അവശിഷ്ടരാജ്യത്തിലെ പൗരത്വത്തിൽ തുടരാൻ താൽപര്യമില്ല –വി.ആർ. അനൂപ്
text_fieldsജിദ്ദ: ഹിന്ദുത്വ ഭരണകൂടം മുസ്ലിംകളുടെ പൗരത്വത്തെ മുഴുവൻ ചോദ്യചിഹ്നമാക്കുന്ന ഭേ ദഗതി പ്രയോഗത്തിൽ കൊണ്ടുവരുമ്പോൾ, അവശിഷ്ടരാജ്യത്തിലെ പൗരത്വത്തിൽ തുടരാൻ താൽപര്യമില്ലെന്ന് ആക്ടിവിസ്റ്റും രാജീവ് ഗാന്ധി സ്റ്റഡി സർക്കിൾ സംസ്ഥാന അധ്യക്ഷനുമായ വി.ആർ. അനൂപ്. ഫേസ് ബുക്കിലൂടെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. അവശിഷ്ടരാജ്യത്തിലെ പൗരത്വത്തിൽ തുടരാൻ താൽപര്യമില്ല എന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. ഉംറ കഴിഞ്ഞിറങ്ങിയപ്പോൾ, കൂടെയുണ്ടായിരുന്ന എെൻറ സുഹൃത്ത് പറഞ്ഞത്, ലോകത്തിലെ കോടിക്കണക്കിന് മുസ്ലീംകൾക്ക് ലഭിക്കാത്ത സൗഭാഗ്യമാണ് എനിക്ക് ലഭിച്ചതെന്നാണ്. ഇപ്പോൾ ഈ രാജ്യത്തെ കോടിക്കണക്കായ മുസ്ലിംകളുടെ ദൗർഭാഗ്യത്തിലും പങ്ക് ചേരാൻ ഞാൻ ആഗ്രഹിക്കുകയാണ്.
ഫേസ് ബുക്ക് കുറിപ്പിെൻറ പ്രസക്ത ഭാഗം: സൗദി സന്ദർശന പരിപാടിക്ക് സംഘാടകർ ക്ഷണിച്ചപ്പോൾ, മക്കയും മദീനയും സന്ദർശിക്കാൻ കഴിയുമോ എന്നാണ് അവരോട് ആദ്യം ചോദിച്ചത്. വിശ്വാസം തെളിയിക്കുന്ന എന്തെങ്കിലും രേഖയില്ലാത്ത പക്ഷം, അത് എളുപ്പമല്ല എന്നായിരുന്നു അവരുടെ അപ്പോൾ തന്നെയുള്ള മറുപടി. അങ്ങനെ ഒരു രേഖയില്ലാത്തതിനാലും, അങ്ങനെ ഒരു രേഖ സംഘടിപ്പിക്കേണ്ടതില്ലാ എന്ന് അപ്പോൾ തോന്നിയതുകൊണ്ടും, ആ ആഗ്രഹം അവിടെവെച്ചുതന്നെ ഉപേക്ഷിക്കുകയാണുണ്ടായത്.
അവിടെ ചെന്നതിനു ശേഷം, എെൻറ കൂടെ പരിപാടിയിൽ സംബന്ധിക്കാൻ വന്ന സുഹൃത്ത്, ഉംറക്ക് പോകുന്നെണ്ടെന്ന് അറിഞ്ഞപ്പോൾ, അതിനു ചെയ്യേണ്ട കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി, അദ്ദേഹത്തെ അനുഗമിക്കുകയായിരുന്നു, വഴിയിൽ വെച്ച് തിരിച്ചു പോരേണ്ടി വന്നാൽ, അതിനു തയാറായിക്കൊണ്ടു തന്നെ. അതേസമയം, അവിടെ ആധികാരികമായ രേഖ എന്നോട്, ആരും ചോദിച്ചില്ല, ഇപ്പോഴും വിശ്വാസിയാണ് എന്നതിന് ആധികാരികമായ ഒരു രേഖയും എെൻറ കൈയിൽ ഇല്ല. അല്ലെങ്കിലും, വിശ്വാസത്തിെൻറ ആധികാരികത പരിശോധിക്കാൻ അർഹൻ അള്ളാഹു മാത്രമല്ലേ? ഒരു കാര്യം മാത്രം ഇപ്പോൾ ആധികാരികമായി പറയാൻ ആഗ്രഹിക്കുന്നു. ഉംറ കഴിഞ്ഞിറങ്ങിയപ്പോൾ, കൂടെയുണ്ടായിരുന്ന എെൻറ സുഹൃത്ത് പറഞ്ഞത്, ലോകത്തിലെ കോടിക്കണക്കിന് മുസ്ലിംകൾക്ക് ലഭിക്കാത്ത സൗഭാഗ്യമാണ് എനിക്ക് ലഭിച്ചതെന്നാണ്. ഇപ്പോൾ ഈ രാജ്യത്തെ കോടിക്കണക്കിനായ മുസ്ലിംകളുടെ ദൗർഭാഗ്യത്തിലും പങ്ക് ചേരാൻ ഞാൻ ആഗ്രഹിക്കുകയാണ്. എല്ലാ സ്നേഹാന്വേഷണങ്ങൾക്കും നന്ദി. എല്ലാം നമ്മൾ ഒന്നിച്ച് നേരിടും. ഭയവും ഭക്തിയും അവനോട് മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.