Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രതിഷേധ...

പ്രതിഷേധ സമരങ്ങളുടെ നേതൃത്വം കോൺഗ്രസ് ഏറ്റെടുക്കും –ചെന്നിത്തല

text_fields
bookmark_border
പ്രതിഷേധ സമരങ്ങളുടെ നേതൃത്വം  കോൺഗ്രസ് ഏറ്റെടുക്കും –ചെന്നിത്തല
cancel
camera_alt???????? ????????????? ??????????? ?????????????????????????? ??????????????

ദമ്മാം: ഇന്ത്യയെന്ന ആശയത്തെപ്പോലും ചോദ്യംചെയ്യുന്ന പൗരത്വ ഭേദഗതി നിയമത്തിനെതി രെയുള്ള പ്രതിഷേധ സമരങ്ങളുടെ നേതൃത്വം ദേശീയതലത്തിൽ കോൺഗ്രസ്ഏറ്റെടുക്കുമെന് ന് കേരള പ്രതിപക്ഷ നേതാവും കെ.പി.സി.സി മുൻ പ്രസിഡൻറുമായ രമേശ് ചെന്നിത്തല. ഒ.െഎ.സി.സ ി ദമ്മാം റീജനൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഗാന്ധിജിയുടെ 150ാം ജന്മവാർഷികാഘോഷത്തിൽ പ െങ്കടുക്കാൻ ദമ്മാമിലെത്തിയ അദ്ദേഹം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ആർ.എസ്.എസ്, സംഘ്പരിവാർ അജണ്ടകൾ മാത്രം നടപ്പാക്കാൻ ശ്രമിക്കുന്ന ഫാഷിസ്റ്റ് സർക്കാറിനെതിരെ മുഴുവൻ പ്രതിപക്ഷ കക്ഷികളെയും യോജിപ്പിക്കാനുള്ള ഗൗരവപൂർണമായ ശ്രമം കോൺഗ്രസ് ഏറ്റെടുക്കുകയാണ്.

ഇൗ മാസം 13ന് ദേശീയതലത്തിൽ മുഴുവൻ പ്രതിപക്ഷ കക്ഷികളുടെയും യോഗം വിളിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് പലരും കൂട്ടത്തിൽ ചേരാതെ മാറിനിൽക്കുന്നത് പ്രയാസമുണ്ടാക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമം ഭരണഘടനയെ വെല്ലുവിളിക്കുന്നു എന്ന് ബോധ്യമുള്ളതുകൊണ്ടാണ് താൻ തന്നെ നേരിട്ട് സുപ്രീം േകാടതിയെ സമീപിച്ചത്. വോട്ടിങ് മെഷീനിലെ തിരിമറികളെക്കുറിച്ച് ആരോപണമുണ്ടെങ്കിലും തെളിവുകൾ ഹാജരാക്കാൻ കഴിയാത്തത് പ്രശ്നമാണ്.

സെൻകുമാറിനെ ഡി.ജി.പിയാക്കിയതിൽ ഖേദിക്കുന്നെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയാണ്. എന്നാൽ, കൂടുതൽ വിശദീകരണത്തിനില്ല. ശബരിമല വിഷയത്തിൽ സർക്കാർ ജനങ്ങേളാട് മാപ്പുപറയണം. അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും മാനിക്കണമെന്ന കോൺഗ്രസ് അഭിപ്രായം തന്നെയാണ് ഇപ്പോൾ കേരള സർക്കാറിനും. കേരള ധനമന്ത്രി െഎസക് തോമസിെൻറ പിടിപ്പുകേടിനാൽ കേരളം വൻ കടക്കെണിയിലേക്ക് കൂപ്പുകുത്തുകയാണ്. ഒരു പദ്ധതിയും നടക്കുന്നില്ല. പൗരത്വ ഭേദഗതി വിഷയംകൊണ്ട് രക്ഷപ്പെട്ടവർ മോദിയും പിണറായി വിജയനുമാണെന്ന് രമേശ് പരിഹസിച്ചു. ജനങ്ങൾ മറ്റൊന്നും ചർച്ചചെയ്യുന്നില്ല.

എന്നാൽ, ജനവിധിയിൽനിന്ന് ഇതുകൊണ്ടൊന്നും രക്ഷപ്പെടില്ല. ലോക കേരളസഭയുടെ ഒന്നാം സമ്മേളനത്തിൽ സജീവമായി പെങ്കടുക്കുകയും 60ഒാളം നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. ഒന്നുപോലും നടപ്പാക്കാൻ സർക്കാർ മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് ഇത്തരം പ്രഹസനത്തിൽനിന്ന് മാറിനിന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ കർണാടക മുൻ എം.എൽ.എ മൊയ്തീൻ ബാവ, ഒ.െഎ.സി.സി േഗ്ലാബൽ വൈസ് പ്രസിഡൻറ് അഹമ്മദ് പുളിക്കൽ, നാഷനൽ കമ്മിറ്റി പ്രസിഡൻറ് പി.എം. നജീബ്, റീജനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല, പ്രോഗ്രാം കമ്മിറ്റി കൺവീനർ സിറാജ് പുറക്കാട്, റഫീഖ് കൂട്ടിലങ്ങാടി എന്നിവരും പെങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story