Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജിദ്ദ–കോഴിക്കോട് എയർ ഇന്ത്യ  സർവിസ് ഫെബ്രുവരി 16 മുതൽ
cancel

റിയാദ്: കോഴിക്കോട്-ജിദ്ദ സെക്ടറില്‍ എയർ ഇന്ത്യ വിമാന സർവിസ് ആരംഭിക്കുന്നത് നേരത്തേയാക്കി. ഫെബ്രുവരി 16 മുതൽ സർവിസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. മാർച്ച് 29 മുതൽ ആരംഭിക്കുമെന്നായിരുന്നു കഴിഞ്ഞദിവസം വന്ന അറിയിപ്പ്. അതനുസരിച്ച് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഫെബ്രുവരിയിൽതന്നെ സർവിസ് ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നതായി അന്നേ അധികൃതർ പറഞ്ഞിരുന്നു. അതിലാണിപ്പോൾ തീരുമാനമായിരിക്കുന്നത്. ഫെബ്രുവരി 16 മുതൽ സർവിസ് ആരംഭിക്കുന്ന വിവരം വ്യാഴാഴ്ചയാണ് അധികൃതർ അറിയിച്ചത്.

747 -400 ശ്രേണിയിൽപെട്ട ജംബോ വിമാനമുപയോഗിച്ച് സർവിസ് നടത്താൻ കഴിഞ്ഞ ജൂലൈയിൽതന്നെ എയർ ഇന്ത്യക്ക് ഡി.ജി.സി.എ അനുമതി നൽകിയിരുന്നു. നേരത്തേ അറിയിച്ചിരുന്നതുപോലെ തുടക്കത്തില്‍ ആഴ്ചയില്‍ രണ്ട് സർവിസുകള്‍ വീതമാണുണ്ടാവുക. ജിദ്ദയില്‍നിന്ന് ഞായര്‍, വെള്ളി ദിവസങ്ങളില്‍ രാത്രി 11.15ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.05ന് കോഴിക്കോെട്ടത്തും. കോഴിക്കോട്ടുനിന്ന് തിങ്കള്‍, ശനി ദിവസങ്ങളില്‍ വൈകീട്ട് 5.30ന് പറന്നുയരുന്ന വിമാനം രാത്രി 9.15ന് ജിദ്ദയിലിറങ്ങും. 423 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനത്തിൽ ഓരോ യാത്രക്കാരനും 45 കിലോ ലഗേജ് അനുവദിക്കും. നിലവില്‍ ജിദ്ദ-കോഴിക്കോട് സെക്ടറില്‍ സൗദി എയര്‍ലൈന്‍സും സ്‌പൈസ് ജെറ്റും മാത്രമാണ് സർവിസ് നടത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story