Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദുരിതക്കെണിയിൽനിന്ന് ...

ദുരിതക്കെണിയിൽനിന്ന് നാലുപേർ കൂടി നാട്ടിലെത്തി

text_fields
bookmark_border
ദുരിതക്കെണിയിൽനിന്ന്  നാലുപേർ കൂടി നാട്ടിലെത്തി
cancel
camera_alt????????? ?????, ????????????????, ???????, ??????? ?????????? ?????? ???????????????????

ദമ്മാം: തൊഴിൽ അവകാശങ്ങൾ നിഷേധിക്കപ്പെട്ട് മാസങ്ങളായി പ്രതീക്ഷയില്ലാെത അലഞ്ഞ നാല് മലയാളികൾക്കു കൂടി സാമൂഹിക പ്രവർത്തകരുെട ഇടപെടൽ തുണയായി. ശമ്പളം നിഷേധിക്കുകയും അകാരണമായി ഹുറൂബാക്കപ്പെടുകയും ചെയ്തവരാണ് ഒടുവിൽ തങ്ങളുടെ ദുരിതകാലമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. കോട്ടയം പള്ളം സ്വദേശിയായ രാഹുല്‍ രാജ്, കൊല്ലം സ്വദേശികളായ ചവറ സുല്‍ഫിക്കര്‍, സതീഷ്, പത്തനംതിട്ട സ്വദേശി ബെന്നി എന്നിവർക്കാണ് സാമൂഹികപ്രവർത്തകൻ നാസ് വക്കത്തിെൻറ ഇടപെടൽ ആശ്വാസമായത്. രാഹുൽ രാജ് രണ്ടു വർഷം മുമ്പാണ് സൗദിയിലെത്തിയത്. ഒരു വീട്ടില്‍ ഡ്രൈവറായി ജോലിക്കെത്തിയ രാഹുലിന് മാസങ്ങളോളം ശമ്പളം കിട്ടിയില്ല. തന്നെ നാട്ടിൽ വിടാൻ ആവശ്യപ്പെട്ടപ്പോൾ പാസ്പോർട്ട് നഷ്ടപ്പെട്ടുപോയി എന്നാണ് സ്പോൺസർ അറിയിച്ചത്.

ഗത്യന്തരമില്ലാതെ സർവതും സഹിച്ച് കഴിഞ്ഞ രാഹുലിനെ ഒരു മുന്നറിയിപ്പും കൂടാതെ ഒരു ദിവസം സ്പോൺസർ ഡീപോർേട്ടഷൻ സെൻററിൽ ഹാജരാക്കി. മാത്രമല്ല ഇയാൾ തെൻറ പക്കൽനിന്ന് ഒളിച്ചോടിപ്പോയ ആളാെണന്ന് കാണിച്ച് ഹുറൂബാക്കുകയും ചെയ്തു. നിസ്സഹായാവസ്ഥയിൽ ഡീപോർേട്ടഷൻ സെൻററിൽ കഴിഞ്ഞ രാഹുലിനെ നാസ് വക്കം ജാമ്യത്തിൽ പുറത്തിറക്കി, അധികൃതരെ സത്യം ബോധ്യപെടുത്തി എക്സിറ്റ് വിസ ലഭ്യമാക്കി നാട്ടിലയച്ചു .26 മുന്നു വര്‍ഷ മുമ്പാണ് സുൽഫിക്കർ ഒരു കമ്പനിയില്‍ ഡ്രൈവാറായി എത്തിയത്. മാസങ്ങളോളം ശമ്പളം ലഭിക്കാത്തിതിനെ തുടര്‍ന്നു കമ്പനിയില്‍ നിന്നിറങ്ങി. ഇതിനിടയില്‍ കമ്പനി ഹുറൂബാക്കിയതോടെ നാട്ടിലേക്കുള്ള യാത്ര തടസ്സപ്പെട്ടു. നിരവധി കുടുംബ ബാധ്യതകളിൽ കുടുങ്ങിക്കിടന്ന ഇദ്ദേഹത്തെ നാസ് വക്കം ഇടപെട്ട് നിയമ പരമായി എക്സിറ്റ് വാങ്ങി നാട്ടിലയച്ചു. കൊല്ലം സ്വദേശി സതീഷ് 2016 ലാണ് ൈഡ്രവറായി ജോലിക്കെത്തിയത്. ഒന്നര വര്‍ഷമായി ഇഖാമ പുതുക്കി നല്‍കിയിട്ടില്ല.

പൊലീസിെൻറ പിടിയിലായി നാടുകടത്തൽ കേന്ദ്രത്തിൽ എത്തിയ സതീഷിനും തുണയായത് നാസ് വക്കത്തിെൻറ ഇടപെടലാണ്. പത്തനംതിട്ട സ്വദേശി ബെന്നി 35 ഒരു വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്. എട്ടു മാസമായി ശമ്പളം ലഭിച്ചില്ല. ഇതിനിടെ കഴിഞ്ഞ മാസം മാതാവ് മരിച്ചു. മാതാവിനെ അവസാനമായൊന്നു കാണാൻ നാട്ടില്‍ വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും കമ്പനി തയാറായില്ല. ഇതിനിടെ ബെന്നി അറിയാതെ കമ്പനി ഇദ്ദേഹത്തെ ഹുറൂബാക്കി ബാധ്യതകളിൽ നിന്ന് തടിതപ്പി. ഇതറിയാതെ യാത്ര ചെയ്ത ബെന്നിയെ പൊലീസ് പിടികൂടി തര്‍ഹീലിലെത്തിച്ചു. ആഴ്ചകൾ ഡീപോർേട്ടഷൻ സെൻററിൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറക്കി എക്സിറ്റ് ലഭ്യമാക്കി നാട്ടിൽ പോകാൻ അവസരമൊരുക്കുകയായിരുന്നു. എല്ലാ പ്രതീക്ഷകളും തകർന്ന് ജയിലിൽ കഴിഞ്ഞ തങ്ങൾക്ക് സാധാരണപോലെ നാട്ടിൽ പോകാൻ അവസരം നൽകിയ നാസ് വക്കത്തിനോട് ഹൃദയംകൊണ്ട് നന്ദി ചൊല്ലിയാണ് നാലുപേരും വിമാനം കയറിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story