Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതണുത്തുവിറച്ച്...

തണുത്തുവിറച്ച് ഖസീം പ്രവിശ്യ: സൗദിയിൽ അതിശൈത്യം തുടരും

text_fields
bookmark_border
തണുത്തുവിറച്ച് ഖസീം പ്രവിശ്യ: സൗദിയിൽ അതിശൈത്യം തുടരും
cancel
camera_alt?????????? ???????????????????? ???????????????? ????????????? ????????????????

ബുറൈദ: ഖസീം പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത് കടുത്ത ശൈത്യം. ഈ വർഷത ്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് പ്രവിശ്യയിലെ പ്രധാന പട്ടണമായ ബുറൈദയിലും മറ്റു പട്ട ണങ്ങളായ ഉനൈസ, ബുഖൈരിയ അടക്കമുള്ള പ്രദേശങ്ങളിലും രേഖപ്പെടുത്തുന്നത്. സൗദിയിലെ എല്ലാവർഷവും തണുപ്പിെൻറ കാഠിന്യം കൂടുതൽ അനുഭവപ്പെടുന്നത് ഖസീം, ഹാഇൽ, അൽജൗഫ് പ്രവിശ്യകളിലാണ്. കൃഷിയിടങ്ങൾ കൂടുതലുള്ള ഖസീമിൽ രാത്രികാലങ്ങളിൽ താപനില മൈനസ് ഡിഗ്രി വരെ എത്താറുണ്ട്. വടക്കുകിഴക്കൻ ഭാഗങ്ങളിൽനിന്നും വീശുന്ന കാറ്റിെൻറ വേഗത മണിക്കൂറിൽ നാലുമുതൽ 11 കിലോമീറ്റർ വരെയാണ്. നട്ടുച്ച സമയത്തുപോലും കടുത്ത ശൈത്യമാണെന്നും ജോലിക്കിറങ്ങാൻ പ്രയാസമാകുന്ന രീതിയിലാണ് തണുപ്പ് അനുഭപ്പെടുന്നതെന്നും തോട്ടം മേഖലയിലുള്ളവർ പറഞ്ഞു.

ഘനീഭവിച്ച മേഘങ്ങളുടെ പശ്ചാത്തലത്തിൽ ബുറൈദ ജലഗോപുരം


ബുറൈദ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂളും മറ്റു സർക്കാർ സ്‌കൂളുകളും ശൈത്യകാല അവധിയിലാണ്. അവധി കഴിഞ്ഞ് തിങ്കളാഴ്ച സ്‌കൂളുകൾ തുറക്കുമ്പോഴേക്കും തണുപ്പിെൻറ കാഠിന്യം കുറയുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കൾ. ശൈത്യകാല ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവരും ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യരംഗത്തുള്ളവർ മുന്നറിയിപ്പ് നൽകുന്നു. വൈകിവന്ന കഠിന തണുപ്പ് ശൈത്യകാല വസ്ത്രങ്ങളും കമ്പിളി പുതപ്പുകളും വിൽക്കുന്ന കച്ചവട സ്ഥാപനങ്ങൾക്ക് അനുഗ്രഹമായി മാറിയിട്ടുണ്ടെന്ന് ബുറൈദ കേരള മാർക്കറ്റിലുള്ള കച്ചവടക്കാർ പറയുന്നു. ശൈത്യകാല സായാഹ്നങ്ങൾ കുടുംബങ്ങളോടൊപ്പം മരുഭൂമിയിൽ ടെൻറുകൾ കെട്ടി ആസ്വദിക്കുന്നതിൽ ഏറെ പ്രിയരാണ് ഖസീമിലെ സ്വദേശി വംശജർ. നിലവിൽ രാജ്യത്തിെൻറ പല പ്രദേശങ്ങളെയും ബാധിക്കുന്ന കടുത്ത തണുപ്പ് അടുത്ത വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകനായ അബു അബ്ദുറഹ്മാൻ അൽസഖ്റി ട്വീറ്റ് ചെയ്തു. വടക്ക്, മധ്യ പ്രവിശ്യകളെ ബാധിക്കുന്ന കഠിന തണുപ്പ് അടുത്ത ആഴ്ചയും തുടർന്നേക്കുമെന്നും കാലാവസ്ഥ നിരീക്ഷകർ പ്രവചിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story