അഴിമതി: 475 സർക്കാർ ജീവനക്കാർക്കെതിരെ കേസെടുത്തു
text_fieldsറിയാദ്: അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ച് സൗദി അറേബ്യ. അഴിമതിക ്കേസില് 475 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. രാജ്യത്ത് അഴ ിമതി വിരുദ്ധ കമീഷന് സ്ഥാപിച്ചതിന് പിന്നാലെ കര്‍ശന നടപടിയാണ് അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ സ്വീകരിക്കുന്നത്. ഗുരുതര കുറ്റങ്ങള്‍ കണ്ടെത്തിയ കേസുകളില്‍ പ്രതികൾക്കെതിരെ ക്രിമിനല്‍ വകുപ്പുകൾ ചുമത്തി. സാമ്പത്തിക ഭരണ നിര്‍വഹണ വകുപ്പുകളില്‍ ശക്തമായ നിരീക്ഷണമാണ് നടത്തുന്നത്. സല്മാന് രാജാവിെൻറ ഉത്തരവ് പ്രകാരം പ്രത്യേക അഴിമതി വിരുദ്ധ കമീഷന് നേരത്തെ രൂപവത്കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ വകുപ്പുകളില്‍ കർശന നിരീക്ഷണം ഏർപ്പെടുത്തിയതും. സർക്കാർ കാര്യാലയങ്ങളിലെ ഒാേരാ നടപടികൾക്ക് മേലും കർശന നിരീക്ഷണമുണ്ട്. ഇതിനൊപ്പം പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികളും കമീഷന് പരിഗണിക്കുന്നു.
ഇതോടെയാണ് 475 സർക്കാർ ഉദ്യോഗസ്ഥർ വലയിൽ കുടുങ്ങിയത്. അത്രയും പേർക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. 1294 പേരെ ഇതിനകം വിസ്തിരിച്ചുകഴിഞ്ഞു. അതിൽ നിന്നാണ് 475 പേർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഇതിൽ 386 പേരെ അറസ്റ്റ് ചെയ്തത് ക്രിമിനല്‍ വകുപ്പുകള്‍ ചുമത്തി. കൈക്കൂലി, പൊതുപണം ദുരുപയോഗം ചെയ്യല്‍, സ്വാധീനം ചെലുത്താന്‍ പണം വാങ്ങലും നല്‍കലും എന്നിവയാണ് 386 പേര്‍ക്കെതിരായ കുറ്റങ്ങള്‍. ഇവരുടെ കേസുകള്‍ ബന്ധപ്പെട്ട കോടതിയിലേക്ക് കൈമാറിയിട്ടുണ്ട്. അഴിമതി രഹിത ഭരണ സംവിധാനം നടപ്പാക്കുന്നതിെൻറ ഭാഗമായാണ് നീക്കങ്ങള്‍. സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നേരിട്ടുള്ള മേൽനോട്ടത്തിലാണ് അഴിമതി വിരുദ്ധ കമീഷെൻറ പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.