ഇന്ത്യൻ മുസ്ലിംകളെ അരക്ഷിതാവസ്ഥയിലാക്കരുത് –ഒ.െഎ.സി
text_fieldsജിദ്ദ: ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെ അരക്ഷിതാവസ്ഥയിലാക്കരുതെന്ന് 57 അറബ്, ഇസ്ലാമിക്, ഗൾഫ് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോഒാപറേഷൻ (ഒ.െഎ.സി) പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യൻ മുസ്ലിംകൾക്ക് െഎക്യരാഷ്ട്ര സഭ നിർദേശിക്കുന്ന ന്യൂനപക്ഷ അവകാശങ്ങളും സുരക്ഷയും ഉറപ്പുവരുത്തണം. പൗരത്വ ഭേദഗതി, ബാബരി മസ്ജിദ് തുടങ്ങിയ വിഷയങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ഇന്ത്യയോട് ഒ.െഎ.സി ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി പ്രശ്നം ഗള്‍ഫ് രാഷ്ട്രങ്ങളുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസംഗിച്ചതിനിടെയാണ് ഒ.ഐ.സിയുടെ പ്രസ്താവന പുറത്തുവന്നത്.
ഇന്ത്യയിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തിവരുകയാണെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളുമായി നല്ല ബന്ധമാണെന്നും കൂടുതല്‍ പൗരന്മാരെ ഗള്‍ഫ് ജയിലില്‍നിന്ന് മോചിപ്പിച്ചത് തെൻറ ഭരണകാലത്താണെന്നും പ്രധാനമന്ത്രി പ്രസംഗിച്ചിരുന്നു.
പൗരത്വ ഭേദഗതി വിഷയത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇടപെടില്ലെന്ന് സൂചിപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇതിനിടെയാണ് ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോഓപറേഷെൻറ പ്രസ്താവന. പൗരത്വ അവകാശങ്ങൾ, ബാബരി മസ്ജിദ് തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയിലെ മുസ്ലിംകൾ നേരിടുന്ന പ്രശ്നങ്ങള്‍ ഒ.െഎ.സി സൂക്ഷ്മമായി നിരീക്ഷിച്ച് വരുകയാണ്.
ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ സുരക്ഷയും പുണ്യസ്ഥലങ്ങളുടെ സംരക്ഷണവും ഉറപ്പു വരുത്തണമെന്ന് കൂട്ടായ്മ ശക്തമായി ആവശ്യപ്പെട്ടു. ഗള്‍ഫിലെ മുഴുവന്‍ രാഷ്ട്രങ്ങളടക്കം 57 രാജ്യങ്ങള്‍ അംഗമാണ് ഒ. ഐ.സിയില്‍. ഐക്യരാഷ്ട്ര സഭയുടെ തത്ത്വമനുസരിച്ച് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ വിവേചനം കൂടാതെ അനുവദിച്ചുകൊടുക്കണമെന്ന് സംഘടന ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതല്ലാത്ത സാഹചര്യങ്ങൾ ഉണ്ടായാൽ സമാധാനവും സുരക്ഷയും അപകടത്തിലാവുമെന്നും ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കുമെന്നും ഒ.ഐ.സി പ്രസ്താവനയില്‍ പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ചില്‍ അബൂദബിയില്‍ നടന്ന ഒ.ഐ.സി ഉച്ചകോടിയില്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് പങ്കെടുത്തിരുന്നു.
1969 രൂപവത്കരിച്ച ഇസ്ലാമിക രാജ്യങ്ങളുടെ സഖ്യത്തിെൻറ സമ്മേളനത്തില്‍ ഇന്ത്യക്ക് ആദ്യമായാണ് അന്ന് ക്ഷണം ലഭിച്ചത്. നിലവില്‍ ഇന്ത്യയില്‍ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് ഒ.ഐ.സിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം മലേഷ്യയില്‍ നടന്ന വിവിധ അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിലും ഇന്ത്യയിലെ ന്യൂനപക്ഷത്തിന് നേരെയുള്ള നീക്കങ്ങളെ അപലപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.