Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപിറന്ന നാടിനായി...

പിറന്ന നാടിനായി ഞങ്ങളുമുണ്ട്

text_fields
bookmark_border
പിറന്ന നാടിനായി ഞങ്ങളുമുണ്ട്
cancel
camera_alt???????? ????????? ???????????????? ?.??.???.??? ??????????? ?????? ????????????????????? ???????????? ?????????????? ????????????????????? ???????????????? ??????? ??????????? ??????????? ???????

ജിദ്ദ: ഭരണഘടനാ വിരുദ്ധവും മനുഷ്യത്വ രഹിതവുമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ജനകീയ സമരത്തിന് നേതൃത്വം നൽകുന്ന സീതാറാം യെച്ചൂരി ഉൾപ്പെടയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിൽ ജിദ്ദ നവോദയ പ്രതിഷേധിച്ചു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതും രാജ്യത്തെ വിഭജിക്കുന്നതുമായ ഇത്തരം നിയമങ്ങൾക്കെതിരെ വിദ്യാർഥികൾ അടക്കം ജനാധിപത്യ മതേതര വിശ്വാസികൾ ഒന്നടങ്കം സമരത്തിലാണ്. ഇതിന് നേതൃത്വം കൊടുക്കുന്നവരെ അറസ്റ്റ് ചെയ്ത് സമരത്തെ അടിച്ചമർത്താനുള്ള ശ്രമം വിലപ്പോകില്ല.

മതത്തിെൻറ അടിസ്ഥാനത്തിൽ പൗരത്വത്തിന് യോഗ്യരായിത്തീരുകയോ പൗരത്വത്തിൽ നിന്ന് പുറന്തള്ളപ്പെടുകയോ ചെയ്യുന്ന പുതിയ നിയമം തികച്ചും വംശീയവും വിവേചനപരവും ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളെയും മതനിരപേക്ഷ നീതിയെയും ഇല്ലാതാക്കുന്നതാണ്. മതനിരപേക്ഷ മൂല്യങ്ങളുയർത്തിപ്പിടിക്കുന്ന ഭരണഘടനാനുസൃതമായ പൗരത്വ നിയമം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള ജനകീയ സമരത്തിന് ജിദ്ദ നവോദയ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും നവോദയ ഭാരവാഹികൾ പ്രസ്താവനയിൽ വ്യക്തമാക്കി.

രാഷ്ട്രീയ പ്രബുദ്ധത സദസ്സ്
ദമ്മാം: ഭാരതത്തിെൻറ വർത്തമാന സാഹചര്യങ്ങളെക്കുറിച്ച് പ്രവാസികളിൽ അവബോധം സൃഷ്ടിക്കാൻ ‘അപരനെ സൃഷ്ടിക്കുന്ന പൗരത്വ ബിൽ’ വിഷയത്തിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദമ്മാം ഘടകം ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ദേശീയ പ്രവര്‍ത്തക സമിതി അംഗം ഷാഫി ചാലിയം മുഖ്യ പ്രഭാഷണം നിർവഹിച്ചു പ്രസിഡൻറ് എൻജി. യൂസുഫ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ഭാരവാഹികളായ സക്കീര്‍ അഹമ്മദ്, സിദ്ദീഖ് പാണ്ടികശാല, ഫൈസൽ കൊടുമ, നൗഷാദ് ബേപ്പൂര്‍, നാസര്‍ ചാലിയം തുടങ്ങിയവര്‍ സംബന്ധിച്ചു.

കൊണ്ടോട്ടി മുനിസിപ്പൽ കെ.എം.സി.സി
ജിദ്ദ: പൗരത്വ ഭേദഗതി നിയമത്തിെൻറ മറവിൽ മുസ്ലിംകങ്ങളെ രാജ്യത്തു നിന്ന് പുറത്താക്കാൻ നോക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിെൻറ കിരാത നടപടിയെ മതേതര സമൂഹം ചെറുത്തു തോൽപിക്കണമെന്ന് ജിദ്ദ കൊണ്ടോട്ടി മുനിസിപ്പൽ കെ.എം.സി.സി കമ്മിറ്റി ആവശ്യപ്പെട്ടു. അസീസ് കളത്തിങ്ങൽ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. അബ്ബാസ് മുസ്ലിയാരങ്ങാടി, ഉസ്മാൻ താനിക്കൽ, നൗഷാദ് ആലങ്ങാടൻ, ജംഷി ബാവകാരി, എ.ടി. ബാവ തങ്ങൾ, ലത്തീഫ് ചിറയിൽ, കബീർ നീറാട്, മുനീർ തുറക്കൽ, സൈനു കാരി എന്നിവർ സംസാരിച്ചു. റഹ്മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും പി.സി. അബൂബക്കർ നന്ദിയും പറഞ്ഞു.

