ഇന്ത്യയുടെ ബഹുസ്വരതയെ തകർക്കാൻ അനുവദിക്കരുത് –എം.എം. അക്ബർ
text_fieldsയാംബു: ഇന്ത്യയുടെ ബഹുസ്വര സംസ്കാരത്തിെൻറ അടിവേര് അറുക്കുന്ന നിയമമാണ് പൗരത്വ ഭേദ ഗതി നിയമമെന്നും രാജ്യത്തിെൻറ പാരമ്പര്യം തകർക്കാൻ ആരെയും അനുവദിക്കരുതെന്നും പ്ര മുഖ പ്രഭാഷകനും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറുമായ എം.എം. അക്ബർ. സഹസ്രാബ്ദങ്ങളായി തുടർന്നുപോരുന്ന ബഹുസ്വര സംസ്കാരത്തിെൻറ അടിസ്ഥാനത്തിലുള്ള ഇന്ത്യൻ ഭരണഘടന തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സഹവർത്തിത്വത്തിൽ കഴിഞ്ഞിരുന്ന ഒരു പാരമ്പര്യത്തെയാണ് നശിപ്പിക്കാൻ ഒരുങ്ങുന്നത്. മുസ്ലിംകൾ ഇന്ത്യയിൽ വന്ന കാലം മുതൽ നിലനിർത്തി പോന്ന ഒരു നല്ല സംസ്കാരമുണ്ട്. മാലിക്ക് ദീനാർ സാമൂതിരിക്കുവേണ്ടി പുസ്തകമെഴുതിയത് ബഹുസ്വരതയുടെ ഒരു ദർപ്പണമാണ്. ഈ സംസ്കാരം നമ്മുടെ രക്തത്തിൽ അലിഞ്ഞതാണ്. ഇതിനെയാണ് പൗരത്വ ഭേദഗതി നിയമം മുഖേന തകർത്തിരിക്കുന്നത്. ബഹുസ്വരതയെയും മതേതരത്വത്തെയും വകവെച്ചുനൽകുന്ന ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാനുള്ള യോജിച്ച മുന്നേറ്റമാണ് ഇപ്പോൾ നടക്കേണ്ടത്.
യാംബുവിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ എം.എം. അക്ബർ ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. രാജ്യത്തെ സ്നേഹിക്കുന്ന എല്ലാവരും ഇപ്പോൾ സജീവമായി രംഗത്തുള്ളത് ഏറെ പ്രതീക്ഷ നൽകുന്നതാണ്. പൗരത്വത്തിെൻറ അടിസ്ഥാനം മതത്തിെൻറ അടിസ്ഥാനത്തിലാണ് എന്ന അവസ്ഥ വരുന്നത് ഏറെ പ്രതിസന്ധികൾ ഉണ്ടാക്കും. ക്ഷയുള്ളതെന്നും അക്ബർ പറഞ്ഞു. ‘ഇസ്ലാമോഫോബിയ’ എന്നത് ഒരു മനോരോഗം ആണെന്നതിനോടൊപ്പംതന്നെ അതൊരു വലിയ ആയുധമായി മാറുന്ന സാമൂഹിക അന്തരീക്ഷമാണിപ്പോഴത്തേത്. ഇന്ത്യയിൽ യോഗി ആദിത്യനാഥും അന്താരാഷ്ട്ര തലത്തിൽ ട്രംപും ഇസ്ലാമിനെ പ്രതിപക്ഷത്ത് നിർത്തിയുള്ള ഒരു തന്ത്രമാണ് അധികാരം നിലനിർത്താൻ പയറ്റിക്കൊണ്ടിരിക്കുന്നത്. ഇതിനെ അതിജയിക്കുക എന്നത് ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നു. മീഡിയ മേഖല പോലും ഭരണകൂടത്തിന് അനുകൂലമാക്കുന്ന ഒരു കാലഘട്ടമാണിന്ന്. ഇലക്ട്രോണിക് മീഡിയയെക്കാൾ സോഷ്യൽ മീഡിയയാണ് ദുഷ്പ്രചാരണങ്ങൾക്ക് തൽപരകക്ഷികൾ ഏറെ ഉപയോഗപ്പെടുത്തുന്നത്.
കേരളത്തിൽപോലും യുക്തിവാദികളെ ചാവേറുകളായി മുന്നിൽനിർത്തി ഫാഷിസ്റ്റുകളും ഇസ്ലാം വിരുദ്ധ ചേരികളും കളിക്കുന്നു. ഇതിനെതിരെ പ്രതിരോധം തീർക്കാൻ കഴിയണം. മുസ്ലിം പേരുള്ള നാസ്തികൻമാരെ വിലക്കുവാങ്ങി മുന്നിൽനിർത്തി ഇസ്ലാം ഭീതിയും ഇസ്ലാം വെറുപ്പും ഉണ്ടാക്കാൻ തുനിയുന്ന പ്രചാരണങ്ങൾക്കെതിരെ പ്രതികരിക്കാൻ കഴിയുന്ന മുസ്ലിം യുവതലമുറക്ക് കൂടുതൽ കരുത്ത് നൽകാൻ കഴിയേണ്ടതുണ്ട്. പ്രവാസലോകത്ത് പ്രത്യേകിച്ചും അനുഭവപ്പെടുന്ന പരസ്പരമുള്ള ഹൃദ്യമായ ബന്ധങ്ങൾ കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. കഴിവുള്ള ആളുകൾ രാഷ്ട്രീയ രംഗത്ത് തങ്ങളുടേതായ സംഭാവനകൾ നൽകാൻ മുന്നോട്ടുവരേണ്ടതുണ്ട്. ‘മാലാഖമാർ പോകാൻ മടിക്കുന്നിടത്ത് പിശാചുക്കൾ ഭരിക്കുന്നു’ എന്ന അവസ്ഥ വരാതിരിക്കണമെങ്കിൽ സമർഥരായ വ്യക്തിത്വങ്ങൾ രാഷ്ട്രീയരംഗത്തും പൊതുരംഗത്തും കടന്നുവരേണ്ടതുണ്ടെന്നും എം.എം. അക്ബർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.