ഇന്ത്യ 2020ലെ ഹജ്ജ് കരാറിൽ ഒപ്പിട്ടു; കണ്ണൂരിൽനിന്ന് ഹജ്ജ് വിമാനമുണ്ടാവില്ല
text_fieldsജിദ്ദ: 2020ലെ ഹജ്ജ് കരാർ സൗദി അറേബ്യയുമായി ഇന്ത്യ ഒപ്പുവെച്ചതായി കേന്ദ്ര ന്യൂനപക്ഷകാ ര്യ മന്ത്രി മുഖ്താർ അബ്ബാസ് നദ്വി ജിദ്ദയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇത്തവണയും രണ്ടു ലക്ഷത്തോളം ഹാജിമാരാണ് ഇന്ത്യയിൽനിന്ന് ഹജ്ജിന് എത്തുക. ഇന്ത്യൻ ഹാജിമാർക്കായുള്ള ഹജ്ജ് നടപടികൾ നൂറ് ശതമാനവും ഡിജിറ്റൽവത്കരിച്ചതായി അദ്ദേഹം പറഞ്ഞു. മുബൈയിലെ ഹജ്ജ് ഹൗസിൽ നൂറ് ലൈനുകളുള്ള ഇൻഫർമേഷൻ സെൻറർ സജ്ജമാക്കിയിട്ടുണ്ട്. 180,000 ഹജ്ജ് അപേക്ഷകൾ ഇതിനകം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം വളരെ വിജയകരവും സുരക്ഷിതവുമായിരുന്നു ഇന്ത്യൻ ഹജ്ജ് മിഷൻ ഒാപറേഷൻ. ഇത്തവണയും അങ്ങനെ തന്നെയായിരിക്കും.
റോഡ് ടു മക്ക ഇനിഷ്യേറ്റിവ് പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ ഹാജിമാരുടെ എമിഗ്രേഷൻ നടപടികൾ എമ്പാർക്കേഷൻ പോയിൻറുകളിൽനിന്ന് പൂർത്തിയാക്കുന്ന സംവിധാനത്തെ തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. അതു സംബന്ധിച്ച് നടപടികൾ പുരോഗമിക്കുകയാണ്. കേരളത്തിൽ നിലവിൽ രണ്ട് ഹജ്ജ് എമ്പാർക്കേഷൻ പോയൻറുകൾ നിലവിലുണ്ട്. കണ്ണൂരിൽനിന്ന് ഹജ്ജ് വിമാനമുണ്ടാവുമോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷം 21 എമ്പാർക്കേഷൻ പോയൻറുകളാണ് ഇന്ത്യയിലുണ്ടായിരുന്നത്. ഇത്തവണ വിജയവാഡയിൽ പുതിയ എമ്പാർേക്കഷൻ പോയിൻറുണ്ടാവും. കപ്പൽ മാർഗം ഇന്ത്യൻ ഹാജിമാരുടെ വരവു സംബന്ധിച്ച നടപടികൾ പുരോഗമിക്കുകയാണ്.
അതൊരു സ്വപ്നപദ്ധതിയാണ് എന്ന് അദ്ദേഹം പറഞ്ഞു. 2019ലെ ഹജ്ജ് ഒാപറേഷൻ പൂർത്തിയായ ഉടൻ 2020 ഹജ്ജ് ഒാപറേഷന് വേണ്ടി ഇന്ത്യൻ മിഷൻ പ്രവർത്തനമാരംഭിച്ചതായി കേന്ദ്ര മന്ത്രി പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ് സഇൗദ്, കോൺസൽ ജനറൽ മുഹമ്മദ് നൂർറഹ്മാൻ ശൈഖ്, ഹജ്ജ് കോൺസൽ വൈ സാബിർ, ഹജ്ജ് കമ്മിറ്റി സി.ഇ.ഒ ഡോ. മഖ്സുദ് അഹമ്മദ് ഖാൻ, അഡീഷനൽ സെക്രട്ടറി ജാൻ ഇ ആലം, ഹജ്ജ് ഡയറക്ടർ നജ്മുദ്ദീൻ, ജോയിൻറ് സെക്രട്ടറി (എം.ഒ.സി.എ) സത്യേന്ദ്രകുമാർ മിശ്ര, ഹജ്ജ് കമ്മിറ്റി ആക്ടിങ് ചെയർമാൻ ജിന നബി തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ സംബ
ന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.