കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല വിഡിയോ; ഫേസ്ബുക്കിൻെറ പരാതിയിൽ മലയാളിയടക്കം യുവാക്കൾക്കെതിരെ കേസ്
text_fieldsദമ്മാം: കുട്ടികൾ ഉൾപ്പെടുന്ന അശ്ലീല വിഡിയോകൾ ഫേസ് ബുകിൽ അപ്ലോഡ് ചെയ്ത യുവാക്കൾക്കെതിരെ സൗദി അധികൃതർ കേസെടുത്തു. കുട്ടികൾെക്കതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്ന അന്താരാഷ്ട്ര നിയമത്തിെൻറ അടിസ്ഥാനത്തിൽ ഫേസ്ബുക്ക് സൗദി പ്രോസിക്യൂഷന് നൽകിയ പരാതികളുെട അടിസ്ഥാനത്തിലാണ് കേസ്. തൃശൂർ സ്വദേശിയെയാണ് ഇതുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റ് ചെയ്തത്. ഇയാൾ ഉപയോഗിച്ചിരുന്ന എസ്.ടി.സി നമ്പറും കണക്ഷൻ എടുക്കാൻ നൽകിയിരുന്ന െഎ.ഡിയുടെ പകർപ്പും സഹിതമാണ് ഫേസ്ബുക്ക് സൗദി അധികൃതർക്ക് പരാതി നൽകിയത്. അന്വേഷണ വിഭാഗം ഇതുപയോഗിച്ച ആളെ വിളിച്ചുവരുത്തുകയായിരുന്നു.
തുടർന്ന് ഇയാളുടെ െവെെഫെ ഷെയർ ചെയ്തിരുന്നരെയും ചോദ്യംചെയ്തു. താനല്ല ഇത് ചെയ്തത് എന്നാണ് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. കുട്ടികളുമായി ബന്ധെപ്പട്ട അശ്ലീല വിഡിയോകൾ ആസ്വദിക്കുന്നതും പ്രചരിപ്പിക്കുന്നതും അന്താരാഷ്ട്ര തലത്തിൽ കുറ്റകരമാണ്. അൽ അഹ്സയിലെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന ബംഗാളിയെയാണ് കഴിഞ്ഞദിവസം സമാനമായ കേസിൽ പിടികൂടിയത്. 2017 ൽ ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്ത വിഡിയോ ആണ് ഇയാളെ കുടുക്കിയത്. ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ബംഗാളി സ്വന്തം പേരിൽ വൈഫൈ എടുത്ത് പലർക്കായി നൽകി കാശ് വാങ്ങാറുണ്ട്. വർഷങ്ങളായി തുടരുന്ന ഇൗ പ്രവൃത്തിയിൽ ഇയാൾ ഇപ്പോഴാണ് കുടുങ്ങിയത്.
ഇയാളിൽനിന്ന് വൈഫൈ ഉപയോഗിച്ചിരുന്ന മറ്റൊരു ബംഗാളിയാണ് പ്രതി. പക്ഷേ, വൈ ഫൈ ഉടമയുടെ െഎ.ഡിക്കെതിരെയാണ് പരാതി ലഭ്യമായത്. ഇയാൾ ഇപ്പോഴും ജയിലിലാണ്. കുറ്റം ചെയ്തെതന്നു കരുതുന്ന ആൾ മാസങ്ങൾക്കുമുമ്പ് ഇയാളുടെ വൈ ഫൈ ഉപയോഗിക്കുന്നത് നിർത്തിയിരുന്നു. നേരത്തേ റിയാദിൽ യമനികളായ രണ്ടുപേർക്ക് വൈഫൈ നൽകിയ മലയാളിയും ഇത്തരത്തിൽ കുടുങ്ങിയിരുന്നു.
ദേശ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ യമനികൾ പിടിക്കപ്പെട്ടപ്പോൾ മാത്രമാണ് തെൻറ അടുത്ത മുറിയിൽ താമസിച്ചിരുന്ന യമനികൾക്ക് വൈ ഫൈ നൽകിയതിെൻറ അബദ്ധം ഇയാൾ മനസ്സിലാക്കിയത്. വളരെ സ്വകാര്യമെന്നു കരുതുന്ന പ്രവൃത്തികളാണ് അന്താരാഷ്ട്ര തലത്തിലുള്ള െസെബർ കുറ്റകൃത്യമായി മാറുന്നതെന്ന് ഇത് ചെയ്യുന്നവരാരും മനസ്സിലാക്കുന്നില്ലെന്ന് അൽ ഹസ ജാലിയാത്തിലെ പ്രബോധകനും പരിഭാഷകനുമായ നാസർ മദനി പറഞ്ഞു. നിരവധി കേസുകളാണ് ഇത്തരത്തിൽ വരുന്നതെന്നും വ്യക്തമായ ബോധവത്കരണം ഇക്കാര്യത്തിൽ ആവശ്യമാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.