ലുലുവിൽ കുടുംബിനികൾക്ക് പാചകമത്സരം
text_fieldsറിയാദ്: സൗദി അറേബ്യയിലെ മലയാളി കുടുംബിനികൾക്ക് പാചകകലയിലെ വൈദഗ്ധ്യവും വൈഭവവും തെളിയിക്കാൻ ലുലു ഹൈപ്പർ മ ാർക്കറ്റ് അവസരമൊരുക്കുന്നു. ലുലു ശാഖകളിൽ ‘ലുലു വേൾഡ്’ എന്ന ലോക ഭക്ഷ്യമേളയുടെ ഭാഗമായാണ് മലയാളികൾക്കായി ‘ല ുലു ഷെഫ്’ എന്ന പേരിൽ ഫാമിലി കുക്കറി മത്സരം സംഘടിപ്പിക്കുന്നത്. വൻതുകയുടെ സമ്മാനമാണ് പാചകറാണിമാരെ കാത്തിരിക്കുന്നത്. രുചിയിലും ഗുണത്തിലും മികവ് പുലർത്തുന്ന വിഭവമൊരുക്കി പാചകത്തിൽ ഒന്നാമെതത്തുന്ന വിജയിയെ കാത്തിരിക്കുന്നത് 20,000 റിയാലിെൻറ സമ്മാനത്തുകയാണ്. ഇത് ലൈവ് കുക്കറി ഷോ അല്ല. പകരം അവരവരുടെ വീടുകളിൽ പാചകംചെയ്തശേഷം അതിനെക്കുറിച്ച് വിശദീകരിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് മത്സരത്തിൽ പെങ്കടുക്കാമെന്ന പ്രത്യേകതയാണ് ഇൗ കുക്കറി ഷോയെ വേറിട്ടതാക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള കുടുംബിനികൾ ലുലു ഹൈപ്പർ മാർക്കറ്റിലെ കസ്റ്റമർ കെയർ സെൻററുകളുമായാണ് ബന്ധപ്പെടേണ്ടത്. മത്സരത്തിൽ പെങ്കടുക്കാനുള്ള താൽപര്യം അറിയിച്ചുകഴിഞ്ഞാൽ തൊപ്പിയും ഏപ്രണും ലഭിക്കും.
അതുമായി വീടുകളിലേക്ക് മടങ്ങി സ്വന്തം അടുക്കളയിൽ ഇഷ്ടമുള്ള വിഭവം പാചകം ചെയ്യണം. പാചകം ചെയ്ത വിഭവം മുന്നിൽവെച്ച് അതിെൻറ പിന്നിൽ ലുലുവിൽനിന്ന് കിട്ടിയ തൊപ്പിയും ഏപ്രണും ധരിച്ച് നിന്ന് ഇൗ വിഭവം പാചകം ചെയ്തതിനെക്കുറിച്ചും അതിലെ ചേരുവകളെക്കുറിച്ചുമെല്ലാം വിശദീകരിക്കുന്ന രണ്ടു മിനിറ്റ് ദൈർഘ്യത്തിനുള്ളിെലാതുങ്ങുന്ന സ്വന്തം വിഡിയോ ഷൂട്ട് ചെയ്യണം. വിഡിയോ രണ്ടു മിനിറ്റിൽ കൂടാൻ പാടില്ല. വിഡിയോ പൂർണമായി ഷൂട്ട് ചെയ്തുകഴിഞ്ഞാൽ അത് സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലോ ഇൻസ്റ്റഗ്രാം അക്കൗണ്ടിലോ പോസ്റ്റ് ചെയ്യണം. ഒപ്പം പ്രശസ്ത പാചകവിദഗ്ധ ജുമാന കാദിരിയെ (Jumanah kadri) ആ പോസ്റ്റിൽ ടാഗ് ചെയ്യുകയും വേണം. ഇൗ വിഡിയോകളെല്ലാം പരിശോധിച്ച് ജുമാന കാദിരി അഞ്ചു പേരെ തെരഞ്ഞെടുക്കും. ആ അഞ്ചുപേരെയും പങ്കെടുപ്പിച്ച് സൗദിയിലെ ഏതെങ്കിലും ഒരു ലുലു ശാഖയിൽ കുക്കറി മത്സരം സംഘടിപ്പിക്കും. അതിൽനിന്നാണ് അന്തിമ വിജയിയെ തെരഞ്ഞെടുക്കുന്നത്. ഒന്നാം സമ്മാനം 20,000 റിയാലാണെന്നും എത്രയും വേഗം ലുലു കസ്റ്റമർ കെയർ സെൻററുകളുമായി ബന്ധപ്പെടണമെന്നും ലുലു അധികൃതർ വാർത്തക്കുറിപ്പിൽ പറഞ്ഞു. വിഡിയോകൾ അയക്കേണ്ട അവസാന തീയതി മാർച്ച് 10 ആണ്. മാർച്ച് 13നാണ് ഫൈനൽ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.