Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഓൺ അറൈവൽ വിസയിൽ...

ഓൺ അറൈവൽ വിസയിൽ സന്ദർശകർ എത്തിത്തുടങ്ങി; മലയാളികളും നിരവധി

text_fields
bookmark_border
ഓൺ അറൈവൽ വിസയിൽ സന്ദർശകർ  എത്തിത്തുടങ്ങി; മലയാളികളും നിരവധി
cancel

റിയാദ്: അമേരിക്ക, ബ്രിട്ടൻ, ഷെങ്കൺ വിസകളുള്ളവർക്ക് സൗദി അറേബ്യയിൽ പ്രവേശിക്കാൻ വ േറെ വിസ വേണ്ടെന്ന പുതിയ നിയമം നടപ്പായതോടെ വിദേശികൾ എത്തിത്തുടങ്ങി. ഇക്കൂട്ടത്തിൽ നിരവധി മലയാളികളും വരുന്നുണ്ട്. പുതിയ സന്ദർശക വിസനിയമം കഴിഞ്ഞ മാസമാണ് നിലവിൽവന്നത്. പാസ്പോർട്ടിൽ അമേരിക്ക, ബ്രിട്ടൻ, ഷെങ്കൺ വിസകളിലേതെങ്കിലും സ്റ്റാമ്പ് ചെയ്ത 49 രാജ്യങ്ങളിലെ പൗരന്മാർക്ക് ഒാൺ അറൈവൽ വിസ സൗകര്യം നൽകുന്ന ഇൗ നിയമം സൗദി സന്ദർശിക്കാൻ വളരെ പ്രയോജനം ചെയ്യുന്നുവെന്നാണ് ഇതുപയോഗപ്പെടുത്തിയവർ അഭിപ്രായപ്പെടുന്നത്. സാധാരണ ഗതിയിൽ വിദേശ രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വരാൻ മുൻകൂറ് സന്ദർശക വിസ നേടണം. എന്നാൽ അമേരിക്ക, ബ്രിട്ടൻ, ഷെങ്കൺ വിസയുള്ളവരെ ഇതിൽനിന്ന് ഒഴിവാക്കി പകരം അവർക്ക് ഒാൺ അറൈവൽ വിസ സൗകര്യം ഏർപ്പെടുത്തിയ നിയമം ജനുവരി പകുതിക്കു ശേഷമാണ് പ്രാബല്യത്തിലായത്. അമേരിക്ക, ബ്രിട്ടൻ, ഷെങ്കൺ വിസകൾ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല, ആ രാജ്യങ്ങളിലേക്ക് ഒരു തവണയെങ്കിലും അമേരിക്ക, ബ്രിട്ടൻ, ഷെങ്കൺ വിസയിൽ യാത്ര ചെയ്തിരിക്കണം. ആ വിസക്ക് കാലാവധി ബാക്കിയുണ്ടാവുകയും വേണം. സൗദി എയർലൈൻസ് വിമാനം മുഖാന്തരം തന്നെ സൗദിയിലേക്ക് വരുകയും വേണം.

400 റിയാൽ ഫീസ് നൽകിയാൽ പാസ്പോർട്ടിൽ ഒാൺ അറൈവൽ വിസ സ്റ്റാമ്പ് ചെയ്യും. മൂന്നുമാസം സൗദിയിൽ തങ്ങാനുള്ള അനുമതിയാണ് ലഭിക്കുക. ഇതുവരെ സന്ദർശക വിസ അനുവദിച്ചിരുന്നത് രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളുടെ ആശ്രിതരായ ഭാര്യ, മക്കൾ, പിതാവ്, മാതാവ്, ഭാര്യാപിതാവ്, ഭാര്യാമാതാവ് എന്നിവർക്ക് മാത്രമായിരുന്നു. എന്നാൽ, പുതിയ വിസനിയമം വന്നതോടെ അമേരിക്ക, ഷെങ്കൺ, ബ്രിട്ടൻ വിസയുള്ള ഇന്ത്യയുൾപ്പെടെ 49 രാജ്യങ്ങളിലെ പൗരന്മാർക്കുനേരെ സൗദി എയർലൈൻസ് വിമാനത്തിൽ ടിക്കറ്റെടുത്ത് സൗദിയിലെത്താം. ആഭ്യന്തര വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ടാണ് ഒാൺ അറൈവൽ സൗകര്യം ഏർപ്പെടുത്തിയത്. മലയാളികളുൾപ്പെടെ ധാരാളം പേർ ഇങ്ങനെ സൗദിയിലെത്തിത്തുടങ്ങി. അമേരിക്കൻ വിസയുള്ള തൃശൂർ മാള സ്വദേശികളായ തോമസ് കല്ലറക്കലും മേരി തോമസും ഇൗ രീതിയിൽ സൗദിയിലെത്തുന്ന ആദ്യ മലയാളി ദമ്പതികളായി. റിയാദിലെ നിർമാണ കമ്പനിയിലെ പ്രോജക്ട് മാനേജറായ ജിേൻറാ ജോസിെൻറ ഭാര്യ മേഘ തോമസിെൻറ അച്ഛനും അമ്മയുമാണ് തോമസ്-മേരി ദമ്പതികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudigulf newsgulf newssaudi newssaudi news
News Summary - saudi-saudi news-gulf news
Next Story