ജിദ്ദയിൽ പൗരാവകാശ സംഗമം; ഒരുമിച്ച് പോരാടാൻ ആഹ്വാനം
text_fieldsജിദ്ദ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജിദ്ദയില്‍ കെ.എം.സി.സി നേതൃത്വത്തിൽ വിവിധ സംഘ ടന നേതാക്കളെ പെങ്കടുപ്പിച്ച് പൗരാവകാശ സംഗമം നടത്തി. സംഘ്പരിവാർ ശക്തികളുയർത്തുന്ന ഏതു വെല്ലുവിളികളെയും ജനാധിപത്യ മതേതര ചേരി ഒറ്റക്കെട്ടായി നിന്ന് ചെറുത്തു തോൽപ്പിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഒരു ജനവിഭാഗത്തിെൻറ അസ്തിത്വവും വ്യക്തിത്വവും ആത്മാഭിമാനവും മാത്രമല്ല, നിലനിൽപ്പുതന്നെ ചോദ്യം ചെയ്യുന്ന പൗരത്വ ഭേദഗതി നിയമത്തെയും രാജ്യത്തെ കോർപറേറ്റുകൾക്ക് തീറെഴുതി നശിപ്പിക്കാൻ ഒരുങ്ങിപ്പുറപ്പെട്ട സംഘ്പരിവാർ സർക്കാറിനെതിരെയും ഒന്നിച്ചുപോരാടണം.
‘പൗരാവകാശം ജന്മാവകാശം’ എന്ന ശീര്‍ഷകത്തിൽ നടന്ന പരിപാടി മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ മഹത്തായ മതേതര നിലപാടിനെ ഇല്ലായ്മ ചെയ്ത് രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന ഫാഷിസ്റ്റ് സംഘ്പരിവാർ ശക്തികൾക്കെതിരെ മുഴുവൻ ജനാധിപത്യ മതേതര കക്ഷികളും ഒന്നിച്ച് പോരാടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഭരണഘടനയെയും ദേശീയ ചിഹ്നങ്ങളെയും ദേശീയ പതാകയെപോലും അംഗീകരിക്കാത്ത ആർ.എസ്.എസിെൻറ സവർണാധിപത്യരാജ്യം രൂപവത്കരിക്കാനുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണ് ദേശീയ പൗരത്വ നിയമ ഭേദഗതി നിയമമെന്നും അദ്ദേഹം പറഞ്ഞു.
ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. ജിദ്ദയിലെ വിവിധ രാഷ്ട്രീയ മത സാംസ്കാരിക നേതാക്കളായ വി.കെ. റഊഫ്, ഷിബു തിരുവനന്തപുരം, കെ.ടി.എ. മുനീർ, റഹീം, ഉബൈദുല്ല തങ്ങൾ, മുസ്തഫ സഅദി, ഇസ്മായിൽ കല്ലായി, അബ്ദുൽ അസീസ്, പ്രിൻസാദ്, ഗഫൂർ പൂങ്ങാടൻ, ഗഫൂർ കൊണ്ടോട്ടി, ഡോ. ഇസ്മായിൽ മരിതേരി എന്നിവർ സംസാരിച്ചു. സിറാജ് കൊച്ചി, റഷീദ് കൊളത്തറ, ഷഫീഖ് മേലാറ്റൂർ, നിസാർ ഇരിട്ടി, സലാഹ് കാരാടൻ, മുജീബ് റഹ്മാൻ എ.ആർ നഗർ, സലിം നിസാമി, മുസ്തഫ ഫൈസി ചേറൂർ, സുബൈർ തുടങ്ങി വിവിധ സംഘടന നേതാക്കളും സംബന്ധിച്ചു. അബൂബക്കർ അരിമ്പ്ര സ്വാഗതവും ലത്തീഫ് മുസ്ലിയാരങ്ങാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.