മോദിസര്ക്കാറിെൻറ നയങ്ങള്‍ മരുഭൂമികള്‍ ഉണ്ടാക്കുന്നു –കെ.ടി. കുഞ്ഞിക്കണ്ണന്
text_fieldsറിയാദ്: മോദിസര്ക്കാറിെൻറ തെറ്റായ നയങ്ങള്‍മൂലം അസംഖ്യം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും കൃഷി ഉപേക്ഷിച്ച് മറ്റു തൊഴിലുകള്‍ തേടി അന്യദേശങ്ങളിലേക്ക് പലായനം ചെയ്യുകയുമാണെന്ന് സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി അംഗവും കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറുമായ കെ.ടി. കുഞ്ഞിക്കണ്ണൻ. ഇത് ഇന്ത്യയില്‍ മരുഭൂമികള്‍ ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേളി കലാ സാംസ്കാരിക വേദി റിയാദിൽ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രസമ്പത്ത് സ്വദേശികളും വിദേശികളുമായ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുത്ത് മോദിസര്‍ക്കാര്‍ രാജ്യത്തിെൻറ എല്ലാ മേഖലകളെയും തകര്‍ക്കുകയും രാജ്യത്തിെൻറ സ്വാശ്രയത്വംതന്നെ അപകടത്തിലാക്കുകയുമാണ്. ഫെഡറൽ സംവിധാനം തകർക്കുന്ന തരത്തിലേക്കാണ് പോക്ക്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കായി കോടതിയെ സമീപിക്കേണ്ട സ്ഥിതിയാണ്.
ഇടതുപക്ഷം ഇപ്പോഴും എപ്പോഴും യു.എ.പി.എ നിയമത്തിനെതിരാണ്. റിട്ട. ജഡ്ജി അംഗമായ സമിതി പരിശോധിച്ച ശേഷമേ കോടതിയിൽ സമർപ്പിക്കാൻ പാടുള്ളൂവെന്ന നിയമം ദുരുപയോഗം തടയാനാണ്. അങ്ങനെ പരിശോധിച്ച് 15ഒാളം കേസുകള്‍ കരിനിയമത്തിെൻറ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇപ്പോള്‍ പരാതി ഉന്നയിക്കുന്ന രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോഴാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ യു.എ.പി.എ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. റിയാദ് എക്സിറ്റ് 18ലെ ഒാഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ യോഗത്തിൽ പ്രസിഡൻറ് ഷമീര്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ജോസഫ് ഷാജി കെ.ടി. കുഞ്ഞിക്കണ്ണനെ ബൊക്കെ നല്കി സ്വീകരിച്ചു. രക്ഷാധികാരി സമിതി ആക്ടിങ് സെക്രട്ടറി കെ.പി.എം. സാദിഖ്, അറാര്‍ പ്രവാസി സംഘം മുഖ്യ രക്ഷാധികാരി കുഞ്ഞഹമ്മദ് കൂരാച്ചുണ്ട്, കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവര്‍ സംസാരിച്ചു. ജോയൻറ് സെക്രട്ടറിമാരായ സുരേഷ് കണ്ണപുരം സ്വാഗതവും ടി.ആര്. സുബ്രഹ്മണ്യന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.