കോട്ടക്കൽ മണ്ഡലം കെ.എം.സി.സി
ജിദ്ദ: പുതിയ പൗരത്വ ഭേദഗതി നിയമം രാജ്യത്തെ വീണ്ടും വിഭജനത്തിലേക്കു നയിക്കുമെന്നും നിയമം ഉടൻ പിൻവലിക്കണമെന്നും ജിദ്ദ - കോട്ടക്കൽ മണ്ഡലം കെ.എം.സി.സി വർക്കിങ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നാസർ കാടാമ്പുഴ, മൊയ്‌ദീൻ എടയൂർ, റസാഖ് വെണ്ടല്ലൂർ, മുഹമ്മദ് കല്ലിങ്ങൽ, അൻവർ പൂവ്വല്ലൂർ, മുഹമ്മദലി ഇരണിയൻ, അൻവർ സാദത്ത് കുറ്റിപ്പുറം, അബ്ബാസ് കൊളമംഗളം, മുഹമ്മദ് കുട്ടി, ഷാജഹാൻ പൊന്മള തുടങ്ങിയവർ സംസാരിച്ചു. മൂസ ഹാജി കോട്ടക്കൽ അധ്യക്ഷത വഹിച്ചു. ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും ഇബ്രാഹിം ഹാജി വളാഞ്ചേരി നന്ദിയും പറഞ്ഞു.

നിയമം പിൻവലിക്കണം –ആലിപ്പറമ്പ് കെ.എം.സി.സി
ജിദ്ദ: ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യ അഭിമാനപൂർവം ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയുടെ തത്ത്വങ്ങൾക്ക് വിരുദ്ധമായ പൗരത്വപ്പട്ടികയും പൗരത്വ ഭേദഗതി നിയമയും പിൻവലിക്കണമെന്നും അല്ലാത്തപക്ഷം രാജ്യം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രക്ഷോഭങ്ങൾക്ക് മുന്നിൽ കേന്ദ്ര സർക്കാർ കീഴടങ്ങേണ്ടി വരുമെന്നും ജിദ്ദ ആലിപ്പറമ്പ് പഞ്ചായത്ത് കെ.എം.സി.സി പ്രവർത്തക സംഗമം അഭിപ്രായപ്പെട്ടു. ബാപ്പുട്ടി പുളിക്കാടൻ ഉദ്ഘാടനം ചെയ്തു. ‘പൗരത്വ ഭേദഗതി നിയമയും ഇന്ത്യൻ മുസ്ലിംകങ്ങളും’ എന്ന വിഷയത്തിൽ മുനീർ എടത്തറ സംസാരിച്ചു. മണി തൂത അധ്യക്ഷത വഹിച്ചു. നാസർ പാക്കത്ത് സ്വാഗതവും റഫീഖ് മണലായ നന്ദിയും പറഞ്ഞു.

രാജ്യവ്യാപക പ്രതിഷേധങ്ങളെ പ്രവാസി ജിദ്ദ അഭിനന്ദിച്ചു
ജിദ്ദ: പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യത്തെ മതകീയമായി വിഭജിക്കാനുള്ള സംഘ്പരിവാർ സർക്കാറിെൻറ ഗൂഢനീക്കത്തിനെതിരെ ദേശീയതലത്തിൽ നടക്കുന്ന ജനകീയ പ്രതിരോധ പ്രതിഷേധ പ്രവർത്തനങ്ങളെ പ്രവാസി സാംസ്കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി അഭിനന്ദിച്ചു. സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നടന്ന ഹർത്താൽ സമ്പൂർണ വിജയമാക്കി മാറ്റിയതിൽ വെൽഫെയർ പാർട്ടിയടക്കം രാഷ്ട്രീയ സാമൂഹിക കൂട്ടായ്മകളുടെ ശക്തമായ ഇടപെടൽ ശ്ലാഘനീയമാണ്. പ്രസിഡൻറ് റഹീം ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി അഷ്‌റഫ് റിപ്പോർട്ട് അവതരിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story