം : ഇന്ത്യ-സൗദി സഹകരണത്തിന് മന്ത്രിസഭയുടെ അംഗീകാരം
text_fieldsറിയാദ്: സുരക്ഷാരംഗത്ത് ഇന്ത്യ-സൗദി സഹകരണം ശക്തമാക്കാനുള്ള കരാറിന് സൗദി മന്ത്രിസ ഭ അംഗീകാരം നൽകി. സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ റിയാദിലെ അൽയമാമ കൊട്ടാരത്തിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇന്ത്യയും സൗദിയും തമ്മിലുള്ള വിവിധ മേഖലകളിലെ തന്ത്രപ്രധാന സഹകരണത്തിന് അംഗീകാരം നൽകിയത്. ആഭ്യന്തര മന്ത്രി അമീർ സഊദ് ബിൻ അബ്ദുൽ അസീസ് സമർപ്പിച്ച സഹകരണം സംബന്ധിച്ച കരട് രൂപരേഖക്ക് മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നെന്ന് വാർത്താവിനിമയ മന്ത്രി അറിയിച്ചു. സുരക്ഷാരംഗത്തെ സഹകരണം സംബന്ധിച്ച് ജനുവരി 15ന് ചേർന്ന സൗദി ശൂറാ കൗൺസിൽ യോഗം അംഗീകാരം നൽകിയിരുന്നു.
അതിെൻറ തുടർച്ചയായാണ് ഇപ്പോൾ മന്ത്രിസഭയും അംഗീകാരം നൽകിയിരിക്കുന്നത്. മയക്കുമരുന്ന്, ബുദ്ധിയെ ബാധിച്ചേക്കാവുന്ന രാസവസ്തുക്കൾ എന്നിവയുടെ കച്ചവടം, കടത്ത് എന്നിവ തടയാനുള്ള ഇന്ത്യ സൗദി സഹകരണ കരാറിനും മന്ത്രിസഭ അംഗീകാരം നൽകി. ഈ കരാറിനും ജനുവരി 15ന് സൗദി ശൂറാ കൗൺസിൽ അംഗീകാരം നൽകിയിരുന്നു. മന്ത്രിസഭ നൽകിയ അന്തിമ അംഗീകാരത്തിെൻറ അടിസ്ഥാനത്തിൽ രണ്ടു രാജകീയ വിജ്ഞാപനങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.