Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രാർഥന ഫലിച്ചു;...

പ്രാർഥന ഫലിച്ചു; സക്കീർ ഹുസൈന് പിതാവിനെ കാണാൻ വഴിതെളിഞ്ഞു

text_fields
bookmark_border
പ്രാർഥന ഫലിച്ചു; സക്കീർ ഹുസൈന് പിതാവിനെ കാണാൻ  വഴിതെളിഞ്ഞു
cancel

മക്ക: ജീസാനിൽ ജയിലിൽ കഴിയുന്ന പിതാവ് സൈദ് സലീമിനെ കാണാൻ നാട്ടിൽനിന്നെത്തിയ നീല ഗിരി ദേവർഷോല സ്വദേശി സക്കീർ ഹുസൈന് അതിനുള്ള വഴി തെളിഞ്ഞു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിെൻറയും ജീസാനിലെ സാമൂഹിക പ്രവർത്തകരുടെയും ശ്രമഫലമായി സക്കീർ ഹുസൈനും മാതാവ് സഫിയക്കും പിതാമഹൻ മുഹമ്മദലി ഹാജിക്കും ജീസാനിലെത്തി ജയിലിലുള്ള സൈദ് സലീമിനെ കാണാൻ അവസരം ഒരുങ്ങിയിട്ടുണ്ട്. മക്കയിലുള്ള കുടുംബം അടുത്ത ദിവസംതന്നെ ജീസാനിലേക്കു തിരിക്കും.

അർബുദ രോഗം ശരീരത്തെ തളർത്തിയെങ്കിലും പിതാവിനെ കാണണം എന്നുള്ള മോഹവുമായാണ് സക്കീർ ഹുസൈനും മാതാവും പിതാമഹനും ഉംറ നിർവഹിക്കാനായി മക്കയിലെത്തിയത്. തെൻറ ആഗ്രഹം ഏതെങ്കിലുമൊക്കെ വഴികളിലൂടെ നിറവേറുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു സക്കീർ ഹുസൈൻ. ഇതുസംബന്ധിച്ച വാർത്ത വ്യാഴാഴ്ച ‘ഗൾഫ് മാധ്യമ’വും ‘മീഡിയവൺ’ ചാനലും പുറത്തുവിട്ടതിനു ശേഷം ഇവരെ സഹായിക്കാനായി സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നായി അനേകം അന്വേഷണങ്ങളാണ് വന്നത്. ജീസാനിലേക്ക് പോകുന്നതിനായി കുടുംബത്തിനുള്ള വിമാന ടിക്കറ്റുകളുടെ ചെലവും മറ്റു ചെലവുകളും വഹിക്കുന്നതടക്കമുള്ള സഹായ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള വിളികളായിരുന്നു എല്ലാം. എല്ലാവരുടെയും സഹായത്തോടെ ആഗ്രഹം നിറവേറുന്നതിലുള്ള സന്തോഷത്തിലാണ് കുടുംബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story