Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ദ്രവീകൃത...

സൗദി ദ്രവീകൃത പെട്രോളിയം വാതക കയറ്റുമതിയിലും ശക്തരാകുന്നു

text_fields
bookmark_border
സൗദി ദ്രവീകൃത പെട്രോളിയം വാതക  കയറ്റുമതിയിലും ശക്തരാകുന്നു
cancel
camera_alt????? ????????? ?????? ??????????

റിയാദ്: ആഗോള വിപണിയിൽ തങ്ങളുടെ സ്ഥാനം കരുത്തുറ്റതാക്കാൻ വീണ്ടും സൗദി അറേബ്യ. ക്രൂ ഡോയിൽ ഉൽപാദന, കയറ്റുമതി രംഗത്തെ പ്രമുഖ സ്ഥാനം പോലെ ദ്രവീകൃത പെട്രോളിയം വാതക ഉൽ പാദന കയറ്റുമതി രംഗത്തും ആധിപത്യമുറപ്പിക്കാൻ രാജ്യമൊരുങ്ങുന്നു. കിഴക്കൻ സൗദിയി ൽ 110 ശതകോടി ഡോളർ ചെലവിൽ വികസിപ്പിക്കുന്ന വാതകപാടം ഇൗ മേഖലയിലെ വലിയ കയറ്റുമതി ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. അൽഅഹ്സ മേഖലയിലുള്ള ലോകത്തെ ഏറ്റവും വലിയ പരമ്പരാഗത എണ്ണപ്പാടമായ ഗവാറിെൻറ തെക്കുകിഴക്കായി കിടക്കുന്ന അൽജഫൂറയിലെ വാതക പ്ലാൻറാണ് വികസിപ്പിക്കുന്നത്. 200 ട്രില്യൻ ക്യുബിക് അടി വാതക ഉൽപാദന ശേഷി എന്ന ലക്ഷ്യത്തോടെ വികസിപ്പിക്കുന്ന അൽജഫൂറ പ്ലാൻറിൽനിന്ന് പ്രതിദിനം 1,30,000 ബാരൽ ഇൗൈഥനും അഞ്ചുലക്ഷം ബാരൽ ദ്രവീകൃത പെട്രോളിയം വാതകവും ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

എങ്കിൽ 22 വർഷത്തേക്ക് തുടർച്ചയായി പ്രതിവർഷം 860 കോടി ഡോളറിെൻറ വരുമാനം രാജ്യത്തിന് ലഭിക്കും. മാത്രമല്ല, വർഷത്തിൽ 2000 കോടി ഡോളർ രാജ്യത്തിെൻറ ആഭ്യന്തരോൽപാദന ശേഷിയിലേക്ക് (ജി.ഡി.പി) വന്നുചേരുകയും ചെയ്യും. ഒപ്പം ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഹൈഡ്രോകാർബൺ പദാർഥങ്ങൾക്കുള്ള ഹൈകമീഷൻ യോഗത്തിൽ അധ്യക്ഷത വഹിച്ച കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അൽജഫൂറ വാതകപാടം വികസിപ്പിക്കുന്നതിനുള്ള പദ്ധതി വിലയിരുത്തി. സൗദിയിൽ കണ്ടെത്തുന്ന ഏറ്റവും വലിയ പാരമ്പര്യേതര വാതകപാടമാണിത്. ഇതിന് 170 കിലോമീറ്റർ നീളവും 100 കിലോമീറ്റർ വീതിയുമുണ്ട്. 200 ട്രില്യൺ ഘന അടി വാതകശേഖരം ഇവിടെയുണ്ടെന്നാണ് കണക്കാക്കുന്നത്. അൽജഫൂറ പാടം വികസിപ്പിക്കുന്നതിന് സൗദി അരാംകൊ നടത്തുന്ന ശ്രമങ്ങളെ അമീർ മുഹമ്മദ് പ്രശംസിച്ചു.

110 ശതകോടി ഡോളർ ചെലവിട്ടാണ് ഇൗ പ്ലാൻറ് അരാംകൊ വികസിപ്പിക്കുന്നത്. വികസനം പൂർത്തിയാകുന്നതിനനുസരിച്ച് ഘട്ടംഘട്ടമായി വാതക ഉൽപാദനം വർധിക്കും. 2036 ആകുമ്പോഴേക്കും ഇവിടെനിന്നുള്ള വാതക ഉൽപാദനം 200 ട്രില്യൻ ക്യുബിക് അടി ആയി ഉയരും. സൗദി അറേബ്യ ഉടൻ വാതക, പെട്രോകെമിക്കൽ കയറ്റുമതി മേഖലയിൽ പ്രവേശിക്കുമെന്ന് ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു. രാജ്യത്തിന് അഭിമാനകരമായ സുപ്രധാന പ്രഖ്യാപനം ദിവസങ്ങൾക്കുള്ളിൽ ഭരണാധികാരികൾ നടത്തുമെന്നും ജുബൈലിൽ സാബിക് സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ക്രൂഡോയിലിനോടൊപ്പം വാതകത്തിെൻറയും ഉൽപാദന, കയറ്റുമതികളിലൂടെ സൗദി അറേബ്യ ഉൗർജ രംഗത്ത് ആഗോളതലത്തിൽ ഗുണപരമായ ഒൗന്നത്യം കൊണ്ടുവരുമെന്നുമാണ് അന്നദ്ദേഹം പറഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudisaudigulf newsgulf newsgulf newssaudi newssaudi newssaudi news
News Summary - saudi-saudi news-gulf news
Next Story