പാഴ്വസ്തുക്കളിൽ വിരിയുന്നു വിസ്മയ ശിൽപങ്ങൾ
text_fieldsറിയാദ്: പാഴ്വസ്തു എന്നുകരുതി വലിച്ചെറിയുന്ന വസ്തുക്കളിലെ കരവിരു ത് പുറത്തെത്തിക്കുകയാണ് റസിയ ഖരീം എന്ന വീട്ടമ്മ. പാഴ്വസ്തു ഏതുമാകെട്ട, കൈയിൽ കിട്ടിയാൽ അദ്ഭുതപ്പെടുത്തുന്ന മികച്ച സൃഷ്ടിയാക്കിത്തീർക്കും അവർ. ദിനംപ്രതി വലിച്ചെറിയുന്ന പാൽ കുപ്പി മുതൽ ഐസ്ക്രീം സ്റ്റിക്ക്, മുട്ട വാങ്ങുന്ന പേപ്പർ ട്രേ, ഡിസ്പോസിബിൾ േപ്ലറ്റ്, സെവൻ അപ് ബോട്ടിൽ, ഈർക്കിൽ, തൂവൽ, പിസ്തയുടെ തോട്, മുട്ടത്തോട്... ഇങ്ങനെ നിസ്സാരമായി കളയുന്ന എന്തിൽ നിന്നും സ്വീകരണ മുറിയെ മനോഹരമാക്കാൻ വേണ്ട എന്തും റസിയയുടെ കരവിരുതിനാൽ ജന്മംകൊള്ളും. 15 വർഷമായി റിയാദിലുള്ള ഇവർ മലപ്പുറം കൽപകഞ്ചേരി തൊട്ടായ് സ്വദേശിനിയാണ്. പ്രവാസത്തിലെ ഒഴിവുസമയങ്ങൾ എങ്ങനെ ജീവസുറ്റതാക്കാം എന്ന ചിന്തയാണ് ഈ മേഖലയിലേക്ക് വീട്ടമ്മയെ നയിച്ചത്. നിരവധി വേദികളിൽ ഈ കലാവിരുത് മറ്റുള്ളവരെ പരിശീലിപ്പിക്കാനും സമയം കണ്ടെത്തിയിട്ടുണ്ട്.
പ്രവാസത്തിലെ അടുക്കളകളിൽനിന്ന് എങ്ങനെ പുതിയ ആശയങ്ങൾ രൂപപ്പെടുത്താം എന്ന നിലയിൽ രൂപംനൽകിയ ‘റിയാദ് ക്രിയേറ്റിവ് മൈൻഡ്’ വനിത കൂട്ടായ്മയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളുകൂടിയാണ് റസിയ. റിയാദിലെ പല വേദികളിലും ഇവർ കാഴ്ചക്കാരുടെ കണ്ണഞ്ചിപ്പിക്കുന്ന നൃത്തവസ്ത്രങ്ങൾ രൂപപ്പെടുത്താറുണ്ട്. കാലിഗ്രാഫിയും ചിത്രവേലകളും വഴങ്ങും ഈ കൈകളിൽ. അബ്ദുൽ ഖാദർ ഫർണിച്ചർ കമ്പനിയിൽ പാർച്ചേസ് മാനേജർ ആയി ജോലിചെയ്യുന്ന ഭർത്താവ് അബ്ദുൽ കരീം മുതുവാട്ടിൽ റസിയക്ക് പ്രചോദനവും തുറന്ന പ്രോത്സാഹനവും നൽകുന്നു. ഹോങ്കോങ്ങിൽ മറൈൻ എൻജിനീയറായ സകരിയ ഖരീം, റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥിയായ സഹനൂഫ് കരീം എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.